HOME
DETAILS

ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി

  
backup
June 11 2017 | 21:06 PM

%e0%b4%87%e0%b4%a4%e0%b4%b0%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81-11

 


തിരുവനന്തപുരം: നിയമത്തിന്റെ അപര്യാപ്തത മൂലം ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാളി. ഇ-രേഖ സോഫ്റ്റ്‌വേറിന്റെ ഉപയോഗം പാതിവഴിയില്‍ നിലച്ചതോടെ വിവരശേഖരണവും പാടേ അവസാനിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വര്‍ധനവുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇവര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഏറിവന്ന സാഹചര്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. കേരളാ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനായി 'കേരളകുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010' രൂപീകരിച്ചെങ്കിലും പരാജയപ്പെട്ടു. ഇവര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താത്തതാണ് തിരിച്ചടിയായത്. ഈ പദ്ധതി പ്രകാരമുള്ള കണക്കനുസരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം നാമമാത്രമാണ്.
വിവരശേഖരണത്തിനായി രൂപകല്‍പന ചെയ്ത ഇ-രേഖ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു. പൊലിസ് സ്റ്റേഷനുകള്‍, സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ക്ക് ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോകളുടെ മേല്‍നോട്ടത്തിലാണ് സോഫ്റ്റ്‌വേര്‍ പരിശീലനം തീരുമാനിച്ചത്. എന്നാല്‍ 19 പൊലിസ് ജില്ലകളില്‍ ഒമ്പതിടങ്ങളില്‍ മാത്രമാണ് ഇ-രേഖ ഉപയോഗിച്ചു തുടങ്ങിയത്.
26553 ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നേരത്തേ സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും പരിമിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം ഇതിന്റെ പതിന്‍മടങ്ങാണ് എന്നതാണ് വസ്തുത. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം മുപ്പത് ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 2.35 ലക്ഷംപേര്‍ പ്രതിവര്‍ഷം എത്തുന്നുവെന്നും കണക്കാക്കുന്നു.
ഇവര്‍ ഉള്‍പ്പെട്ട കൊലപാതകം, മോഷണം എന്നിവ ഒഴിച്ചുള്ള കുറ്റകൃത്യങ്ങളുടെ തോതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. മെയ് 15 വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 267 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇങ്ങനെ പോയാല്‍ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്നും പൊലിസ് സംശയിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  2 months ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  2 months ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  2 months ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  2 months ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  2 months ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  2 months ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  2 months ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 months ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  2 months ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  2 months ago