HOME
DETAILS

മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം: ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം

  
backup
December 07, 2017 | 1:29 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf

കൊല്ലം: മല്‍സ്യബന്ധനത്തിനിടെ, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കെല്ലാം ലഭിക്കില്ല. ക്ഷേമനിധിയില്‍ അംഗമല്ലാത്തതിനാല്‍ ഇത്തരക്കാരുടെ ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം രൂപയാണ്.
സര്‍ക്കാരിന്റെ പത്തുലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷവും ജീവനോപാധിക്കായി അഞ്ചുലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധിയില്‍ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളില്‍ മരണമടഞ്ഞാല്‍ മാത്രമായിരുന്നു പത്തുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.
എന്നാല്‍, ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളില്‍ പകുതിയോളം പേര്‍ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്.
ഇതില്‍ അന്‍പതുശതമാനം പേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പൂര്‍ണമായും ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്.
അതുമാത്രമല്ല, ജീവനോപാധിക്കു ലഭിക്കുന്ന അഞ്ചുലക്ഷം ഏതു രീതിയിലാണെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ ചുഴലിക്കാറ്റില്‍പെട്ട പലരുടെയും ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കടംവാങ്ങിയും ലോണെടുത്തുമാണ് വള്ളങ്ങളും ബോട്ടുകളും പലരും വാങ്ങിയിട്ടുള്ളത്. പുതിയതായി ബോട്ടിന് 50 മുതല്‍ 80 ലക്ഷം രൂപയും വള്ളത്തിനും വലയ്ക്കും അഞ്ചുലക്ഷവും വേണ്ടിവരും.
എന്നാല്‍ നഷ്ടപ്പെട്ടതില്‍ ഏറിയപങ്കും മത്സ്യബന്ധന വള്ളങ്ങളാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത യാനങ്ങളാണ് നിലവിലുള്ളതില്‍ കൂടുതലും.
സ്വന്തംനിലയില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കമ്പനികള്‍ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വര്‍ഷംതോറും ഇത്രയും വലിയതുക അടയ്ക്കാന്‍ കഴിയാത്തതാണ് ഇന്‍ഷുറന്‍സില്‍നിന്നു ഇവരെ പിന്നോട്ട് വലിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  3 days ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  3 days ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ 72 സർക്കാർ ആശുപത്രികളിൽ 202 പുതിയ ഡോക്ടർമാർ: സ്പെഷ്യാലിറ്റി ചികിത്സ ഇനി താലൂക്ക് തലത്തിലും

Kerala
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ്, മിറക്കിൾ ഗാർഡൻ ബസ് യാത്ര: ഇനി സിൽവർ, ഗോൾഡ് കാർഡുകൾ നിർബന്ധം

uae
  •  3 days ago
No Image

13-കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

crime
  •  3 days ago
No Image

സംശയം മൂത്ത് ക്രൂരത; ഹൈദരാബാദിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളിയിട്ടു

crime
  •  3 days ago
No Image

'ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണിത്: കര്‍ണാടകയിലുണ്ടായ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഫസൽ വധക്കേസ് പ്രതിക്ക് വീണ്ടും അധികാരം; കോടതി വിധി കാക്കാതെ സിപിഎം നീക്കം, തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷൻ

Kerala
  •  3 days ago
No Image

ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം: വാടകക്കാർക്കും അപേക്ഷിക്കാം; സമയപരിധി ജനുവരി 31 വരെ

Kerala
  •  3 days ago