HOME
DETAILS

''താടിയുള്ളവര്‍, മാംസം കഴിക്കുന്നവര്‍, ബോംബുണ്ടാക്കുന്നവര്‍''; ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള സഹപാഠികളുടെ കാഴ്ചപ്പാട് മാറാന്‍ എന്തുചെയ്യണമെന്നറിയാതെ ഉത്തരേന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍

  
backup
November 17 2019 | 17:11 PM

muslim-students-under-crisis-in-north-india

ന്യൂഡല്‍ഹി: ''നിന്റെ പിതാവ് ബോംബുണ്ടാക്കാറുണ്ടോ'' എന്ന ക്ലാസിലെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ചോദ്യം എന്തിനായിരുന്നു എന്ന് ഒന്‍പതു വയസ്സുകാരിയായ സോയ(യഥാര്‍ത്ഥ നാമമല്ല)ക്ക് ആദ്യം മനസ്സിലായിരുന്നില്ല. പിന്നീടാണ് തന്റെ സ്‌കൂള്‍ ഡയറിയില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ ഫോട്ടോയാണ് ആ ചോദ്യത്തിലേക്ക് വഴി തെളിച്ചതെന്ന് അവള്‍ക്ക് ബോധ്യമായത്. ഡയറിയില്‍ സൂക്ഷിച്ചിരുന്നത് സ്വന്തം പിതാവിന്റെ താടിയുള്ള ഫോട്ടോയായിരുന്നു.

എന്നാല്‍ സ്ഥിതിഗതികള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. പിന്നീട് അവളുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവളുടെ കൂടെ ഇരിക്കാന്‍ മടികാണിച്ചു. ഉച്ചഭക്ഷണ സമയത്ത് ഒരുമിച്ചാണ് അവര്‍ അതുവരേ ഭക്ഷണം കഴിച്ചിരുന്നതെങ്കില്‍ പിന്നീട് അവള്‍ക്ക് തനിച്ചുകഴിക്കേണ്ടി വന്നു. സോയ മാംസം കഴിക്കുന്നവളാണെന്നും അത്‌കൊണ്ട് ഒരുമിച്ചിരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞ കാരണം. ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ അഹമ്മദിന്റെ മകള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായതെന്നറിയുമ്പോഴാണ് രാജ്യത്തിന്റെ അഖണ്ഡതക്കും മതനിരപേക്ഷതക്കും എതിരേയുള്ള ഒരു വലിയ നിശബ്ദ പ്രവര്‍ത്തനം തന്നെനടന്നുകൊണ്ടിരിക്കുന്നതായി ബോധ്യപ്പെടുന്നത്.

ചെറിയ കുട്ടികളില്‍ പോലും ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, വിശിഷ്യാ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് പ്രാകൃതമായ വാര്‍പ്പുമാതൃകകള്‍ കുത്തിവെക്കുകയാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് ആരോപിക്കുന്നു. താടിനീട്ടുന്നവര്‍ ബോംബുണ്ടാക്കുന്നവരാണെന്നും ജീവികളെ കൊന്നുതിന്നുന്നവരാണെന്നും പോലെയുള്ള ചിന്തകളാണ് ഇവരില്‍ അടിച്ചേല്‍പ്പിക്കുന്നത്. അത്തരത്തിലുള്ള ഒരുപൊതുബോധം രാജ്യത്താകെ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിലും ഗുരുതരമായ ഒരു ചിത്രമാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഫാത്തിമ പങ്കുവെക്കുന്നത്. 11 വയസ്സുകാരനായ അവരുടെ മകന്‍ അബ്ദുല്‍ താനിനി സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് മടങ്ങി വന്ന ദിവസം. എന്താണ് കാരണമെന്നന്വേഷിച്ചപ്പോള്‍, നീ ഒരു മുസ്‌ലിമാണെന്നും നിനക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും പാക്കിസ്താനിലാണ് നീ ജീവിക്കേണ്ടതെന്നും അവന്റെ സുഹൃത്തുക്കള്‍ പറഞ്ഞുവത്രേ. എല്ലാ മുസ്‌ലിംകളും തീവ്രവാദികളാണെന്നും അവര്‍ യാതൊരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്തവിധം അബ്ദുലിനോട് പറഞ്ഞു.

സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ചയാവുകയും കുട്ടികള്‍ അബ്ദുലിനോടും ഫാത്തിമയോടും മാപ്പ് പറയുകയും ചെയ്തു. രാഷ്ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും എന്നപോലെ ന്യൂനപക്ഷ വിരുദ്ധതയും ആശയങ്ങളും ക്ലാസ് മുറികളിലും കളിമുറ്റത്തും വരെ എത്തിച്ചേര്‍ന്നു എന്നതാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്‍ വിരുദ്ധ, കശ്മീര്‍ വിരുദ്ധ, ബംഗ്ലാദേശ് വിരുദ്ധ മനോഭാവം രാജ്യത്താകമാനം ഉണ്ടാക്കിയെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അനുദിനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നതാഷാ ബദ്വാര്‍ പറയുന്നു. അതിന്റെ ഭാഗമായി ഒരു മുസ്ലിം ഇന്ന് രാജ്യത്തിന് തന്നെ ഭീഷണിയായി ചിത്രീകരിക്കപ്പെടുകയാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികള്‍ക്കിടയിലേക്ക് കൂടി ഈ വിനാശകാരിയായ ചിന്ത കടത്തിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'മദറിങ് എ മുസ്ലിം' എന്ന കൃതിയുടെ രചയിതാവായ നാസിയം ഇറം പറയുന്നത് കാര്യങ്ങള്‍ ഈ രീതിയില്‍ മോശമാക്കുന്നതില്‍ മാധ്യമങ്ങള്‍ തന്നെയാണ് ഒരു വലിയ പങ്ക് വഹിച്ചതെന്നാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാ ദിവസവും കുറഞ്ഞത് ഒരു നെഗറ്റീവ് കാര്യമെങ്കിലും സൂചിപ്പിച്ചാണ് ചാനല്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നത്. പാക്കിസ്ഥാന്‍ എന്ന രാജ്യത്തിന്റെ പേര് ഉഛരിക്കുമ്പോള്‍ പോലും പലപ്പോഴും അന്യഗ്രഹത്തില്‍ നിന്നുള്ളവര്‍ എന്നപോലെയാണ് അവതാരകര്‍ അവതരിപ്പിക്കുന്നത്. ഒരു രാജ്യത്തെപ്പറ്റി ഏറ്റവും മോശമായ തരത്തിലുള്ള ചിത്രീകരണമാണ് കുട്ടികളുടെ മനസ്സിലേക്ക് ആദ്യം തന്നെ കടന്നു ചെല്ലുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ വിദ്യാര്‍ഥികളില്‍ രൂപപ്പെട്ടുവരുന്ന ചേരിതിരിവ് വരാന്‍പോകുന്ന വലിയ വിപത്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് സാമൂഹ്യ-വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ വൈവിധ്യത്തിലൂന്നിയ ഏകത്വത്തെ സംബന്ധിച്ചും സ്വര്‍ണലിപികളില്‍ രചിക്കപ്പെട്ട പോരാട്ടങ്ങളെ സംബന്ധിച്ചും പഠിക്കേണ്ട തലമുറ തിരുത്തിയെഴുതപ്പെട്ട പുസ്തകത്താളുകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനിവാര്യമായ ദുരന്തമാണ് അവിടെയാകെ നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  a day ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  a day ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  a day ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  a day ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  a day ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  a day ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  a day ago