HOME
DETAILS

ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

  
backup
December 20, 2018 | 9:12 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. 30 അംഗ മന്ത്രിമാരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമായി നടത്തിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സിരിസേന നേതൃത്വം നല്‍കി.
പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ ഞായറാഴ്ച അധികാരമേറ്റടെുത്തെങ്കിലും വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയത്. മാധ്യമ, പൊലിസ് വകുപ്പുകള്‍ സിരിസേന ആവശ്യപ്പെട്ടതാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ വക്താവ് രജിത സേനരത്‌ന പറഞ്ഞു.
മാധ്യമ വകുപ്പ് കൈമാറാന്‍ തയാറായെങ്കില്‍ പൊലിസ് വകുപ്പ് സിരിസേന തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രിസ്ഥാനവും സിരിസേനക്കു തന്നെയാണ്. ധനമന്ത്രിയായി മംഗള സമരവീരയെയും വിദേശകാര്യ മന്ത്രിയായി തിലക് മരപനയെയും നിലനിര്‍ത്തി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ നീക്കി പകരം മഹിന്ദ രാജപക്‌സെയെ സിരിസേന നിയോഗിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെക്ക് സാധിച്ചില്ല. സിരിസേനയുടെ നടപടിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതോടെയാണ് വിക്രമസിംഗെക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുങ്ങിയത്.
വിക്രമസിംഗെയെ പ്രധാനമന്ത്രിയായി താന്‍ നിയമിക്കില്ലെന്നും എന്നാല്‍ ഭൂരിപക്ഷ ജനങ്ങളുടെ തീരുമാനങ്ങളെ അംഗീകരിക്കുകയാണെന്നും സിരിസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം എത്ര കാലം നിലനില്‍ക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ആണ് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമിടിയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒക്ടോബറിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നദാനത്തിലും ക്രമക്കേട്; വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങള്‍ തട്ടി; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും, ഭാര്യയുടെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി 

Kerala
  •  3 minutes ago
No Image

അഗ്നി 3 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം; 3000 കിലോമീറ്റര്‍ ദൂരപരിധി 

National
  •  26 minutes ago
No Image

ലഗേജ് ബാഗിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണവും ഡയമണ്ടും കവർന്നു; ബെംഗളൂരു വിമാനത്താവളത്തിൽ വൻ കൊള്ള

crime
  •  33 minutes ago
No Image

ഡല്‍ഹിയില്‍ എന്‍ഡിഎംസി ഗോഡൗണില്‍ തീപിടിത്തം;  രക്ഷാപ്രവര്‍ത്തനം തുടരുന്നു; എയിംസ് ഫ്‌ളൈ ഓവറില്‍ ഗതാഗത നിയന്ത്രണം

National
  •  an hour ago
No Image

പന്തീരാങ്കാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മഹാരാഷ്ട്രയിലെ ചേരിയില്‍ എത്തി പ്രതിയെ പിടികൂടി പൊലിസ്

crime
  •  an hour ago
No Image

സമസ്ത പൊതുസമ്മേളനം; പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലിസ് 

Kerala
  •  an hour ago
No Image

കളമശ്ശേരി കിൻഫ്ര പാർക്കിൽ ഭക്ഷ്യവിഷബാധ: 70 ഓളം ജീവനക്കാർ ആശുപത്രിയിൽ; ക്യാന്റീൻ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത

Kerala
  •  2 hours ago
No Image

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി; ജന്‍ സുരാജ് പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

National
  •  2 hours ago
No Image

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

oman
  •  2 hours ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഒമാനില്‍ പുതിയ തൊഴില്‍ നിയന്ത്രണങ്ങള്‍

oman
  •  2 hours ago