HOME
DETAILS

''താടിയുള്ളവര്‍, മാംസം കഴിക്കുന്നവര്‍, ബോംബുണ്ടാക്കുന്നവര്‍''; ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സഹപാഠികളുടെ കാഴ്ചപ്പാട് മാറാന്‍ എന്തുചെയ്യണമെന്നറിയാതെ ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍

  
backup
November 17, 2019 | 5:51 PM

muslim-students-under-crisis-in-north-india

ന്യൂഡല്‍ഹി: ''നിന്റെ പിതാവ് ബോംബുണ്ടാക്കാറുണ്ടോ'' എന്ന ക്ലാസിലെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ചോദ്യം എന്തിനായിരുന്നു എന്ന് ഒന്‍പതു വയസ്സുകാരിയായ സോയ(യഥാര്‍ത്ഥ നാമമല്ല)ക്ക് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീടാണ് തന്റെ സ്‌കൂള്‍ ഡയറിയില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ ഫോട്ടോയാണ് ആ ചോദ്യത്തിലേക്ക് വഴി തെളിച്ചതെന്ന് അവള്‍ക്ക് ബോധ്യമായത്. ഡയറിയില്‍ സൂക്ഷിച്ചിരുന്നത് സ്വന്തം പിതാവിന്റെ താടിയുള്ള ഫോട്ടോയായിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. പിന്നീട് അവളുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവളുടെ കൂടെ ഇരിക്കാന്‍ മടികാണിച്ചു. ഉച്ചഭക്ഷണ സമയത്ത് ഒരുമിച്ചാണ് അവര്‍ അതുവരേ ഭക്ഷണം കഴിച്ചിരുന്നതെങ്കില്‍ പിന്നീട് അവള്‍ക്ക് തനിച്ചുകഴിക്കേണ്ടി വന്നു. സോയ മാംസം കഴിക്കുന്നവളാണെന്നും അത്‌കൊണ്ട് ഒരുമിച്ചിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞ കാരണം. ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ അഹമ്മദിന്റെ മകള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായതെന്നറിയുമ്പോഴാണ് രാജ്യത്തിന്റെ അഖണ്ഡതക്കും മതനിരപേക്ഷതക്കും എതിരേയുള്ള ഒരു വലിയ നിശബ്ദ പ്രവര്‍ത്തനം തന്നെനടന്നുകൊണ്ടിരിക്കുന്നതായി ബോധ്യപ്പെടുന്നത്.

ചെറിയ കുട്ടികളില്‍ പോലും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, വിശിഷ്യാ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് പ്രാകൃതമായ വാര്‍പ്പുമാതൃകകള്‍ കുത്തിവെക്കുകയാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് ആരോപിക്കുന്നു. താടിനീട്ടുന്നവര്‍ ബോംബുണ്ടാക്കുന്നവരാണെന്നും ജീവികളെ കൊന്നുതിന്നുന്നവരാണെന്നും പോലെയുള്ള ചിന്തകളാണ് ഇവരില്‍ അടിച്ചേല്‍പ്പിക്കുന്നത്. അത്തരത്തിലുള്ള ഒരുപൊതുബോധം രാജ്യത്താകെ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിലും ഗുരുതരമായ ഒരു ചിത്രമാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫാത്തിമ പങ്കുവെക്കുന്നത്. 11 വയസ്സുകാരനായ അവരുടെ മകന്‍ അബ്ദുല്‍ താനിനി സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് മടങ്ങി വന്ന ദിവസം. എന്താണ് കാരണമെന്നന്വേഷിച്ചപ്പോള്‍, നീ ഒരു മുസ്‌ലിമാണെന്നും നിനക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പാക്കിസ്താനിലാണ് നീ ജീവിക്കേണ്ടതെന്നും അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞുവത്രേ. എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്നും അവര്‍ യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം അബ്ദുലിനോട് പറഞ്ഞു.

സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചയാവുകയും കുട്ടികള്‍ അബ്ദുലിനോടും ഫാത്തിമയോടും മാപ്പ് പറയുകയും ചെയ്തു. രാഷ്ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും എന്നപോലെ ന്യൂനപക്ഷ വിരുദ്ധതയും ആശയങ്ങളും ക്ലാസ് മുറികളിലും കളിമുറ്റത്തും വരെ എത്തിച്ചേര്‍ന്നു എന്നതാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍ വിരുദ്ധ, കശ്മീര്‍ വിരുദ്ധ, ബംഗ്ലാദേശ് വിരുദ്ധ മനോഭാവം രാജ്യത്താകമാനം ഉണ്ടാക്കിയെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നതാഷാ ബദ്വാര്‍ പറയുന്നു. അതിന്റെ ഭാഗമായി ഒരു മുസ്ലിം ഇന്ന് രാജ്യത്തിന് തന്നെ ഭീഷണിയായി ചിത്രീകരിക്കപ്പെടുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ക്കിടയിലേക്ക് കൂടി ഈ വിനാശകാരിയായ ചിന്ത കടത്തിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'മദറിങ് എ മുസ്ലിം' എന്ന കൃതിയുടെ രചയിതാവായ നാസിയം ഇറം പറയുന്നത് കാര്യങ്ങള്‍ ഈ രീതിയില്‍ മോശമാക്കുന്നതില്‍ മാധ്യമങ്ങള്‍ തന്നെയാണ് ഒരു വലിയ പങ്ക് വഹിച്ചതെന്നാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാ ദിവസവും കുറഞ്ഞത് ഒരു നെഗറ്റീവ് കാര്യമെങ്കിലും സൂചിപ്പിച്ചാണ് ചാനല്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നത്. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പേര് ഉഛരിക്കുമ്പോള്‍ പോലും പലപ്പോഴും അന്യഗ്രഹത്തില്‍ നിന്നുള്ളവര്‍ എന്നപോലെയാണ് അവതാരകര്‍ അവതരിപ്പിക്കുന്നത്. ഒരു രാജ്യത്തെപ്പറ്റി ഏറ്റവും മോശമായ തരത്തിലുള്ള ചിത്രീകരണമാണ് കുട്ടികളുടെ മനസ്സിലേക്ക് ആദ്യം തന്നെ കടന്നു ചെല്ലുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ വിദ്യാര്‍ഥികളില്‍ രൂപപ്പെട്ടുവരുന്ന ചേരിതിരിവ് വരാന്‍പോകുന്ന വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് സാമൂഹ്യ-വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ വൈവിധ്യത്തിലൂന്നിയ ഏകത്വത്തെ സംബന്ധിച്ചും സ്വര്‍ണലിപികളില്‍ രചിക്കപ്പെട്ട പോരാട്ടങ്ങളെ സംബന്ധിച്ചും പഠിക്കേണ്ട തലമുറ തിരുത്തിയെഴുതപ്പെട്ട പുസ്തകത്താളുകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനിവാര്യമായ ദുരന്തമാണ് അവിടെയാകെ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  15 days ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  15 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  15 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  15 days ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  15 days ago
No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  15 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  15 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  15 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  15 days ago