HOME
DETAILS

കുഞ്ഞിനെ വളര്‍ത്താന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി നേരത്തെ കത്തയച്ചു: എല്ലാം നിഷേധിച്ച് ബിനോയ് കോടിയേരിയുടെ പുതിയ പരാതി

  
backup
June 18, 2019 | 11:22 AM

sexual-allegation-against-binoy-kodiyeri-lady-s-letter-and-binoy-kodiyeri-s-complain

തിരുവനന്തപുരം: ബിനോയ് കോടിയേരിയില്‍ നിന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തും യുവതിക്കെതിരെ ബിനോയ് കോടിയേരി പൊലിസിന് നല്‍കിയ പരാതിയും പുറത്ത്. സ്വകാര്യ ചാനലാണ് കത്തും പരാതിയും പുറത്തുവിട്ടത്.
ബിനോയ് കോടിയേരിയുമായുള്ള ബന്ധത്തില്‍ ജനിച്ച കുട്ടിയെ വളര്‍ത്താനുള്ള ചെലവെന്ന നിലയില്‍ അഞ്ച് കോടി രൂപ വേണമെന്നാണ് യുവതിയുടെ ആവശ്യം.
എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് ബിനോയ് പൊലിസിന് പുതിയ പരാതി നല്‍കിയിരിക്കുന്നത്.
യുവതിയുമായി ഒരു ബന്ധവുമില്ലെന്നും പരാതിയും ഹാജരാക്കിയ രേഖകളും വ്യാജമാണെന്നുമാണ് ബിനോയ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.

വിവാഹം കഴിച്ചു എന്നതിന് വ്യാജരേഖയുണ്ടാക്കി എന്നതിന് അടക്കം കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ബിനോയി 19.4.2018ന് കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

മുപ്പത്തിനാല് വയസുള്ള യുവതിക്കും, മറ്റു ചിലര്‍ക്കും എതിരെയാണ് പരാതി. പണം തട്ടാനുള്ള ശ്രമം, വ്യാജരേഖ നിര്‍മാണം, വ്യാജ തെളിവുകള്‍ നിര്‍മിക്കല്‍, വ്യക്തിഹത്യ, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണം എന്നാണ് ബിനോയിയുടെ പരാതിയില്‍ പറയുന്നത്. 31 ഡിസംബര്‍ 2018 ന് യുവതി അയച്ച കത്ത് പ്രകാരം ഒക്ടോബര്‍ 18,2009 ന് ഹിന്ദു വിവാഹ നിയമപ്രകാരം യുവതിയെ വിവാഹം ചെയ്തു എന്ന് ആരോപിക്കുന്നു. ഇത് ബിനോയി നിഷേധിക്കുന്നു.

ജൂലൈ 22, 2010ന് യുവതി ബിനോയിയുടെ കുട്ടിക്ക് ജന്മം നല്‍കി എന്ന കാര്യവും ബിനോയി നിഷേധിക്കുന്നു. ബിനോയ് യുവതിയെ വിവാഹം ചെയ്‌തെന്ന് തെളിയിക്കാന്‍ ബിനോയ് ഓപ്പിട്ടെന്ന് പറയുന്ന സത്യവാങ്മൂലം കത്തില്‍ ഉള്‍കൊള്ളിച്ചത് വ്യാജമാണെന്ന് ബിനോയി പൊലീസിനെ അറിയിക്കുന്നുണ്ട്.

2018 ഡിസംബറിലാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത്. കുഞ്ഞിന്റെയും തന്റെയും ചെലവിനായി അഞ്ച് കോടി രൂപ വേണെന്നുമാണ് അഭിഭാഷകന്‍ മുഖേന അയച്ച കത്തില്‍ യവതി ആവശ്യപ്പെടുന്നത്. ഒരുമിച്ച് ജീവിക്കുകയായിരുന്നു എന്നതിന്റെ രേഖകളും യുവതി കത്തിനൊപ്പം വച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  6 minutes ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  24 minutes ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  an hour ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  an hour ago
No Image

മിന്നു മണിയെ വാങ്ങാൻ ആളില്ല; മറ്റൊരു മലയാളി താരത്തെ റാഞ്ചി മുംബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

റിയാദ് മെട്രോയ്ക്ക് ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല

Saudi-arabia
  •  an hour ago
No Image

പ്രത്യേക അറിയിപ്പ്: കൊച്ചി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

ആ താരത്തിനെതിരെ പന്തെറിയാനാണ് ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  2 hours ago
No Image

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; നാട്ടിലേക്ക് പണം അയക്കാൻ തിരക്കുകൂട്ടി യുഎഇ പ്രവാസികൾ

uae
  •  2 hours ago
No Image

സീബ്ര ലൈനിലെ നിയമലംഘനം; കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, വൻ പിഴയും

Kerala
  •  3 hours ago