HOME
DETAILS

അനുമോദിന്റെ മനോധൈര്യം; ഒഴിവായത് വന്‍ദുരന്തം

  
Web Desk
October 01 2018 | 00:10 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92

 

മാനന്തവാടി: താനുള്‍പ്പെടെയുള്ള 87 പേരുടെ ജീവന്‍ തന്റെ കൈകളിലാണെന്ന് മനസിലാക്കിയ മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അനുമോദിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല, ബസ് എങ്ങനെയെങ്കിലും നിര്‍ത്തുക. അമ്പരപ്പിന് ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്ത അനുമോദ് റോഡിന്റെ ഇടതുവശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് ബസ് നിര്‍ത്തി.
ശനിയാഴ്ച രാത്രി 8.45 ഓടെ പാല്‍ചുരത്തിലാണ് സംഭവം. 7.45ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്കാണ് പാല്‍ചുരത്തില്‍ വച്ച് നഷ്ടപ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനു മുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേയാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നല്‍കാന്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ അനുമോദിന് മനസിലായത്. ബസിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും അനുഗ്രഹമായി. ഉടന്‍ ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് യാത്രക്കാരെ ഇറക്കുകയായിരുന്നു. ചിലര്‍ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലര്‍ ഡ്രൈവറുടെ വാതില്‍ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതില്‍ തുറന്ന് സാഹസപ്പെട്ടാണ് മുഴുവന്‍ യാത്രക്കാരെയും ഇറക്കിയത്.ബസിന്റെ നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ആശ്വസിപ്പിച്ചാണ് പുറത്തിറക്കിയത്. ബസ് ഇടിച്ചു നിര്‍ത്തിയതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി ലാബ് അസിസ്റ്റന്റ് പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റുദിവസങ്ങളിലേക്കാള്‍ യാത്രക്കാരും കൂടുതലായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ചാണ് ഇവര്‍ യാത്ര തുടര്‍ന്നത്. മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ സ്വദേശിയാണ് അനുമോദ്. മൂന്ന് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനുമോദ് ഒന്നര വര്‍ഷമായി ദീര്‍ഘദൂര സര്‍വിസുകള്‍ ഓടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  3 days ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  3 days ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  3 days ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 days ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 days ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  3 days ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  3 days ago
No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  3 days ago