HOME
DETAILS

അനുമോദിന്റെ മനോധൈര്യം; ഒഴിവായത് വന്‍ദുരന്തം

  
backup
October 01, 2018 | 12:41 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92

 

മാനന്തവാടി: താനുള്‍പ്പെടെയുള്ള 87 പേരുടെ ജീവന്‍ തന്റെ കൈകളിലാണെന്ന് മനസിലാക്കിയ മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അനുമോദിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല, ബസ് എങ്ങനെയെങ്കിലും നിര്‍ത്തുക. അമ്പരപ്പിന് ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്ത അനുമോദ് റോഡിന്റെ ഇടതുവശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് ബസ് നിര്‍ത്തി.
ശനിയാഴ്ച രാത്രി 8.45 ഓടെ പാല്‍ചുരത്തിലാണ് സംഭവം. 7.45ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്കാണ് പാല്‍ചുരത്തില്‍ വച്ച് നഷ്ടപ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനു മുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേയാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നല്‍കാന്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ അനുമോദിന് മനസിലായത്. ബസിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും അനുഗ്രഹമായി. ഉടന്‍ ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് യാത്രക്കാരെ ഇറക്കുകയായിരുന്നു. ചിലര്‍ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലര്‍ ഡ്രൈവറുടെ വാതില്‍ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതില്‍ തുറന്ന് സാഹസപ്പെട്ടാണ് മുഴുവന്‍ യാത്രക്കാരെയും ഇറക്കിയത്.ബസിന്റെ നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ആശ്വസിപ്പിച്ചാണ് പുറത്തിറക്കിയത്. ബസ് ഇടിച്ചു നിര്‍ത്തിയതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി ലാബ് അസിസ്റ്റന്റ് പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റുദിവസങ്ങളിലേക്കാള്‍ യാത്രക്കാരും കൂടുതലായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ചാണ് ഇവര്‍ യാത്ര തുടര്‍ന്നത്. മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ സ്വദേശിയാണ് അനുമോദ്. മൂന്ന് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനുമോദ് ഒന്നര വര്‍ഷമായി ദീര്‍ഘദൂര സര്‍വിസുകള്‍ ഓടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  a day ago
No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  a day ago
No Image

'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല;  എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു

Kerala
  •  a day ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  a day ago
No Image

റൊണാൾഡോ പോയാൽ അതിന്റെ നഷ്ടം നിങ്ങൾക്ക് മാത്രമാണ്: പിന്തുണയുമായി ടോണി ക്രൂസ്

Football
  •  a day ago
No Image

മലമ്പുഴയില്‍ വി.എസിന്റെ മുന്‍ പി.എ സുരേഷ് യു.ഡി.എഫ് സ്ഥാനാര്‍ഥി?; നേതാക്കള്‍ സംസാരിച്ചു, തീരുമാനമെടുത്തില്ലെന്ന് സുരേഷ്

Kerala
  •  a day ago
No Image

ലോകകപ്പിൽ കളത്തിലിറങ്ങാൻ സഞ്ജു; രണ്ടാം മത്സരത്തിൽ സൂപ്പർതാരം പുറത്ത്?

Cricket
  •  a day ago
No Image

യു.എസ്-ഇറാൻ ആണവചർച്ച: നിർണായക സന്ദേശവുമായി അലി ലാരിജാനി ഇന്ന് ഒമാനിൽ, ഉള്ളടക്കം സസ്പെൻസ്

oman
  •  a day ago
No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  a day ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  a day ago