HOME
DETAILS

''താടിയുള്ളവര്‍, മാംസം കഴിക്കുന്നവര്‍, ബോംബുണ്ടാക്കുന്നവര്‍''; ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സഹപാഠികളുടെ കാഴ്ചപ്പാട് മാറാന്‍ എന്തുചെയ്യണമെന്നറിയാതെ ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍

  
backup
November 17, 2019 | 5:51 PM

muslim-students-under-crisis-in-north-india

ന്യൂഡല്‍ഹി: ''നിന്റെ പിതാവ് ബോംബുണ്ടാക്കാറുണ്ടോ'' എന്ന ക്ലാസിലെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ചോദ്യം എന്തിനായിരുന്നു എന്ന് ഒന്‍പതു വയസ്സുകാരിയായ സോയ(യഥാര്‍ത്ഥ നാമമല്ല)ക്ക് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീടാണ് തന്റെ സ്‌കൂള്‍ ഡയറിയില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ ഫോട്ടോയാണ് ആ ചോദ്യത്തിലേക്ക് വഴി തെളിച്ചതെന്ന് അവള്‍ക്ക് ബോധ്യമായത്. ഡയറിയില്‍ സൂക്ഷിച്ചിരുന്നത് സ്വന്തം പിതാവിന്റെ താടിയുള്ള ഫോട്ടോയായിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. പിന്നീട് അവളുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവളുടെ കൂടെ ഇരിക്കാന്‍ മടികാണിച്ചു. ഉച്ചഭക്ഷണ സമയത്ത് ഒരുമിച്ചാണ് അവര്‍ അതുവരേ ഭക്ഷണം കഴിച്ചിരുന്നതെങ്കില്‍ പിന്നീട് അവള്‍ക്ക് തനിച്ചുകഴിക്കേണ്ടി വന്നു. സോയ മാംസം കഴിക്കുന്നവളാണെന്നും അത്‌കൊണ്ട് ഒരുമിച്ചിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞ കാരണം. ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ അഹമ്മദിന്റെ മകള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായതെന്നറിയുമ്പോഴാണ് രാജ്യത്തിന്റെ അഖണ്ഡതക്കും മതനിരപേക്ഷതക്കും എതിരേയുള്ള ഒരു വലിയ നിശബ്ദ പ്രവര്‍ത്തനം തന്നെനടന്നുകൊണ്ടിരിക്കുന്നതായി ബോധ്യപ്പെടുന്നത്.

ചെറിയ കുട്ടികളില്‍ പോലും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, വിശിഷ്യാ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് പ്രാകൃതമായ വാര്‍പ്പുമാതൃകകള്‍ കുത്തിവെക്കുകയാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് ആരോപിക്കുന്നു. താടിനീട്ടുന്നവര്‍ ബോംബുണ്ടാക്കുന്നവരാണെന്നും ജീവികളെ കൊന്നുതിന്നുന്നവരാണെന്നും പോലെയുള്ള ചിന്തകളാണ് ഇവരില്‍ അടിച്ചേല്‍പ്പിക്കുന്നത്. അത്തരത്തിലുള്ള ഒരുപൊതുബോധം രാജ്യത്താകെ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിലും ഗുരുതരമായ ഒരു ചിത്രമാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫാത്തിമ പങ്കുവെക്കുന്നത്. 11 വയസ്സുകാരനായ അവരുടെ മകന്‍ അബ്ദുല്‍ താനിനി സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് മടങ്ങി വന്ന ദിവസം. എന്താണ് കാരണമെന്നന്വേഷിച്ചപ്പോള്‍, നീ ഒരു മുസ്‌ലിമാണെന്നും നിനക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പാക്കിസ്താനിലാണ് നീ ജീവിക്കേണ്ടതെന്നും അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞുവത്രേ. എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്നും അവര്‍ യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം അബ്ദുലിനോട് പറഞ്ഞു.

സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചയാവുകയും കുട്ടികള്‍ അബ്ദുലിനോടും ഫാത്തിമയോടും മാപ്പ് പറയുകയും ചെയ്തു. രാഷ്ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും എന്നപോലെ ന്യൂനപക്ഷ വിരുദ്ധതയും ആശയങ്ങളും ക്ലാസ് മുറികളിലും കളിമുറ്റത്തും വരെ എത്തിച്ചേര്‍ന്നു എന്നതാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍ വിരുദ്ധ, കശ്മീര്‍ വിരുദ്ധ, ബംഗ്ലാദേശ് വിരുദ്ധ മനോഭാവം രാജ്യത്താകമാനം ഉണ്ടാക്കിയെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നതാഷാ ബദ്വാര്‍ പറയുന്നു. അതിന്റെ ഭാഗമായി ഒരു മുസ്ലിം ഇന്ന് രാജ്യത്തിന് തന്നെ ഭീഷണിയായി ചിത്രീകരിക്കപ്പെടുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ക്കിടയിലേക്ക് കൂടി ഈ വിനാശകാരിയായ ചിന്ത കടത്തിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'മദറിങ് എ മുസ്ലിം' എന്ന കൃതിയുടെ രചയിതാവായ നാസിയം ഇറം പറയുന്നത് കാര്യങ്ങള്‍ ഈ രീതിയില്‍ മോശമാക്കുന്നതില്‍ മാധ്യമങ്ങള്‍ തന്നെയാണ് ഒരു വലിയ പങ്ക് വഹിച്ചതെന്നാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാ ദിവസവും കുറഞ്ഞത് ഒരു നെഗറ്റീവ് കാര്യമെങ്കിലും സൂചിപ്പിച്ചാണ് ചാനല്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നത്. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പേര് ഉഛരിക്കുമ്പോള്‍ പോലും പലപ്പോഴും അന്യഗ്രഹത്തില്‍ നിന്നുള്ളവര്‍ എന്നപോലെയാണ് അവതാരകര്‍ അവതരിപ്പിക്കുന്നത്. ഒരു രാജ്യത്തെപ്പറ്റി ഏറ്റവും മോശമായ തരത്തിലുള്ള ചിത്രീകരണമാണ് കുട്ടികളുടെ മനസ്സിലേക്ക് ആദ്യം തന്നെ കടന്നു ചെല്ലുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ വിദ്യാര്‍ഥികളില്‍ രൂപപ്പെട്ടുവരുന്ന ചേരിതിരിവ് വരാന്‍പോകുന്ന വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് സാമൂഹ്യ-വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ വൈവിധ്യത്തിലൂന്നിയ ഏകത്വത്തെ സംബന്ധിച്ചും സ്വര്‍ണലിപികളില്‍ രചിക്കപ്പെട്ട പോരാട്ടങ്ങളെ സംബന്ധിച്ചും പഠിക്കേണ്ട തലമുറ തിരുത്തിയെഴുതപ്പെട്ട പുസ്തകത്താളുകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനിവാര്യമായ ദുരന്തമാണ് അവിടെയാകെ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  3 days ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  3 days ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  3 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  4 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  4 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  4 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  4 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  4 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago

No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  4 days ago