HOME
DETAILS

മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം: ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം

  
backup
December 07, 2017 | 1:29 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf

കൊല്ലം: മല്‍സ്യബന്ധനത്തിനിടെ, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കെല്ലാം ലഭിക്കില്ല. ക്ഷേമനിധിയില്‍ അംഗമല്ലാത്തതിനാല്‍ ഇത്തരക്കാരുടെ ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം രൂപയാണ്.
സര്‍ക്കാരിന്റെ പത്തുലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷവും ജീവനോപാധിക്കായി അഞ്ചുലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധിയില്‍ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളില്‍ മരണമടഞ്ഞാല്‍ മാത്രമായിരുന്നു പത്തുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.
എന്നാല്‍, ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളില്‍ പകുതിയോളം പേര്‍ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്.
ഇതില്‍ അന്‍പതുശതമാനം പേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പൂര്‍ണമായും ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്.
അതുമാത്രമല്ല, ജീവനോപാധിക്കു ലഭിക്കുന്ന അഞ്ചുലക്ഷം ഏതു രീതിയിലാണെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ ചുഴലിക്കാറ്റില്‍പെട്ട പലരുടെയും ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കടംവാങ്ങിയും ലോണെടുത്തുമാണ് വള്ളങ്ങളും ബോട്ടുകളും പലരും വാങ്ങിയിട്ടുള്ളത്. പുതിയതായി ബോട്ടിന് 50 മുതല്‍ 80 ലക്ഷം രൂപയും വള്ളത്തിനും വലയ്ക്കും അഞ്ചുലക്ഷവും വേണ്ടിവരും.
എന്നാല്‍ നഷ്ടപ്പെട്ടതില്‍ ഏറിയപങ്കും മത്സ്യബന്ധന വള്ളങ്ങളാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത യാനങ്ങളാണ് നിലവിലുള്ളതില്‍ കൂടുതലും.
സ്വന്തംനിലയില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കമ്പനികള്‍ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വര്‍ഷംതോറും ഇത്രയും വലിയതുക അടയ്ക്കാന്‍ കഴിയാത്തതാണ് ഇന്‍ഷുറന്‍സില്‍നിന്നു ഇവരെ പിന്നോട്ട് വലിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രേംകുമാര്‍ നാളെ കോണ്‍ഗ്രസ് വേദിയില്‍; കെ.പി.സി.സി സംസ്‌കാര സാഹിതി പരിപാടിയില്‍ മുഖ്യാതിഥിയാകും

Kerala
  •  4 minutes ago
No Image

മൂന്ന് വർഷം അടച്ചിട്ട വീട്, തറ പൊളിച്ചപ്പോൾ കണ്ടത് മനുഷ്യ അസ്ഥികൂടം; നെല്ലിക്കുന്നിലെ ദുരൂഹത നീക്കാൻ പൊലിസ്

crime
  •  24 minutes ago
No Image

ഊബറിന്റെ 'ആപ്പ്' പൂട്ടും; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

Kerala
  •  39 minutes ago
No Image

ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ പ്രതീക്ഷിക്കാം

Kerala
  •  an hour ago
No Image

'സഊദിയിൽ ഇന്ന് നാമെല്ലാവരും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് റൊണാൾഡോയ്ക്ക്'; പിന്തുണയുമായി അൽ-അഹ്ലി സ്പോർട്ടിങ് ഡയറക്ടർ

Football
  •  an hour ago
No Image

നാദാപുരത്ത് സംസ്ഥാനപാതയില്‍ പടക്കം പൊട്ടിച്ച് വിവാഹാഘോഷം, ഗതാഗതം തടസ്സപ്പെടുത്തിയതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

Kerala
  •  an hour ago
No Image

അമ്മയുടെ മെറ്റേണിറ്റി ഷൂട്ടിനെത്തി; വെള്ളക്കെട്ടില്‍ വീണത് ആരുമറിഞ്ഞില്ല; മൂന്ന് വയസുകാരന് ദാരുണാന്ത്യം

National
  •  2 hours ago
No Image

താമരശ്ശേരിയിൽ വിനോദയാത്ര സംഘത്തിന് നേരെ ഗുണ്ടാവിളയാട്ടം: ഫോൺ പിടിച്ചുപറി, മുണ്ടഴിച്ചെടുത്തു; 4 പേർ കസ്റ്റഡിയിൽ

crime
  •  2 hours ago
No Image

പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ചെലവ് കോടികള്‍; പത്തുവര്‍ഷത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

National
  •  2 hours ago
No Image

ബോംബ് നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്ന് അമ്മയും മകനും കൊല്ലപ്പെട്ടു

crime
  •  2 hours ago