HOME
DETAILS

അനുമോദിന്റെ മനോധൈര്യം; ഒഴിവായത് വന്‍ദുരന്തം

  
backup
October 01, 2018 | 12:41 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%a7%e0%b5%88%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%92

 

മാനന്തവാടി: താനുള്‍പ്പെടെയുള്ള 87 പേരുടെ ജീവന്‍ തന്റെ കൈകളിലാണെന്ന് മനസിലാക്കിയ മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അനുമോദിന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല, ബസ് എങ്ങനെയെങ്കിലും നിര്‍ത്തുക. അമ്പരപ്പിന് ശേഷം മനസ്സാന്നിധ്യം വീണ്ടെടുത്ത അനുമോദ് റോഡിന്റെ ഇടതുവശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് ബസ് നിര്‍ത്തി.
ശനിയാഴ്ച രാത്രി 8.45 ഓടെ പാല്‍ചുരത്തിലാണ് സംഭവം. 7.45ന് മാനന്തവാടിയില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്കാണ് പാല്‍ചുരത്തില്‍ വച്ച് നഷ്ടപ്പെട്ടത്. പാല്‍ച്ചുരം ഒന്നാം വളവിനു മുകളിലെ ചെങ്കുത്തായ ഇറക്കം ഇറങ്ങവേയാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. എതിര്‍ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരുന്ന ലോറിക്ക് അരിക് നല്‍കാന്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവര്‍ അനുമോദിന് മനസിലായത്. ബസിന്റെ ഇടതുഭാഗത്തെ ടയറുകള്‍ റോഡരികിലെ ചാലില്‍ കുടുങ്ങിയതും അനുഗ്രഹമായി. ഉടന്‍ ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത് യാത്രക്കാരെ ഇറക്കുകയായിരുന്നു. ചിലര്‍ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലര്‍ ഡ്രൈവറുടെ വാതില്‍ വഴി പുറത്തിറങ്ങി. മുമ്പിലുള്ള വാതില്‍ തുറന്ന് സാഹസപ്പെട്ടാണ് മുഴുവന്‍ യാത്രക്കാരെയും ഇറക്കിയത്.ബസിന്റെ നിയന്ത്രണം വിട്ടതോടെ പരിഭ്രാന്തരായ യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ആശ്വസിപ്പിച്ചാണ് പുറത്തിറക്കിയത്. ബസ് ഇടിച്ചു നിര്‍ത്തിയതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവര്‍ അനുമോദിനും കണ്ടക്ടര്‍ രാമചന്ദ്രന്‍ നായ്ക്കനും ഉള്‍പ്പെടെ 87 പേരാണ് ബസിലുണ്ടായിരുന്നത്. ശനിയാഴ്ച പി.എസ്.സി ലാബ് അസിസ്റ്റന്റ് പരീക്ഷയുണ്ടായിരുന്നതിനാല്‍ മറ്റുദിവസങ്ങളിലേക്കാള്‍ യാത്രക്കാരും കൂടുതലായിരുന്നു. രാത്രി പത്തുമണിയോടെ മാനന്തവാടി ഡിപ്പോയില്‍ നിന്നും മറ്റൊരു ബസ് എത്തിച്ചാണ് ഇവര്‍ യാത്ര തുടര്‍ന്നത്. മാനന്തവാടി ആറാട്ടുതറ ഇല്ലത്തുവയല്‍ സ്വദേശിയാണ് അനുമോദ്. മൂന്ന് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അനുമോദ് ഒന്നര വര്‍ഷമായി ദീര്‍ഘദൂര സര്‍വിസുകള്‍ ഓടിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  21 days ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  21 days ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  21 days ago
No Image

ശക്തമായ മഴ തുടരും;  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 days ago
No Image

ഫിഫ ലോകകപ്പ് 2026; കളി കാണാൻ യുഎഇയിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ചിലവഴിക്കുന്നത് 1.65 ലക്ഷം ദിർഹം വരെ, ഇതാ കണക്കുകൾ

uae
  •  21 days ago
No Image

'രാമന്‍' ആനയെ സര്‍ക്കാര്‍ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

Kerala
  •  21 days ago
No Image

മെസ്സിക്ക് ഒടുവിൽ ശാപ മോചനം; ഐസ്‌ലൻഡിനെ തകർത്തെറിഞ്ഞ് അർജന്റീന

Football
  •  21 days ago
No Image

യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ 'പൊന്ന്'

uae
  •  21 days ago
No Image

കോഴിക്കോട് വീണ്ടും നിപ? : രോഗലക്ഷണങ്ങളോടെ ഓരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്ക് അയച്ചു

Kerala
  •  21 days ago
No Image

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

Kerala
  •  21 days ago