HOME
DETAILS

മാലിന്യം ഓവുചാലിലേക്ക്; കല്യാണ്‍ സില്‍ക്‌സ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ

  
backup
October 11, 2018 | 1:29 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

വടകര: എടോടിയിലെ ജീപ്പാസ് ബില്‍ഡിങ്ങില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ അടക്കം ഓവുചാലിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ വടകര നഗരസഭ നോട്ടിസ് നല്‍കി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റ്, കല്ല്യാണ്‍ സില്‍ക്‌സ്, ബേബി കെയര്‍ എന്നീ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനാണ് നഗരസഭ നോട്ടിസ് നല്‍കിയത്.
ബഹുനില കെട്ടിടത്തില്‍ ആവശ്യമായ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കാതെ എട്ട് ഇഞ്ച് പി.വി.സി പൈപ്പുവഴി കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഡ്രൈനേജിനു സമീപത്ത് മറ്റൊരു ഡ്രൈനേജിലൂടെയാണു മാലിന്യങ്ങള്‍ ഒഴുക്കിവിട്ടത്. ഡ്രൈനേജിലൂടെ നേരെ കരിമ്പന തോട്ടിലേക്കാണു മാലിന്യം ഒഴുകുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ശുചീകരിച്ച ഈ തോട് രണ്ടുദിവസം മുന്‍പ് മലിനമായി ദുര്‍ഗന്ധം വമിച്ചതോടെയാണു നാട്ടുകാര്‍ മലിനജലം ഒഴുക്കുന്നതിന്റെ ഉറവിടം തേടിയത്.
ഇന്നലെ വൈകിട്ടോടെ ജീപ്പാസ് കെട്ടിടത്തിനു മുന്നില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ഡ്രൈനേജിനു മുകളിലത്തെ സ്ലാബ് ഉയര്‍ത്തിനോക്കി പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇതുസംബന്ധിച്ച് നേരത്തെ പരിസരവാസികള്‍ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ് നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ദിലീപ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മാലിന്യം ഒഴുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്നാണ് നോട്ടിസ് നല്‍കിയത്. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചുകൂടിയതോടെ വടകര സി.ഐ ടി. മധുസൂദനന്‍ നായര്‍, എസ്.ഐ ഷറഫുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago