HOME
DETAILS

കര്‍ഷക ദുരിതം പഠിക്കാന്‍ മന്ത്രിയും എം.എല്‍.എമാരും വിദേശത്തേക്ക് പറന്നു

  
backup
May 04, 2017 | 8:49 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

മുംബൈ: അഞ്ച് വര്‍ഷത്തെ കൊടിയ വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം പഠിക്കുന്നതിനായി സംസ്ഥാന കൃഷിമന്ത്രിയും 15 എം.എല്‍.എമാരും വിദേശത്തേക്ക് യാത്രതിരിച്ചു. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ പഠനയാത്ര നടത്തുന്നത്. ഒരാള്‍ക്ക് ആറ് ലക്ഷം രൂപ വീതമാണ് യാത്രക്ക് ചെലവ് വരുന്നത്. ഈ തുകയുടെ പകുതി വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് യാത്ര.
ഇക്കഴിഞ്ഞ രണ്ടിനാണ് മന്ത്രിയും സംഘവും വിദേശത്തേക്ക് യാത്ര തിരിച്ചത്. ഈ രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു യാത്ര നടത്തുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് സംസ്ഥാന ധനകാര്യമന്ത്രി സുധീര്‍ മുന്‍ഹാന്ധിവാര്‍ പറഞ്ഞത്.
യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുപോലെ മഹാരാഷ്ട്രയിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. 30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിരുന്നു.
കൊടുംവരള്‍ച്ചയെതുടര്‍ന്ന് വിദര്‍ഭയിലും മറാത്താവാഡയിലുമായി കഴിഞ്ഞ വര്‍ഷം എഴുനൂറോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുപുറമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്തതില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. 2009ലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും എം.എല്‍.എമാരും വിദേശ യാത്രക്ക് ശ്രമിച്ചിരുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണത്തെ യാത്രയിലും കോണ്‍ഗ്രസ് എം.എല്‍.എമാരുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  12 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  12 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  12 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  12 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  12 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  12 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  12 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  12 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  12 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  12 days ago