HOME
DETAILS

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി

  
backup
June 11 2017 | 21:06 PM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-11

 


തിരുവനന്തപുരം: നിയമത്തിന്റെ അപര്യാപ്തത മൂലം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി. ഇ-രേഖ സോഫ്റ്റ്‌വേറിന്റെ ഉപയോഗം പാതിവഴിയില്‍ നിലച്ചതോടെ വിവരശേഖരണവും പാടേ അവസാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. കേരളാ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനായി 'കേരളകുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010' രൂപീകരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താത്തതാണ് തിരിച്ചടിയായത്. ഈ പദ്ധതി പ്രകാരമുള്ള കണക്കനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്.
വിവരശേഖരണത്തിനായി രൂപകല്‍പന ചെയ്ത ഇ-രേഖ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. പൊലിസ് സ്റ്റേഷനുകള്‍, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ക്ക് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോകളുടെ മേല്‍നോട്ടത്തിലാണ് സോഫ്റ്റ്‌വേര്‍ പരിശീലനം തീരുമാനിച്ചത്. എന്നാല്‍ 19 പൊലിസ് ജില്ലകളില്‍ ഒമ്പതിടങ്ങളില്‍ മാത്രമാണ് ഇ-രേഖ ഉപയോഗിച്ചു തുടങ്ങിയത്.
26553 ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തേ സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും പരിമിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ് എന്നതാണ് വസ്തുത. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 2.35 ലക്ഷംപേര്‍ പ്രതിവര്‍ഷം എത്തുന്നുവെന്നും കണക്കാക്കുന്നു.
ഇവര്‍ ഉള്‍പ്പെട്ട കൊലപാതകം, മോഷണം എന്നിവ ഒഴിച്ചുള്ള കുറ്റകൃത്യങ്ങളുടെ തോതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. മെയ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 267 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാല്‍ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്നും പൊലിസ് സംശയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  5 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  6 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  6 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  6 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  7 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  7 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  7 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  7 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  7 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  8 hours ago