
വേദനിക്കുന്ന കാലത്തെ മഹനീയ ദൗത്യം
ലാളിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ അവരെ അകലെയൊരു വൃദ്ധസദനത്തിലേക്ക് തള്ളുന്നതിനെക്കുറിച്ചാണ് ചിലരെങ്കിലും ചിന്തിക്കുന്നത്. ഈയൊരു സുന്ദരഭൂമിയില്‍ ജീവിതം തന്നവരെ ഒരു ബാധ്യതയായി കാണുന്ന കാലത്ത്, മാനുഷിക മൂല്യങ്ങളെക്കുറിച്ച് വാചാലമായതു കൊണ്ട് കാര്യമില്ലെന്നറിയാം. എങ്കിലും പൂച്ചയോടും പട്ടിയോടും പ്രകടമാക്കുന്ന സ്നേഹം മനുഷ്യജീവികളോട് കാണിക്കാന്‍ പലര്‍ക്കും സാധിക്കാത്തത് എന്തുകൊണ്ടാണ്? വേദനിപ്പിക്കുന്ന സംഭവങ്ങളാണ് പല ദിക്കുകളില്‍നിന്നും കേള്‍ക്കുന്നത്. ഒരു സോപ്പ് കുമിളയില്‍ അലിഞ്ഞുതീരുന്ന വൈറസ് ഭൂമിയില്‍ ഇതിനകം ആറുലക്ഷത്തോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. രണ്ടു കോടിയിലേറേപ്പേര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ രോഗശയ്യകളില്‍ പിടഞ്ഞുകഴിയുന്നു. ശേഷിക്കുന്നവര്‍ എത്രമേല്‍ സുരക്ഷിതരാണെന്നതിനെ കുറിച്ച് ആലോചിക്കാന്‍പോലും വയ്യ.
രോഗിയോടല്ല, രോഗത്തോടാണ് നാം പൊരുതി നില്‍ക്കേണ്ടതെന്ന ബോധവല്‍ക്കരണ പ്രഖ്യാപനങ്ങള്‍ രാപ്പകല്‍ ഭേദമന്യേ ഉയരുമ്പോഴും രോഗമുള്ളവരെന്ന് സംശയിക്കുന്നവരെപ്പോലും അകറ്റിനിര്‍ത്തുന്ന കാഴ്ച. വിദേശങ്ങളില്‍നിന്നു വന്നവരെ സ്വന്തം വീട്ടകങ്ങളില്‍നിന്ന് ആട്ടിയകറ്റുന്ന ദയനീയ സ്ഥിതി. രോഗമില്ലെന്ന ഉറപ്പുവരുത്താന്‍ പരിശോധനയ്ക്കു പോകുന്നവരെ കല്ലെറിഞ്ഞും ചിലര്‍ സ്വന്തം ആരോഗ്യത്തെ രക്ഷിച്ചു!. മൃതദേഹത്തെപ്പോലും വെറുതെ വിട്ടില്ല. മൃതശരീരവുമായി എത്തുന്ന സന്നദ്ധസേവകരെപ്പോലും ആട്ടിയോടിക്കുന്നു. ഒരാള്‍ കൊവിഡ് മൂലം മരിച്ചാല്‍ അവരിലെ വൈറസും ഇല്ലാതാകുമെന്ന് വൈദ്യശാസ്ത്രം പറയുമ്പോഴും, മരിച്ചവരില്‍നിന്ന് രോഗം പകരുമെന്നു പറഞ്ഞുപരത്തിയാണ് നീതീകരിക്കാന്‍ കഴിയാത്ത നടപടി കൈക്കൊണ്ടത്.
കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹം കോട്ടയം മുട്ടമ്പലത്തെ ശ്മശാനത്തില്‍ സംസ്കരിക്കുന്നത് തടയാന്‍ നേതൃത്വം നല്‍കിയത് ഒരു ജനപ്രതിനിധിയാണ്. നഗരസഭാ മുന്‍ ജീവനക്കാരനായ ഓസേഫ് ജോര്‍ജിന്റെ മൃതദേഹം ഒടുവില്‍ ഇരുട്ടിന്റെ മറവില്‍ സംസ്കരിക്കാന്‍ ഒടുവില്‍ പൊലിസിന്റെ സഹായം തേടേണ്ടിവന്നു. തിരുവനന്തപുരത്ത് കുമാരപുരത്ത് മരണശേഷം കൊവിഡ് സ്ഥിരീകരിച്ച വൈദികന്റെ സംസ്കാരം രണ്ടു ദിവസമാണ് വൈകിയത്. തൃശൂര്‍ ചാലക്കുടിക്കടുത്ത് ഒരാളുടെ സംസ്കാരം നടന്നത് 48 മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്. ആലപ്പുഴയില്‍ ദമ്പതികളടക്കം മൂന്നുപേരുടെ സംസ്കാരം ഒന്‍പതു ദിവസം കഴിഞ്ഞാണു നടത്തിയത്. ചെന്നൈയില്‍ ഒരു രോഗിയില്‍നിന്നു കോവിഡ് പകര്‍ന്നുമരിച്ച ന്യൂറോ സര്‍ജന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക് വന്ന ബന്ധുക്കളെ നാട്ടുകാര്‍ തല്ലിയോടിച്ച വാര്‍ത്തയും നമുക്ക് വായിക്കേണ്ടിവന്നു.
ശരിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ കൊവിഡ് ബാധിച്ചു മരിച്ച മനുഷ്യനില്‍നിന്നു രോഗം പകരില്ലെന്നു ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതാണ്. രോഗത്തിനു കാരണമാകുന്ന വൈറസുകള്‍ക്ക് ജീവനുള്ള കോശങ്ങളില്‍ മാത്രമേ പെരുകാന്‍ സാധിക്കൂവെന്നും ഒരാള്‍ മരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറസുകളും നശിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ വെളിപ്പെടുത്തിയതുമാണ്. എന്നിട്ടും അതിക്രൂരമായാണ് മുട്ടമ്പലത്ത് ചിലര്‍ പെരുമാറിയത്.
രോഗത്തേക്കാള്‍ വേഗത്തില്‍ രോഗഭീതി പടര്‍ത്തുന്നതിലാണ് പലര്‍ക്കും താല്പര്യം. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് എച്ച്.ഐ.വി ബാധിതരായ രണ്ടു സഹോദരങ്ങള്‍ക്ക് കണ്ണൂരിലെ സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവത്തില്‍നിന്ന് ഒന്നും നാം പഠിച്ചില്ല. അതിനിടെയാണ്, ലാത്തിന് കത്തോലിക്കാ രൂപതയും തുടര്‍ന്ന് ഓര്‍ത്തഡോക്സ്-യാക്കോബായ-സീറോ മലബാര്‍ സഭകളും മാര്‍ത്തോമാ സഭയും മൃതദേഹങ്ങല്‍ ദഹിപ്പിക്കാവുന്നതാണെന്ന് അറിയിച്ചത്.
ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് നഗരത്തെ കണ്ണംപറമ്പ് ഖബര്സ്ഥാന് ശ്രദ്ധിക്കപ്പെടുന്നത്. മുഖദാറിനും കോതിക്കുമിടയില്‍ നൂറ്റാണ്ടിലേറെയായി മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു ഈ ശ്മശാനം. അനാഥ മൃതദേഹങ്ങള്‍ക്കു പോലും ഇവിടം അന്യമല്ല. കൊവിഡ് കാലത്തു തന്നെ ഇതിനകം രണ്ടു ഡസനിലേറെ മൃതദേഹങ്ങള്‍ ഈ ശ്മശാന മുഖത്ത് മറവു ചെയ്തു. മരിച്ചവര്‍ ഏതു പ്രദേശത്തുകാരാണെന്നു അന്വേഷിക്കാന്‍പോലും നില്‍ക്കാതെ അവിടുത്തെ പ്രവര്‍ത്തകര്‍ മറവു ചെയ്യുകയാണുണ്ടായത്.
അറക്കല്‍ കോയട്ടി ഹാജി എന്ന ഖാന് ബഹദൂര്‍ (1830-1900) ആണ് ശ്മശാനത്തിനായി സ്ഥലം വിട്ടുനല്‍കിയത്. കല്ലായിയില്‍നിന്ന് ജോലികഴിഞ്ഞ് പതിവുപോലെ കുതിരവണ്ടിയില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് റോഡരികില്‍ ഏതാനും പേര് അജ്ഞാത മൃതദേഹവുമായി ആശങ്കപ്പെട്ട് നില്‍ക്കുന്നത് ശ്രദ്ധിക്കപ്പെട്ടത്. മരണകാരണം പകര്‍ച്ചവ്യാധിയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും മൃതദേഹം മറവു ചെയ്യുന്നതില്‍നിന്ന് വിട്ടുനിന്നു. ഒടുവില്‍ കണ്ണംപറമ്പ് പള്ളിക്കു സമീപത്തെ തന്റെ വിശാലമായ സ്ഥലം അദ്ദേഹം വഖ്ഫായി നല്‍കുകയായിരുന്നു. പിന്നീട് സര്‍ക്കാര്‍ അവിടം പൊതുശ്മശാനമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നു തുടങ്ങിവച്ച മഹനീയായ ദൗത്യം കണ്ണംപറമ്പ് പള്ളിക്കമ്മിറ്റി ഏതൊരു മഹാമാരിക്കാലത്തും തുടരുന്നത് കാണുമ്പോള്‍ മനുഷ്യത്വത്തിന്റെ മറ്റൊരു മാതൃകയായി മാറുകയാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്ന് ഗാന്ധി പ്രതിമക്ക് നേരെ വെടിയുതിര്‍ത്ത 'ലേഡി ഗോഡ്സെ'; ഇന്ന് കൊലപാതക്കേസിലെ പ്രതി; സ്വാധി അന്നപൂര്‍ണ ഒളിവില്‍
National
• 12 days ago
1989ല്‍ പിതാവ് ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റിട്ടു; തുക പിന്‍വലിക്കാനെത്തിയ മകനോട് കൈമലര്‍ത്തി എസ്.ബി.ഐ; നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപോഭോകൃത കമ്മീഷന്
Kerala
• 12 days ago.png?w=200&q=75)
ഓട്ടോയിൽ യാത്ര ചെയ്ത വയോധികന്റെ ഫോൺപേ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 1.95 ലക്ഷം രൂപ; സഹയാത്രക്കാരെ പിടികൂടി പൊലിസ്
National
• 12 days ago
കോട്ടയത്ത് യുവതിയെ കാണാതായ സംഭവത്തില്‍ ട്വിസ്റ്റ്; കൊന്ന് കൊക്കയില്‍ തള്ളിയത് സ്വന്തം ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 12 days ago
'ഈ രാജ്യങ്ങളിൽ പ്രതിഷേധം ശക്തം, ഇമാറാത്തി പൗരന്മാർ ജാഗ്രത പുലർത്തുക'; മുന്നറിയിപ്പുമായി യുഎഇ എംബസികൾ
uae
• 12 days ago
തൃശൂരിൽ കാറിന് നേരെ കാട്ടാന ആക്രമണം; ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി; കാട്ടാന തകർത്ത കാറിൽ മോഷണം
Kerala
• 12 days ago
ഡ്രോൺ നിയന്ത്രണത്തിൽ നിർണായക ചുവടുവയ്പ്പുമായി യുഎഇ; ആദ്യ ട്രാഫിക് മാനേജ്മെന്റ് ലൈസൻസ് നൽകി
uae
• 12 days ago
കൊലവിളിയുമായി ട്രംപ്; 'ഞായറാഴ്ച വൈകിട്ട് 6-നകം ഹമാസ് സമാധാനകരാറിൽ ഏർപ്പെടണം, ഇല്ലെങ്കിൽ ആരും കണ്ടിട്ടില്ലാത്ത നരകം'
International
• 12 days ago
ബുർഖ ധരിച്ച് സ്കൂളിൽ കയറേണ്ട; യുപിയിൽ പിടിഎ മീറ്റിംഗിന് എത്തിയ രക്ഷിതാക്കളെ തിരിച്ചയച്ച് അധികൃതർ
National
• 12 days ago
'കഫ്സിറപ്പ്' കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകള്‍ നല്‍കരുതെന്ന് ആരോഗ്യ മന്ത്രാലയം
National
• 12 days ago
നാട്ടിലെ ഏറ്റവും ചുണക്കുട്ടന്മാരായ ഫുട്ബോളേഴ്സ് മലപ്പുറത്തുക്കാർ; മലപ്പുറം എഫ്സിയുടെ ഉടമസ്ഥാവകാശം എറ്റെടുക്കാനുള്ള കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ
Football
• 12 days ago
'ഐ ലവ് മോദി' എന്ന് പറയാം, 'ഐ ലവ് മുഹമ്മദ്' എന്ന് പറയാൻ പാടില്ല; ബിജെപിയെ രൂക്ഷമായി വിമർശിച്ച് ഉവൈസി
National
• 12 days ago
പാക് അധീന കശ്മീരിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ; അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയാക്കി നടപടി സ്വീകരിക്കണം; നിലപാട് കടുപ്പിച്ച് ഇന്ത്യ
National
• 12 days ago
ശമ്പള കൈമാറ്റത്തിലെയും സാമ്പത്തിക ഇടപാടുകളിലെയും കാലതാമസം ഒഴിവാക്കണം; ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി സഊദി സെന്‍ട്രല്‍ ബാങ്ക്
Saudi-arabia
• 13 days ago
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു
National
• 13 days ago
ചുമയ്ക്ക് സിറപ്പ് കഴിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുന്നു; ചിന്ദ്വാരയിൽ സ്ഥിതി രൂക്ഷം; സാമ്പിളുകള്‍ പരിശോധനയ്ക്ക്, ജാഗ്രതാ നിർദേശം
National
• 13 days ago
അപ്പാര്‍ട്മെന്റില്‍ വെച്ച് നിയമവിരുദ്ധമായി ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് നടത്തി; ദുബൈയില്‍ യുവാവ് അറസ്റ്റില്‍
uae
• 13 days ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിക്കെതിരേ പരാതി, അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ
Kerala
• 13 days ago
പുതുച്ചേരിക്ക് സമീപം സ്കൂബ ഡൈവിംഗിനിടെ കടലിൽ മുങ്ങി താഴ്ന്ന് 26 കാരൻ; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് അൾട്രാ
Gadget
• 13 days ago
റോഡിന് നടുവില്‍ വാഹനം നിര്‍ത്തി, പിന്നാലെ കൂട്ടിയിടി; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 13 days ago
'റൊണാൾഡോയെ പുറത്താക്കാൻ എനിക്ക് കഴിയുമായിരുന്നെങ്കിൽ, ഞാൻ അത് ചെയ്യുമായിരുന്നു' വെളിപ്പെടുത്തലുമായി വെയ്ൻ റൂണി
Football
• 13 days ago