HOME
DETAILS

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി

  
backup
June 11, 2017 | 9:51 PM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-11

 


തിരുവനന്തപുരം: നിയമത്തിന്റെ അപര്യാപ്തത മൂലം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി. ഇ-രേഖ സോഫ്റ്റ്‌വേറിന്റെ ഉപയോഗം പാതിവഴിയില്‍ നിലച്ചതോടെ വിവരശേഖരണവും പാടേ അവസാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. കേരളാ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനായി 'കേരളകുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010' രൂപീകരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താത്തതാണ് തിരിച്ചടിയായത്. ഈ പദ്ധതി പ്രകാരമുള്ള കണക്കനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്.
വിവരശേഖരണത്തിനായി രൂപകല്‍പന ചെയ്ത ഇ-രേഖ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. പൊലിസ് സ്റ്റേഷനുകള്‍, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ക്ക് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോകളുടെ മേല്‍നോട്ടത്തിലാണ് സോഫ്റ്റ്‌വേര്‍ പരിശീലനം തീരുമാനിച്ചത്. എന്നാല്‍ 19 പൊലിസ് ജില്ലകളില്‍ ഒമ്പതിടങ്ങളില്‍ മാത്രമാണ് ഇ-രേഖ ഉപയോഗിച്ചു തുടങ്ങിയത്.
26553 ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തേ സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും പരിമിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ് എന്നതാണ് വസ്തുത. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 2.35 ലക്ഷംപേര്‍ പ്രതിവര്‍ഷം എത്തുന്നുവെന്നും കണക്കാക്കുന്നു.
ഇവര്‍ ഉള്‍പ്പെട്ട കൊലപാതകം, മോഷണം എന്നിവ ഒഴിച്ചുള്ള കുറ്റകൃത്യങ്ങളുടെ തോതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. മെയ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 267 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാല്‍ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്നും പൊലിസ് സംശയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  a month ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  a month ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  a month ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  a month ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  a month ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  a month ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  a month ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  a month ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  a month ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  a month ago