HOME
DETAILS

ഐലാന്‍ കുര്‍ദിയുടെ പിതാവിനെ കണ്ടു; കണ്ണുനനഞ്ഞ് മാര്‍പാപ്പ

  
backup
March 09, 2021 | 2:14 AM

%e0%b4%90%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5


ഇര്‍ബില്‍(ഇറാഖ്): ഇറാഖ് സന്ദര്‍ശനത്തിനിടെ കുര്‍ദിസ്ഥാന്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കണ്ണു നനച്ച് യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തിന്റെ മറക്കാത്ത ചിത്രമായി മാറിയ മൂന്നു വയസുകാരന്‍ ഐലാന്‍ കുര്‍ദിയുടെ പെയിന്റിങ്.
പിതാവ് അബ്ദുല്ലാ കുര്‍ദിയാണ് മകന്‍ മുങ്ങിമരിച്ചു കിടക്കുന്ന പെയിന്റിങ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്. അതു നോക്കിനിന്ന മാര്‍പാപ്പ കരഞ്ഞു. അതു കണ്ട് ഐലാന്റെ പിതാവും കരഞ്ഞു.
2015 സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഉമ്മയ്ക്കും നാലു വയസുള്ള സഹോദരനുമൊപ്പം സിറിയന്‍ ബാലനായ ഐലാന്‍ കുര്‍ദി മെഡിറ്ററേനിയനില്‍ മുങ്ങിമരിച്ചത്. തുര്‍ക്കി തീരത്തടിഞ്ഞ ആ കുഞ്ഞിന്റെ കമിഴ്ന്നുകിടക്കുന്ന മൃതദേഹം ആഭ്യന്തരയുദ്ധം മൂലം തകര്‍ന്ന രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കുള്ള നിലയ്ക്കാത്ത അഭയാര്‍ഥി പ്രവാഹത്തിന്റെ മുദ്രയായി മാറി.
ചുവന്ന ടീഷര്‍ച്ചും നീല നിക്കറുമിട്ട ആ കുഞ്ഞു കാലുകളിലെ ചെരുപ്പ് വീണുപോയിരുന്നില്ല. തുര്‍ക്കി ഫോട്ടോഗ്രാഫര്‍ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ ആ ചിത്രം നിമിഷങ്ങള്‍ക്കകം വൈറലായി.
ഇര്‍ബിലിലെ ഫ്രാന്‍സോ ഹരീരി സ്‌റ്റേഡിയത്തില്‍ വച്ചാണ് കുര്‍ദ് വംശജനായ അബ്ദുല്ല കുര്‍ദി മാര്‍പാപ്പയെ കണ്ടത്. മക്കളെയും കുടുംബത്തെയും നഷ്ടമായതോടെ കുട്ടികളെ സേവിക്കാനായി ജീവിതം മാറ്റിവയ്ക്കാന്‍ താന്‍ തീരുമാനിച്ചതായി അബ്ദുല്ല കുര്‍ദി പറഞ്ഞു.
ജീവിതത്തില്‍ അരമണിക്കൂര്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ അറിയാനായി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം 10 മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കിടെ മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്ബിഐയിൽ ഓൺലൈനായി പണം അയക്കുന്നവരാണോ?: പണമിടപാടുകൾക്ക് ഇനി സർവീസ് ചാർജ് നൽകണം; അറിയേണ്ട കാര്യങ്ങൾ

National
  •  a day ago
No Image

കുവൈത്തില്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും ഉയര്‍ന്ന നിരക്കില്‍ 

Kuwait
  •  a day ago
No Image

കണ്ണൂരിൽ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; നാടൻ ബോംബെന്ന് സംശയം

Kerala
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും

Kerala
  •  a day ago
No Image

മകളുടെ പിന്നാലെ നായ ഓടി; ചോദ്യം ചെയ്തതിന് പിന്നാലെ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, ആറുപേർ അറസ്റ്റിൽ, നാലുപേർ ചികിത്സയിൽ

Kerala
  •  a day ago
No Image

ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം

Kerala
  •  a day ago
No Image

ഓപ്പറേഷന്‍ ട്രാഷി; ജമ്മു കശ്മിരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

National
  •  2 days ago
No Image

ഒമാനില്‍ വാഹന ഇന്‍ഷുറന്‍സില്‍ പുതിയ സംവിധാനം; ഇനി പ്രകൃതിദുരന്ത പരിരക്ഷ ലഭിക്കും

oman
  •  2 days ago
No Image

ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു; യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശബ്ദം കേൾക്കും, അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി

Kerala
  •  2 days ago
No Image

ഡിംഡെക്‌സ് 2026: ഹമദ് തുറമുഖത്ത് എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ദോഹയിലെത്തി

qatar
  •  2 days ago

No Image

ശബരിമല വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിന് തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി

Kerala
  •  2 days ago
No Image

പശുക്കടത്ത് ആരോപിച്ച് ഒഡിഷയില്‍ യുവാവിനെ തല്ലിക്കൊന്നത് ചിരപരിചിതര്‍; നേരിട്ടത് ക്രൂര മര്‍ദ്ദനം, ശരീരത്തില്‍ മുറിവേല്‍ക്കാത്ത ഒരിടവും ബാക്കിയില്ലായിരുന്നുവെന്നും സഹോദരന്‍

National
  •  2 days ago
No Image

കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി; രണ്ടാം പ്രതി നിധിനെ വെറുതെ വിട്ടു

Kerala
  •  2 days ago
No Image

ദുബൈയില്‍ ഇനി കുട്ടികള്‍ സ്‌കൂളിലേക്ക് എസ്.യു.വികളില്‍ പറക്കും; പൂളിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി

uae
  •  2 days ago