HOME
DETAILS

മാലിന്യം ഓവുചാലിലേക്ക്; കല്യാണ്‍ സില്‍ക്‌സ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ

  
backup
October 11, 2018 | 1:29 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

വടകര: എടോടിയിലെ ജീപ്പാസ് ബില്‍ഡിങ്ങില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ അടക്കം ഓവുചാലിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ വടകര നഗരസഭ നോട്ടിസ് നല്‍കി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റ്, കല്ല്യാണ്‍ സില്‍ക്‌സ്, ബേബി കെയര്‍ എന്നീ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനാണ് നഗരസഭ നോട്ടിസ് നല്‍കിയത്.
ബഹുനില കെട്ടിടത്തില്‍ ആവശ്യമായ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മിക്കാതെ എട്ട് ഇഞ്ച് പി.വി.സി പൈപ്പുവഴി കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഡ്രൈനേജിനു സമീപത്ത് മറ്റൊരു ഡ്രൈനേജിലൂടെയാണു മാലിന്യങ്ങള്‍ ഒഴുക്കിവിട്ടത്. ഡ്രൈനേജിലൂടെ നേരെ കരിമ്പന തോട്ടിലേക്കാണു മാലിന്യം ഒഴുകുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ശുചീകരിച്ച ഈ തോട് രണ്ടുദിവസം മുന്‍പ് മലിനമായി ദുര്‍ഗന്ധം വമിച്ചതോടെയാണു നാട്ടുകാര്‍ മലിനജലം ഒഴുക്കുന്നതിന്റെ ഉറവിടം തേടിയത്.
ഇന്നലെ വൈകിട്ടോടെ ജീപ്പാസ് കെട്ടിടത്തിനു മുന്നില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ഡ്രൈനേജിനു മുകളിലത്തെ സ്ലാബ് ഉയര്‍ത്തിനോക്കി പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇതുസംബന്ധിച്ച് നേരത്തെ പരിസരവാസികള്‍ നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ് നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ്, ദിലീപ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മാലിന്യം ഒഴുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്നാണ് നോട്ടിസ് നല്‍കിയത്. സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചുകൂടിയതോടെ വടകര സി.ഐ ടി. മധുസൂദനന്‍ നായര്‍, എസ്.ഐ ഷറഫുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണാധികാരിയല്ല, സ്നേഹനിധിയായ പിതാവ്'; ജനഹൃദയങ്ങൾ കീഴടക്കി യുഎഇ പ്രസിഡന്റിന്റെ ഇടപെടൽ

uae
  •  a month ago
No Image

മോദിക്കെതിരെ ആഞ്ഞടിച്ച കോൺ​ഗ്രസുകാരനിൽ നിന്ന് നോർത്ത് ഈസ്റ്റിലെ ഹിന്ദുത്വയുടെ പോസ്റ്റർ ബോയ് വരെ; ടാഡ കേസും, അഴിമതി ആരോപണങ്ങളും മുതൽ മുഖ്യമന്ത്രി കസേര വരെയുള്ള ഹിമന്തയുടെ യാത്ര  

National
  •  a month ago
No Image

അറ്റകുറ്റപ്പണി; ഇന്നുമുതല്‍ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

Kerala
  •  a month ago
No Image

ബലിപെരുന്നാൾ; യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  a month ago
No Image

ഫുക്കറ്റിലെ കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാർ കുഴഞ്ഞുവീണു, ഒരാൾ മരിച്ചു, മൂന്ന് പേർ ചികിത്സയിൽ

National
  •  a month ago
No Image

ബിസിനസ് പരാജയം ക്രിമിനൽ കുറ്റമല്ല; 1.6 മില്യൺ ദിർഹത്തിന്റെ തർക്കത്തിൽ നിക്ഷേപകനെ കുറ്റവിമുക്തനാക്കി ദുബൈ കോടതി

uae
  •  a month ago
No Image

ബലിപെരുന്നാൾ; ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  a month ago
No Image

ബം​ഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് തൃണമൂൽ 

National
  •  a month ago
No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  a month ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  a month ago