HOME
DETAILS

സ്പാര്‍ക്കിലെ സാങ്കേതിക തടസം: പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ

  
backup
August 23, 2016 | 6:59 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95

നിലമ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയെങ്കിലും പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ. ശമ്പളം നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ പാര്‍ട്ട് ടൈം ലക്ചറര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാത്തതാണ് പഴയശമ്പളം തന്നെ തുടരാന്‍ കാരണം.

സംസ്ഥാനത്ത് കോളജുകളില്‍ നിയമം, ജേണലിസം, ടൂറിസം വിഭാഗങ്ങളിലായി 90 പാര്‍ട്ട്‌ടൈം ലക്ചറര്‍മാരാണുള്ളത്. ഇതില്‍ തന്നെ 56 പേര്‍ എയ്ഡഡ് കോളജുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ആഴ്ചയില്‍ 12ഉം 13ഉം മണിക്കൂറുകള്‍ ജോലി ചെയ്തുവരുന്ന ഈ വിഭാഗത്തിന് ദിവസവേതനാധ്യാപകരുടെ വേതനം പോലും ലഭിക്കുന്നില്ല.

2014 ജൂലൈ മുതലാണ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ഇതുപ്രകാരം പരിഷ്‌കരിച്ച ശമ്പളം പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ക്കും ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഇല്ലാത്തതിനാല്‍ അന്നുമുതലുള്ള ശമ്പളവും പരിഷ്‌കരിച്ച രീതിയില്‍ ഇവര്‍ക്ക് ലഭിക്കുമെന്നിരിക്കെ സ്പാര്‍ക്കില്‍ പേ ഫിക്‌സേഷന്‍ മെനുവിലും പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ല.

പരിഷ്‌കരിച്ച ശമ്പളം 2016 ജൂണ്‍ മുതല്‍ തന്നെ ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും സ്പാര്‍ക്കിലെ സാങ്കേതിക തടസംമൂലം നടപടികളുണ്ടായില്ല. നിലവില്‍ 10000 രൂപയും ക്ഷാമബത്തയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ട്‌ടൈം ലക്ചര്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ശമ്പളം 19000രൂപയും അതതുകാലത്തെ ക്ഷാമബത്തയുമാണ്. ഉത്സവ അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നുമില്ല.

കോളജ് അധ്യാപകര്‍ യു.ജി.സി സ്‌കെയിലില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടില്ലെന്ന ധാരണയിലാണ് പാര്‍ട്‌ടൈം ലക്ചറര്‍മാരും സ്പാര്‍ക്കിലെ പരിഷ്‌ക്കരണത്തില്‍ ഉള്‍പെടാതെ പോയതെന്നും ആക്ഷേപമുണ്ട്.

കേരള പാര്‍ട്ട്‌ടൈം ലോ ലക്ചറേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  7 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  7 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  7 days ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  7 days ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  7 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  7 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  7 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  7 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  7 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  7 days ago