HOME
DETAILS

മരിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം: ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം

  
backup
December 07, 2017 | 1:29 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf

കൊല്ലം: മല്‍സ്യബന്ധനത്തിനിടെ, ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ ധനസഹായം, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കെല്ലാം ലഭിക്കില്ല. ക്ഷേമനിധിയില്‍ അംഗമല്ലാത്തതിനാല്‍ ഇത്തരക്കാരുടെ ആശ്രിതര്‍ക്ക് നഷ്ടമാകുന്നത് അഞ്ചുലക്ഷം രൂപയാണ്.
സര്‍ക്കാരിന്റെ പത്തുലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷവും ജീവനോപാധിക്കായി അഞ്ചുലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ക്ഷേമനിധിയില്‍ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളില്‍ മരണമടഞ്ഞാല്‍ മാത്രമായിരുന്നു പത്തുലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക.
എന്നാല്‍, ഇപ്പോള്‍ ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവര്‍ക്ക് പത്തുലക്ഷം രൂപ ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളില്‍ പകുതിയോളം പേര്‍ ക്ഷേമനിധിയില്‍ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്.
ഇതില്‍ അന്‍പതുശതമാനം പേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഇക്കാരണത്താല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പൂര്‍ണമായും ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉയര്‍ത്തുന്നത്.
അതുമാത്രമല്ല, ജീവനോപാധിക്കു ലഭിക്കുന്ന അഞ്ചുലക്ഷം ഏതു രീതിയിലാണെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഇതിനിടെ ചുഴലിക്കാറ്റില്‍പെട്ട പലരുടെയും ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും കടംവാങ്ങിയും ലോണെടുത്തുമാണ് വള്ളങ്ങളും ബോട്ടുകളും പലരും വാങ്ങിയിട്ടുള്ളത്. പുതിയതായി ബോട്ടിന് 50 മുതല്‍ 80 ലക്ഷം രൂപയും വള്ളത്തിനും വലയ്ക്കും അഞ്ചുലക്ഷവും വേണ്ടിവരും.
എന്നാല്‍ നഷ്ടപ്പെട്ടതില്‍ ഏറിയപങ്കും മത്സ്യബന്ധന വള്ളങ്ങളാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത യാനങ്ങളാണ് നിലവിലുള്ളതില്‍ കൂടുതലും.
സ്വന്തംനിലയില്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കമ്പനികള്‍ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വര്‍ഷംതോറും ഇത്രയും വലിയതുക അടയ്ക്കാന്‍ കഴിയാത്തതാണ് ഇന്‍ഷുറന്‍സില്‍നിന്നു ഇവരെ പിന്നോട്ട് വലിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  10 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  10 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  10 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  10 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  10 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  10 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  10 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  10 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  10 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  10 days ago