HOME
DETAILS

സംഘര്‍ഷത്തിന് താല്‍കാലിക വിരാമം

  
Web Desk
December 21 2018 | 20:12 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf

 

കോതമംഗലം: സഭാ തര്‍ക്ക വിഷയത്തില്‍ ചെറിയ പള്ളിയില്‍ രണ്ടു ദിവസമായി നിലനിന്ന കടുത്ത സംഘര്‍ഷാവസ്ഥക്ക് താല്‍കാലിക വിരാമം. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തോമസ് പോള്‍ റമ്പാനെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി.
ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ്. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. യാക്കോബായ വിശ്വാസികള്‍ തീര്‍ത്ത വിശ്വാസ മതില്‍ മറികടന്ന് പള്ളിയില്‍ കയറാനോ പ്രാര്‍ഥന നടത്താനോ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ തോമസ് പോള്‍ റമ്പാന് കഴിഞ്ഞില്ല.
കഴിഞ്ഞ 26 മണിക്കൂര്‍ നേരം മാര്‍ത്തോമ ചെറിയ പള്ളിക്ക് സമീപം നിലനിന്ന സംഘര്‍ഷാവസ്ഥക്കാണ് താല്‍കാലികമായി അയവു വന്നത്. മുവാറ്റുപുഴ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ത്തോമ ചെറിയ പള്ളിയില്‍ കയറാനും പ്രാര്‍ഥന നടത്താനും അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ തോമസ് പോള്‍ റമ്പാന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഡ്രൈവറെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പൊലിസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണ് ഫാ. തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച രാവിലെ 10.20 ഓടെ കോതമംഗലത്ത് എത്തിയത്. അതേസമയം, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. പള്ളിയില്‍ പ്രവേശിക്കുവാന്‍ തനിക്ക് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടെന്നും അതിനുള്ള നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഹരജി നാലിന് പരിഗണിക്കും

കൊച്ചി: കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ജനുവരി നാലിന് പരിഗണിക്കാനായി മാറ്റി. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോള്‍ റമ്പാനു പൊലിസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ജനുവരി നാലിന് വിശദീകരണം നല്‍കാന്‍ കോടതി പൊലിസിന് നിര്‍ദേശം നല്‍കി. തന്നെ സഹായിക്കാനായി കേന്ദ്ര സേനയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ പ്രവേശിക്കുന്നതില്‍ നിന്ന് പിന്‍മാറാമെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കുന്നില്ലെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പൊലിസ് കക്ഷിയല്ലെന്നും വിശദീകരണം നല്‍കാന്‍ പൊലിസിന് സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  3 days ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  3 days ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 days ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  3 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  3 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  3 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  3 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 days ago