HOME
DETAILS

കുഞ്ഞിനെ വളര്‍ത്താന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി നേരത്തെ കത്തയച്ചു: എല്ലാം നിഷേധിച്ച് ബിനോയ് കോടിയേരിയുടെ പുതിയ പരാതി

  
backup
June 18, 2019 | 11:22 AM

sexual-allegation-against-binoy-kodiyeri-lady-s-letter-and-binoy-kodiyeri-s-complain

തിരുവനന്തപുരം: ബിനോയ് കോടിയേരിയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തും യുവതിക്കെതിരെ ബിനോയ് കോടിയേരി പൊലിസിന് നല്‍കിയ പരാതിയും പുറത്ത്. സ്വകാര്യ ചാനലാണ് കത്തും പരാതിയും പുറത്തുവിട്ടത്.
ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തില്‍ ജനിച്ച കുട്ടിയെ വളര്‍ത്താനുള്ള ചെലവെന്ന നിലയില്‍ അഞ്ച് കോടി രൂപ വേണമെന്നാണ് യുവതിയുടെ ആവശ്യം.
എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് ബിനോയ് പൊലിസിന് പുതിയ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയുമായി ഒരു ബന്ധവുമില്ലെന്നും പരാതിയും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നുമാണ് ബിനോയ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

വിവാഹം കഴിച്ചു എന്നതിന് വ്യാജരേഖയുണ്ടാക്കി എന്നതിന് അടക്കം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിനോയി 19.4.2018ന് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

മുപ്പത്തിനാല് വയസുള്ള യുവതിക്കും, മറ്റു ചിലര്‍ക്കും എതിരെയാണ് പരാതി. പണം തട്ടാനുള്ള ശ്രമം, വ്യാജരേഖ നിര്‍മാണം, വ്യാജ തെളിവുകള്‍ നിര്‍മിക്കല്‍, വ്യക്തിഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണം എന്നാണ് ബിനോയിയുടെ പരാതിയില്‍ പറയുന്നത്. 31 ഡിസംബര്‍ 2018 ന് യുവതി അയച്ച കത്ത് പ്രകാരം ഒക്ടോബര്‍ 18,2009 ന് ഹിന്ദു വിവാഹ നിയമപ്രകാരം യുവതിയെ വിവാഹം ചെയ്തു എന്ന് ആരോപിക്കുന്നു. ഇത് ബിനോയി നിഷേധിക്കുന്നു.

ജൂലൈ 22, 2010ന് യുവതി ബിനോയിയുടെ കുട്ടിക്ക് ജന്മം നല്‍കി എന്ന കാര്യവും ബിനോയി നിഷേധിക്കുന്നു. ബിനോയ് യുവതിയെ വിവാഹം ചെയ്‌തെന്ന് തെളിയിക്കാന്‍ ബിനോയ് ഓപ്പിട്ടെന്ന് പറയുന്ന സത്യവാങ്മൂലം കത്തില്‍ ഉള്‍കൊള്ളിച്ചത് വ്യാജമാണെന്ന് ബിനോയി പൊലീസിനെ അറിയിക്കുന്നുണ്ട്.

2018 ഡിസംബറിലാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുഞ്ഞിന്റെയും തന്റെയും ചെലവിനായി അഞ്ച് കോടി രൂപ വേണെന്നുമാണ് അഭിഭാഷകന്‍ മുഖേന അയച്ച കത്തില്‍ യവതി ആവശ്യപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നതിന്റെ രേഖകളും യുവതി കത്തിനൊപ്പം വച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  6 days ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  6 days ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  6 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  6 days ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  6 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  6 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  7 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  7 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  7 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  7 days ago