HOME
DETAILS

സ്പാര്‍ക്കിലെ സാങ്കേതിക തടസം: പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ

  
backup
August 23, 2016 | 6:59 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95

നിലമ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയെങ്കിലും പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ. ശമ്പളം നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ പാര്‍ട്ട് ടൈം ലക്ചറര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാത്തതാണ് പഴയശമ്പളം തന്നെ തുടരാന്‍ കാരണം.

സംസ്ഥാനത്ത് കോളജുകളില്‍ നിയമം, ജേണലിസം, ടൂറിസം വിഭാഗങ്ങളിലായി 90 പാര്‍ട്ട്‌ടൈം ലക്ചറര്‍മാരാണുള്ളത്. ഇതില്‍ തന്നെ 56 പേര്‍ എയ്ഡഡ് കോളജുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ആഴ്ചയില്‍ 12ഉം 13ഉം മണിക്കൂറുകള്‍ ജോലി ചെയ്തുവരുന്ന ഈ വിഭാഗത്തിന് ദിവസവേതനാധ്യാപകരുടെ വേതനം പോലും ലഭിക്കുന്നില്ല.

2014 ജൂലൈ മുതലാണ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ഇതുപ്രകാരം പരിഷ്‌കരിച്ച ശമ്പളം പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ക്കും ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഇല്ലാത്തതിനാല്‍ അന്നുമുതലുള്ള ശമ്പളവും പരിഷ്‌കരിച്ച രീതിയില്‍ ഇവര്‍ക്ക് ലഭിക്കുമെന്നിരിക്കെ സ്പാര്‍ക്കില്‍ പേ ഫിക്‌സേഷന്‍ മെനുവിലും പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ല.

പരിഷ്‌കരിച്ച ശമ്പളം 2016 ജൂണ്‍ മുതല്‍ തന്നെ ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും സ്പാര്‍ക്കിലെ സാങ്കേതിക തടസംമൂലം നടപടികളുണ്ടായില്ല. നിലവില്‍ 10000 രൂപയും ക്ഷാമബത്തയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ട്‌ടൈം ലക്ചര്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ശമ്പളം 19000രൂപയും അതതുകാലത്തെ ക്ഷാമബത്തയുമാണ്. ഉത്സവ അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നുമില്ല.

കോളജ് അധ്യാപകര്‍ യു.ജി.സി സ്‌കെയിലില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടില്ലെന്ന ധാരണയിലാണ് പാര്‍ട്‌ടൈം ലക്ചറര്‍മാരും സ്പാര്‍ക്കിലെ പരിഷ്‌ക്കരണത്തില്‍ ഉള്‍പെടാതെ പോയതെന്നും ആക്ഷേപമുണ്ട്.

കേരള പാര്‍ട്ട്‌ടൈം ലോ ലക്ചറേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍

National
  •  21 days ago
No Image

ലെബനനിൽ സൈനിക വാഹനത്തിന് നേരെ ഇസ്റാഈൽ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  21 days ago
No Image

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശത്രുരാജ്യത്തിന് പിന്തുണ നൽകി; കുവൈത്ത് സ്വദേശിനിക്ക് മൂന്ന് വർഷം കഠിനതടവ്

Kuwait
  •  21 days ago
No Image

തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Kerala
  •  21 days ago
No Image

ജീവനക്കാര്‍ നോക്കിനില്‍ക്കെ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു; റോഡരികില്‍ ഉപേക്ഷിച്ച് അജ്ഞാതന്‍ കടന്നു കളഞ്ഞു

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് അതിശക്തമഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

വ്യാജ ലിങ്കുകൾ വഴി പണം തട്ടുന്നു; ജാഗ്രത വേണമെന്ന് അബുദബി പൊലിസ്; തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക നമ്പറുകൾ

uae
  •  21 days ago
No Image

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

Kerala
  •  21 days ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  21 days ago
No Image

കനത്ത മഴ; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  21 days ago