HOME
DETAILS

ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

  
backup
December 20, 2018 | 9:12 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. 30 അംഗ മന്ത്രിമാരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമായി നടത്തിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സിരിസേന നേതൃത്വം നല്‍കി.
പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ ഞായറാഴ്ച അധികാരമേറ്റടെുത്തെങ്കിലും വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയത്. മാധ്യമ, പൊലിസ് വകുപ്പുകള്‍ സിരിസേന ആവശ്യപ്പെട്ടതാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ വക്താവ് രജിത സേനരത്‌ന പറഞ്ഞു.
മാധ്യമ വകുപ്പ് കൈമാറാന്‍ തയാറായെങ്കില്‍ പൊലിസ് വകുപ്പ് സിരിസേന തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രിസ്ഥാനവും സിരിസേനക്കു തന്നെയാണ്. ധനമന്ത്രിയായി മംഗള സമരവീരയെയും വിദേശകാര്യ മന്ത്രിയായി തിലക് മരപനയെയും നിലനിര്‍ത്തി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ നീക്കി പകരം മഹിന്ദ രാജപക്‌സെയെ സിരിസേന നിയോഗിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെക്ക് സാധിച്ചില്ല. സിരിസേനയുടെ നടപടിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതോടെയാണ് വിക്രമസിംഗെക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുങ്ങിയത്.
വിക്രമസിംഗെയെ പ്രധാനമന്ത്രിയായി താന്‍ നിയമിക്കില്ലെന്നും എന്നാല്‍ ഭൂരിപക്ഷ ജനങ്ങളുടെ തീരുമാനങ്ങളെ അംഗീകരിക്കുകയാണെന്നും സിരിസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം എത്ര കാലം നിലനില്‍ക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ആണ് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമിടിയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒക്ടോബറിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  14 days ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  14 days ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  14 days ago
No Image

റാസൽഖൈമയിലെ ഓൾഡ് കോർണിഷിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങിമരിച്ചു

uae
  •  14 days ago
No Image

ബെംഗളൂരു കവർച്ച: 7 കോടിയും ഡിവിആറും കൊണ്ടുപോയി, കൊള്ളക്കാർ സംസാരിച്ചത് കന്നഡ; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

crime
  •  14 days ago
No Image

മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും

Kerala
  •  14 days ago
No Image

30,000 ദിർഹം മുതൽ യുഎഇയിൽ ഒറ്റമുറി അപ്പാർട്മെന്റുകൾ ലഭ്യം; ഏറ്റവും കുറവ് വാടകനിരക്ക് ഈ എമിറേറ്റിൽ

uae
  •  14 days ago
No Image

പത്താമൂഴം; ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  14 days ago
No Image

ആസ്മ മരുന്നിന്റെ വ്യാജൻ വ്യാപകം; രണ്ടര ലക്ഷം രൂപയുടെ മരുന്ന് പിടികൂടി, രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  14 days ago
No Image

ബില്ലുകളിലെ സമയപരിധി; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി നിലപാട് ഇന്ന്

National
  •  14 days ago