HOME
DETAILS

സ്പാര്‍ക്കിലെ സാങ്കേതിക തടസം: പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ

  
backup
August 23, 2016 | 6:59 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95

നിലമ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയെങ്കിലും പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ. ശമ്പളം നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ പാര്‍ട്ട് ടൈം ലക്ചറര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാത്തതാണ് പഴയശമ്പളം തന്നെ തുടരാന്‍ കാരണം.

സംസ്ഥാനത്ത് കോളജുകളില്‍ നിയമം, ജേണലിസം, ടൂറിസം വിഭാഗങ്ങളിലായി 90 പാര്‍ട്ട്‌ടൈം ലക്ചറര്‍മാരാണുള്ളത്. ഇതില്‍ തന്നെ 56 പേര്‍ എയ്ഡഡ് കോളജുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ആഴ്ചയില്‍ 12ഉം 13ഉം മണിക്കൂറുകള്‍ ജോലി ചെയ്തുവരുന്ന ഈ വിഭാഗത്തിന് ദിവസവേതനാധ്യാപകരുടെ വേതനം പോലും ലഭിക്കുന്നില്ല.

2014 ജൂലൈ മുതലാണ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ഇതുപ്രകാരം പരിഷ്‌കരിച്ച ശമ്പളം പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ക്കും ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഇല്ലാത്തതിനാല്‍ അന്നുമുതലുള്ള ശമ്പളവും പരിഷ്‌കരിച്ച രീതിയില്‍ ഇവര്‍ക്ക് ലഭിക്കുമെന്നിരിക്കെ സ്പാര്‍ക്കില്‍ പേ ഫിക്‌സേഷന്‍ മെനുവിലും പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ല.

പരിഷ്‌കരിച്ച ശമ്പളം 2016 ജൂണ്‍ മുതല്‍ തന്നെ ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും സ്പാര്‍ക്കിലെ സാങ്കേതിക തടസംമൂലം നടപടികളുണ്ടായില്ല. നിലവില്‍ 10000 രൂപയും ക്ഷാമബത്തയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ട്‌ടൈം ലക്ചര്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ശമ്പളം 19000രൂപയും അതതുകാലത്തെ ക്ഷാമബത്തയുമാണ്. ഉത്സവ അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നുമില്ല.

കോളജ് അധ്യാപകര്‍ യു.ജി.സി സ്‌കെയിലില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടില്ലെന്ന ധാരണയിലാണ് പാര്‍ട്‌ടൈം ലക്ചറര്‍മാരും സ്പാര്‍ക്കിലെ പരിഷ്‌ക്കരണത്തില്‍ ഉള്‍പെടാതെ പോയതെന്നും ആക്ഷേപമുണ്ട്.

കേരള പാര്‍ട്ട്‌ടൈം ലോ ലക്ചറേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഡ്രിഡിൽ തെരുവ് യുദ്ധം! ചൗമേനിയുമായി ഏറ്റുമുട്ടി വാൽവെർഡെ ആശുപത്രിയിൽ; റയൽ തകർച്ചയുടെ വക്കിലോ?

Football
  •  23 days ago
No Image

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്?; ടി.വി.കെയെ സി.പി.എം, സി.പി.ഐ, വി.സി.കെ പിന്തുണക്കുമെന്ന് സൂചന; ഗവര്‍ണറെ ഉടന്‍ കണ്ടേക്കും

National
  •  23 days ago
No Image

റഷ്യയെ സഹായിക്കാൻ പോയ 11,000 പേരിൽ പകുതിയും അപകടത്തിൽ; കുർസ്ക് യുദ്ധക്കളത്തിൽ ഉത്തരകൊറിയയ്ക്ക് കനത്ത ആൾനാശം

International
  •  23 days ago
No Image

പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്തയറിഞ്ഞ 84 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  23 days ago
No Image

കോൺഗ്രസ് ആഞ്ഞടിച്ചു, സ്റ്റാലിൻ പിന്നോട്ട്! തമിഴകത്ത് കരുനീക്കങ്ങൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് എത്തുമോ?

National
  •  23 days ago
No Image

മുഖ്യമന്ത്രി സുവേന്ദു അധികാരി; ഒരു വനിത ഉള്‍പെടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബംഗാളില്‍ തര്‍ക്കത്തിന് തീര്‍പ്പായതായി സൂചന 

National
  •  23 days ago
No Image

അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ

Cricket
  •  23 days ago
No Image

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

Kerala
  •  23 days ago
No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  23 days ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  23 days ago