ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്
കെയ്‌റോ: ഫലസ്തീനിലെ ഇസ്റാഈലിന്റെ അധിനിവേശം പൂർണ്ണമായി അവസാനിപ്പിക്കാതെ അവരുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ കഴിയില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി. ഫലസ്തീൻ ജനതയ്‌ക്കെതിരായ അനീതിയും ആക്രമണങ്ങളും അവസാനിപ്പിച്ച്, അവരുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചാൽ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും കൈവരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അധിനിവേശം അവസാനിപ്പിക്കുകയും അനീതിയും ആക്രമണവും നിർമാർജ്ജനം ചെയ്യുകയും ചെയ്യുമ്പോൾ മാത്രമേ നീതിപൂർവകമായ ഒരു സമാധാനം സാധ്യമാകൂ. അവകാശങ്ങൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണം. അല്ലാത്തപക്ഷം ശാശ്വതമായ സമാധാനമോ യഥാർത്ഥ സ്ഥിരതയോ ജനങ്ങൾ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കലോ സാധ്യമാകില്ല," അൽ സിസി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
1979-ൽ ഇസ്റാഈലുമായി സമാധാന കരാറിൽ ഒപ്പുവെച്ച ആദ്യ അറബ് രാജ്യമാണ് ഈജിപ്ത്. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾക്കുള്ള ഏക പരിഹാരം ഇസ്റാഈലും ഫലസ്തീനും തമ്മിലുള്ള സമഗ്രമായ സമാധാന കരാറാണെന്ന് അൽ സിസി കൂട്ടിച്ചേർത്തു. നീതിപൂർവകമായ സമാധാനം മേഖലയിലെ ജനങ്ങൾക്ക് സ്ഥിരതയോടും സമൃദ്ധിയോടും കൂടി ജീവിക്കാനുള്ള അവസരമൊരുക്കും.
ഗസ്സയിൽ നിലവിലുള്ള വെടിനിർത്തലിനെ പിന്തുണയ്ക്കണമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഇസ്റാഈൽ ആക്രമണങ്ങളിൽ ആയിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈജിപ്ത് നിലപാട് കടുപ്പിച്ചത്.
the egyptian president has stated that egypt will not maintain diplomatic relations with israel unless the occupation of palestine is brought to an end.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."