സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം
കോഴിക്കോട്: കേരളത്തിന്റെ ഫുട്‌ബോൾ മാമാങ്കം സൂപ്പർ ലീഗ് കേരളയുടെ മൂന്നാം പതിപ്പ് സെപ്റ്റംബർ 25 ന് ആരംഭിക്കും. 2 മാസത്തിനകം തുടങ്ങാനിരിക്കുന്ന ആവേശ പോരാട്ടത്തിലെ ആദ്യ മത്സരം നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വോറിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കും. ഫൈനൽ ഡിസംബർ 15 ന് നടത്താനും ആലോചന. വെളളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായിട്ടാകും മത്സരങ്ങൾ നടക്കുക.
കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നും ടീമുകൾ വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ഉണ്ടാവില്ലെന്നാണ് സൂചന.
അതേസമയം, 'പ്രോജക്റ്റ് ഗെയിം ചേഞ്ചർ' എന്ന പദ്ധതിയിലൂടെ നിരവധി യുവ താരങ്ങൾക്കാണ് ലീഗ് അരങ്ങേറ്റത്തിനായി അവസരം ഒരുക്കുന്നത്. സംസ്ഥാനത്തുടനീളമുളള പ്രതിഭകളെ കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അണ്ടർ 23 കളിക്കാരെയാണ് ഇതിലൂടെ ലീഗ് ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ വർഷം മഹാരാജാസ് മൈതാനത്ത് ആണ് ഫോഴ്‌സ കൊച്ചി എഫ്‌സി കളിച്ചതെങ്കിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയമാണ് ഇത്തവണ അവരുടെ ഹോം ഗ്രൗണ്ട്. കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയം തന്നെയാണ് ഇത്തവണയും കാലിക്കറ്റ് എഫസിയുടെ ഹോം ഗ്രൗണ്ട്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്‌സിയും, തൃശ്ശൂർ നഗരസഭ സ്‌റ്റേഡിയത്തിൽ തൃശ്ശൂർ മാജിക് എഫ്‌സിയും, ജവഹർ നഗരസഭ സ്റ്റേഡിയത്തിൽ കണ്ണൂർ എഫസിയും, ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയും ഹോം മത്സരങ്ങൾക്കായി ബൂട്ട് കെട്ടും.
The third edition of the Super League Kerala (SLK) is set to kick off on September 25. The franchise-based football tournament features top clubs from across the state, bringing together local talent and international players for an exciting new season of competitive football.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."