HOME
DETAILS

മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം: ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം

  
backup
December 07, 2017 | 1:29 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf

കൊല്ലം: മല്‍സ്യബന്ധനത്തിനിടെ, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കെല്ലാം ലഭിക്കില്ല. ക്ഷേമനിധിയില്‍ അംഗമല്ലാത്തതിനാല്‍ ഇത്തരക്കാരുടെ ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം രൂപയാണ്.
സര്‍ക്കാരിന്റെ പത്തുലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷവും ജീവനോപാധിക്കായി അഞ്ചുലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധിയില്‍ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളില്‍ മരണമടഞ്ഞാല്‍ മാത്രമായിരുന്നു പത്തുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.
എന്നാല്‍, ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളില്‍ പകുതിയോളം പേര്‍ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്.
ഇതില്‍ അന്‍പതുശതമാനം പേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പൂര്‍ണമായും ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്.
അതുമാത്രമല്ല, ജീവനോപാധിക്കു ലഭിക്കുന്ന അഞ്ചുലക്ഷം ഏതു രീതിയിലാണെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ ചുഴലിക്കാറ്റില്‍പെട്ട പലരുടെയും ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കടംവാങ്ങിയും ലോണെടുത്തുമാണ് വള്ളങ്ങളും ബോട്ടുകളും പലരും വാങ്ങിയിട്ടുള്ളത്. പുതിയതായി ബോട്ടിന് 50 മുതല്‍ 80 ലക്ഷം രൂപയും വള്ളത്തിനും വലയ്ക്കും അഞ്ചുലക്ഷവും വേണ്ടിവരും.
എന്നാല്‍ നഷ്ടപ്പെട്ടതില്‍ ഏറിയപങ്കും മത്സ്യബന്ധന വള്ളങ്ങളാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത യാനങ്ങളാണ് നിലവിലുള്ളതില്‍ കൂടുതലും.
സ്വന്തംനിലയില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കമ്പനികള്‍ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വര്‍ഷംതോറും ഇത്രയും വലിയതുക അടയ്ക്കാന്‍ കഴിയാത്തതാണ് ഇന്‍ഷുറന്‍സില്‍നിന്നു ഇവരെ പിന്നോട്ട് വലിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കച്ച് തീരത്ത് വന്‍ ലഹരിവേട്ട; 1,000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

National
  •  7 days ago
No Image

പരിശോധനാഫലം നെഗറ്റീവ്; ഉഗാണ്ടയില്‍ നിന്ന് ബംഗളുരുവിലെത്തിയ യുവതിക്ക് എബോളയില്ല

National
  •  7 days ago
No Image

'തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട, ഇതൊരു തുടക്കം മാത്രം, ഇ.ഡി റെയ്ഡ് ചിലര്‍ക്ക് മനസംതൃപ്തി നല്‍കി': പിണറായി

Kerala
  •  7 days ago
No Image

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

Saudi-arabia
  •  7 days ago
No Image

തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സി.പി.എം പ്രവര്‍ത്തകര്‍, കാറിന്റെ ചില്ലുകള്‍ തകര്‍ത്തു

Kerala
  •  7 days ago
No Image

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് പൂര്‍ത്തിയായി; ഇ.ഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ച് സി.പി.എം പ്രവര്‍ത്തകര്‍

Kerala
  •  7 days ago
No Image

കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു; പിണറായി വിജയന് പിന്തുണയുമായി എം.കെ സ്റ്റാലിന്‍

National
  •  7 days ago
No Image

പിണറായിക്കെതിരായ ഇഡി റെയ്ഡ്; കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ ആവശ്യം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എം.വി ഗോവിന്ദന്‍ 

Kerala
  •  7 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; അടുത്ത ആഴ്ച്ച സത്യപ്രതിജ്ഞ

National
  •  7 days ago
No Image

എസ്.ഐ.ആര്‍ ശരിവെച്ച് സുപ്രീം കോടതി; വോട്ടര്‍ പട്ടിക പുതുക്കലിന് തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം

National
  •  7 days ago