HOME
DETAILS

കര്‍ഷക ദുരിതം പഠിക്കാന്‍ മന്ത്രിയും എം.എല്‍.എമാരും വിദേശത്തേക്ക് പറന്നു

  
backup
May 04, 2017 | 8:49 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

മുംബൈ: അഞ്ച് വര്‍ഷത്തെ കൊടിയ വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം പഠിക്കുന്നതിനായി സംസ്ഥാന കൃഷിമന്ത്രിയും 15 എം.എല്‍.എമാരും വിദേശത്തേക്ക് യാത്രതിരിച്ചു. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തുന്നത്. ഒരാള്‍ക്ക് ആറ് ലക്ഷം രൂപ വീതമാണ് യാത്രക്ക് ചെലവ് വരുന്നത്. ഈ തുകയുടെ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് യാത്ര.
ഇക്കഴിഞ്ഞ രണ്ടിനാണ് മന്ത്രിയും സംഘവും വിദേശത്തേക്ക് യാത്ര തിരിച്ചത്. ഈ രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു യാത്ര നടത്തുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന ധനകാര്യമന്ത്രി സുധീര്‍ മുന്‍ഹാന്ധിവാര്‍ പറഞ്ഞത്.
യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുപോലെ മഹാരാഷ്ട്രയിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരുന്നു.
കൊടുംവരള്‍ച്ചയെതുടര്‍ന്ന് വിദര്‍ഭയിലും മറാത്താവാഡയിലുമായി കഴിഞ്ഞ വര്‍ഷം എഴുനൂറോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുപുറമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്തതില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. 2009ലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും എം.എല്‍.എമാരും വിദേശ യാത്രക്ക് ശ്രമിച്ചിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണത്തെ യാത്രയിലും കോണ്‍ഗ്രസ് എം.എല്‍.എമാരുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  21 days ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  21 days ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  21 days ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  21 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  21 days ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  21 days ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  21 days ago
No Image

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

International
  •  21 days ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  21 days ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  21 days ago