HOME
DETAILS

അനുമോദിന്റെ മനോധൈര്യം; ഒഴിവായത് വന്‍ദുരന്തം

  
backup
October 01, 2018 | 12:41 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92

 

മാനന്തവാടി: താനുള്‍പ്പെടെയുള്ള 87 പേരുടെ ജീവന്‍ തന്റെ കൈകളിലാണെന്ന് മനസിലാക്കിയ മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അനുമോദിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല, ബസ് എങ്ങനെയെങ്കിലും നിര്‍ത്തുക. അമ്പരപ്പിന് ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്ത അനുമോദ് റോഡിന്റെ ഇടതുവശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് ബസ് നിര്‍ത്തി.
ശനിയാഴ്ച രാത്രി 8.45 ഓടെ പാല്‍ചുരത്തിലാണ് സംഭവം. 7.45ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്കാണ് പാല്‍ചുരത്തില്‍ വച്ച് നഷ്ടപ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനു മുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേയാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നല്‍കാന്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ അനുമോദിന് മനസിലായത്. ബസിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും അനുഗ്രഹമായി. ഉടന്‍ ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് യാത്രക്കാരെ ഇറക്കുകയായിരുന്നു. ചിലര്‍ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലര്‍ ഡ്രൈവറുടെ വാതില്‍ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതില്‍ തുറന്ന് സാഹസപ്പെട്ടാണ് മുഴുവന്‍ യാത്രക്കാരെയും ഇറക്കിയത്.ബസിന്റെ നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ആശ്വസിപ്പിച്ചാണ് പുറത്തിറക്കിയത്. ബസ് ഇടിച്ചു നിര്‍ത്തിയതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി ലാബ് അസിസ്റ്റന്റ് പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റുദിവസങ്ങളിലേക്കാള്‍ യാത്രക്കാരും കൂടുതലായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ചാണ് ഇവര്‍ യാത്ര തുടര്‍ന്നത്. മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ സ്വദേശിയാണ് അനുമോദ്. മൂന്ന് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനുമോദ് ഒന്നര വര്‍ഷമായി ദീര്‍ഘദൂര സര്‍വിസുകള്‍ ഓടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമന്ത്രിക്കെതിരെ റീത്ത് പ്രതിഷേധം: രാഷ്ട്രീയ പകപോക്കലിന് സാധ്യത; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ ശക്തമാക്കി

Kerala
  •  a few seconds ago
No Image

ജീവനക്കാരെ പത്തു കൊല്ലം ഊറ്റിയിട്ട് ഇപ്പോൾ കരുതലോ?; ആദ്യം എന്റെ ശമ്പളം തരാൻ എസ്പിയോട് പറയൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമേഷ് വള്ളിക്കുന്ന്

Kerala
  •  25 minutes ago
No Image

കൈയ്യും കാലും തല്ലിയൊടിക്കും';വനിതാ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ

Kerala
  •  34 minutes ago
No Image

നാടന്‍പാട്ട് സംഘത്തിന്റെ വാന്‍ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

കോണ്‍ഗ്രസിന് ജനങ്ങള്‍ റീത്ത് വെക്കുമെന്ന് വീണാ ജോര്‍ജ്; റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും ഞങ്ങളുടെ രീതിയല്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 hours ago
No Image

സഊദിയുടെ സർജിക്കൽ സ്ട്രൈക്ക്; യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽനിന്ന് ഇസ്റാഈലിനെ ഒഴിവാക്കി, പകരം സിറിയ

Saudi-arabia
  •  3 hours ago
No Image

കോണ്‍ഗ്രസുമായി ഇടഞ്ഞു; ആര്‍. രശ്മി ബി.ജെ.പിയിലേക്ക്

Kerala
  •  3 hours ago
No Image

ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം

Kerala
  •  3 hours ago
No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  4 hours ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  4 hours ago