HOME
DETAILS

ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു

  
Web Desk
December 20 2018 | 21:12 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4

 

കൊളംബോ: ശ്രീലങ്കയില്‍ പുതിയ മന്ത്രിമാരെ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. 30 അംഗ മന്ത്രിമാരെയാണു പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമായി നടത്തിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സിരിസേന നേതൃത്വം നല്‍കി.
പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ ഞായറാഴ്ച അധികാരമേറ്റടെുത്തെങ്കിലും വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയത്. മാധ്യമ, പൊലിസ് വകുപ്പുകള്‍ സിരിസേന ആവശ്യപ്പെട്ടതാണ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകിയതെന്ന് സര്‍ക്കാര്‍ വക്താവ് രജിത സേനരത്‌ന പറഞ്ഞു.
മാധ്യമ വകുപ്പ് കൈമാറാന്‍ തയാറായെങ്കില്‍ പൊലിസ് വകുപ്പ് സിരിസേന തന്നെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രിസ്ഥാനവും സിരിസേനക്കു തന്നെയാണ്. ധനമന്ത്രിയായി മംഗള സമരവീരയെയും വിദേശകാര്യ മന്ത്രിയായി തിലക് മരപനയെയും നിലനിര്‍ത്തി.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ നീക്കി പകരം മഹിന്ദ രാജപക്‌സെയെ സിരിസേന നിയോഗിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെക്ക് സാധിച്ചില്ല. സിരിസേനയുടെ നടപടിക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതോടെയാണ് വിക്രമസിംഗെക്ക് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയൊരുങ്ങിയത്.
വിക്രമസിംഗെയെ പ്രധാനമന്ത്രിയായി താന്‍ നിയമിക്കില്ലെന്നും എന്നാല്‍ ഭൂരിപക്ഷ ജനങ്ങളുടെ തീരുമാനങ്ങളെ അംഗീകരിക്കുകയാണെന്നും സിരിസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങളുടെ ആഗ്രഹം എത്ര കാലം നിലനില്‍ക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ആണ് വിക്രമസിംഗെയുടെ പാര്‍ട്ടിയായ യുനൈറ്റഡ് നാഷ്‌നല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമിടിയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒക്ടോബറിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻതീപിടുത്തം; 50 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേർക്ക് പരുക്കേറ്റതായി വിവരം

International
  •  2 days ago
No Image

സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി: നിയമവിരുദ്ധ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കേന്ദ്രവും, യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയും അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

Kerala
  •  2 days ago
No Image

നീറ്റ് പരീക്ഷയിൽ തോറ്റു; സിവിൽ സർവീസും കൈവിട്ടു; 20 വയസ്സുകാരി എത്തി നിൽക്കുന്നത് റോൾസ് റോയ്‌സ് കമ്പനിയിലെ 72 ലക്ഷം ശമ്പളത്തോടെയുള്ള ജോലിയിൽ 

National
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം

National
  •  2 days ago
No Image

സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ​ഗൂ​ഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Tech
  •  2 days ago
No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 days ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 days ago
No Image

കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  2 days ago