HOME
DETAILS

ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

  
backup
December 20 2018 | 21:12 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. 30 അംഗ മന്ത്രിമാരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമായി നടത്തിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സിരിസേന നേതൃത്വം നല്‍കി.
പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ ഞായറാഴ്ച അധികാരമേറ്റടെുത്തെങ്കിലും വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയത്. മാധ്യമ, പൊലിസ് വകുപ്പുകള്‍ സിരിസേന ആവശ്യപ്പെട്ടതാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ വക്താവ് രജിത സേനരത്‌ന പറഞ്ഞു.
മാധ്യമ വകുപ്പ് കൈമാറാന്‍ തയാറായെങ്കില്‍ പൊലിസ് വകുപ്പ് സിരിസേന തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രിസ്ഥാനവും സിരിസേനക്കു തന്നെയാണ്. ധനമന്ത്രിയായി മംഗള സമരവീരയെയും വിദേശകാര്യ മന്ത്രിയായി തിലക് മരപനയെയും നിലനിര്‍ത്തി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ നീക്കി പകരം മഹിന്ദ രാജപക്‌സെയെ സിരിസേന നിയോഗിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെക്ക് സാധിച്ചില്ല. സിരിസേനയുടെ നടപടിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതോടെയാണ് വിക്രമസിംഗെക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുങ്ങിയത്.
വിക്രമസിംഗെയെ പ്രധാനമന്ത്രിയായി താന്‍ നിയമിക്കില്ലെന്നും എന്നാല്‍ ഭൂരിപക്ഷ ജനങ്ങളുടെ തീരുമാനങ്ങളെ അംഗീകരിക്കുകയാണെന്നും സിരിസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം എത്ര കാലം നിലനില്‍ക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ആണ് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമിടിയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒക്ടോബറിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  2 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  4 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  4 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  4 hours ago