HOME
DETAILS

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി

  
backup
June 11, 2017 | 9:51 PM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-11

 


തിരുവനന്തപുരം: നിയമത്തിന്റെ അപര്യാപ്തത മൂലം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി. ഇ-രേഖ സോഫ്റ്റ്‌വേറിന്റെ ഉപയോഗം പാതിവഴിയില്‍ നിലച്ചതോടെ വിവരശേഖരണവും പാടേ അവസാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. കേരളാ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനായി 'കേരളകുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010' രൂപീകരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താത്തതാണ് തിരിച്ചടിയായത്. ഈ പദ്ധതി പ്രകാരമുള്ള കണക്കനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്.
വിവരശേഖരണത്തിനായി രൂപകല്‍പന ചെയ്ത ഇ-രേഖ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. പൊലിസ് സ്റ്റേഷനുകള്‍, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ക്ക് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോകളുടെ മേല്‍നോട്ടത്തിലാണ് സോഫ്റ്റ്‌വേര്‍ പരിശീലനം തീരുമാനിച്ചത്. എന്നാല്‍ 19 പൊലിസ് ജില്ലകളില്‍ ഒമ്പതിടങ്ങളില്‍ മാത്രമാണ് ഇ-രേഖ ഉപയോഗിച്ചു തുടങ്ങിയത്.
26553 ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തേ സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും പരിമിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ് എന്നതാണ് വസ്തുത. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 2.35 ലക്ഷംപേര്‍ പ്രതിവര്‍ഷം എത്തുന്നുവെന്നും കണക്കാക്കുന്നു.
ഇവര്‍ ഉള്‍പ്പെട്ട കൊലപാതകം, മോഷണം എന്നിവ ഒഴിച്ചുള്ള കുറ്റകൃത്യങ്ങളുടെ തോതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. മെയ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 267 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാല്‍ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്നും പൊലിസ് സംശയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  4 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  4 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  4 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  4 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  4 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  4 days ago