HOME
DETAILS

സ്പാര്‍ക്കിലെ സാങ്കേതിക തടസം: പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ

  
backup
August 23, 2016 | 6:59 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95

നിലമ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയെങ്കിലും പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ. ശമ്പളം നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ പാര്‍ട്ട് ടൈം ലക്ചറര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാത്തതാണ് പഴയശമ്പളം തന്നെ തുടരാന്‍ കാരണം.

സംസ്ഥാനത്ത് കോളജുകളില്‍ നിയമം, ജേണലിസം, ടൂറിസം വിഭാഗങ്ങളിലായി 90 പാര്‍ട്ട്‌ടൈം ലക്ചറര്‍മാരാണുള്ളത്. ഇതില്‍ തന്നെ 56 പേര്‍ എയ്ഡഡ് കോളജുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ആഴ്ചയില്‍ 12ഉം 13ഉം മണിക്കൂറുകള്‍ ജോലി ചെയ്തുവരുന്ന ഈ വിഭാഗത്തിന് ദിവസവേതനാധ്യാപകരുടെ വേതനം പോലും ലഭിക്കുന്നില്ല.

2014 ജൂലൈ മുതലാണ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ഇതുപ്രകാരം പരിഷ്‌കരിച്ച ശമ്പളം പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ക്കും ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഇല്ലാത്തതിനാല്‍ അന്നുമുതലുള്ള ശമ്പളവും പരിഷ്‌കരിച്ച രീതിയില്‍ ഇവര്‍ക്ക് ലഭിക്കുമെന്നിരിക്കെ സ്പാര്‍ക്കില്‍ പേ ഫിക്‌സേഷന്‍ മെനുവിലും പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ല.

പരിഷ്‌കരിച്ച ശമ്പളം 2016 ജൂണ്‍ മുതല്‍ തന്നെ ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും സ്പാര്‍ക്കിലെ സാങ്കേതിക തടസംമൂലം നടപടികളുണ്ടായില്ല. നിലവില്‍ 10000 രൂപയും ക്ഷാമബത്തയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ട്‌ടൈം ലക്ചര്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ശമ്പളം 19000രൂപയും അതതുകാലത്തെ ക്ഷാമബത്തയുമാണ്. ഉത്സവ അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നുമില്ല.

കോളജ് അധ്യാപകര്‍ യു.ജി.സി സ്‌കെയിലില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടില്ലെന്ന ധാരണയിലാണ് പാര്‍ട്‌ടൈം ലക്ചറര്‍മാരും സ്പാര്‍ക്കിലെ പരിഷ്‌ക്കരണത്തില്‍ ഉള്‍പെടാതെ പോയതെന്നും ആക്ഷേപമുണ്ട്.

കേരള പാര്‍ട്ട്‌ടൈം ലോ ലക്ചറേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  2 hours ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  3 hours ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  3 hours ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  3 hours ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  4 hours ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  4 hours ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  4 hours ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  5 hours ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  5 hours ago