HOME
DETAILS

നവാബ് മാലിക്കിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ബി.ജെ.പി

  
backup
February 24, 2022 | 3:35 AM

national-nawab-malik-arrest-celebrations-at-bjp-leaders-residence-2022

മുംബൈ: നവാബ് മാലിക്കിന്റെ അറസ്റ്റ് പടക്കെ പൊട്ടിച്ച ആഘോഷിച്ച് ബി.ജെ.പി. മുംബൈയിലെ ബി.ജെ.പി ആസ്ഥാനത്താണ് പടക്കം പൊട്ടിച്ച് പ്രവര്‍ത്തകര്‍ നവാബ് മാലികിന്റെ അറസ്റ്റ് ആഘോഷിച്ചത്. നവാബ് എത്രയും വേഗം മന്ത്രി സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടും ബി.ജെ.പി നേതാക്കള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസമാണ് എന്‍.സി.പി മുംബൈ പ്രസിഡന്റും മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ നവാബ് മാലികിനെ ഇഡി അറസ്റ്റ് ചെയ്തത്.

ന്റെ അറസ്റ്റിനു പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. അതേസമയം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ദേശീയ ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നെന്ന ആരോപണവുമായി എന്‍.സി.പിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. കള്ളപ്പണ കേസിലും ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധപ്പെട്ട കേസിലുമാണ് അറസ്റ്റ്.

ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യ യുദ്ധത്തിനിറങ്ങുകയാണ് മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രധാന പോരാളിയായിരുന്നു നവാബ് മാലിക്. കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സികളെ കൊണ്ട് വന്നു സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നവാബ് മാലിക് അന്ന് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച അന്നത്തെ എന്‍.സി.ബി സോണല്‍ ഓഫിസര്‍ സമീര്‍ വാങ്കഡെക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും മാലിക് ഉന്നയിച്ചു.

നവാബ് മാലികിന്റെ മരുമകനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും നവാബ് മാലിക് ഇടവേളകളില്ലാത്ത ആക്രമണമാണ് നടത്തിയത്. സമീര്‍ വാങ്കഡെക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നിന്നെങ്കിലും അന്തിമ വിജയം നവാബ് മാലിക് ഉള്‍പ്പെട്ട മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിനായിരുന്നു. ഏറ്റവും ഒടുവില്‍ സമീര്‍ വാങ്കഡെയെ മഹാരാഷ്ട്ര സര്‍ക്കാര്‍ എക്‌സൈസ് കേസിലും പ്രതിയാക്കി.

കേന്ദ്ര സഹമന്ത്രിയും രാജ്യസഭാ അംഗവുമായ നാരായണ്‍ റാണെയെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർഎസ്എസ് വേഷമണിഞ്ഞ് രക്തത്തിൽ കുളിച്ച് പുറംതിരിഞ്ഞ് നിന്ന് വിജയ്; കരൂർ അപകടത്തിൽ ഡിഎംകെയുടെ രൂക്ഷ വിമർശനം

National
  •  33 minutes ago
No Image

2026 ജെ.ഇ.ഇ മെയിൻ; അപേക്ഷയോടൊപ്പം പരീക്ഷാർഥിയുടെ മാതാവിന്റെ പേരുള്ള ആധാർ കാർഡ് മതി

Kerala
  •  an hour ago
No Image

സച്ചിനെ മറികടക്കാൻ വേണ്ടത് 'ഡബിൾ' സെഞ്ച്വറി; ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സൂപ്പർതാരം

Cricket
  •  an hour ago
No Image

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  an hour ago
No Image

സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  an hour ago
No Image

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരന് 35,000 രൂപ പിഴ നൽകാൻ കോടതി ഉത്തരവ്

Business
  •  2 hours ago
No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  2 hours ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  2 hours ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  3 hours ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  3 hours ago