HOME
DETAILS

വഖ്ഫിൽ പി.എസ്.സി നിയമനം 'മുസ് ലിം ഓൺലി' ആക്കുന്നത് ഭാവിയിൽ നിയമപ്രശ്നത്തിനിടയാക്കും

  
backup
November 12, 2021 | 7:41 PM

485635132-2


തിരുവനന്തപുരം
പി.എസ്.സിക്ക് വിട്ട കേരള വഖ്ഫ് ബോർഡ് നിയമനങ്ങൾക്ക് മുസ് ലിങ്ങൾക്ക് വേണ്ടി മാത്രമായുണ്ടാക്കിയ സ്കോളർഷിപ്പിന്റെ ഗതി വരുമോയെന്ന് ആശങ്ക. മുസ് ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം സമുദായത്തിന് വേണ്ടി മാത്രമായി രൂപം കൊടുത്ത സ്കോളർഷിപ്പ് 80ഃ20 അനുപാതത്തിലും പിന്നീട് ജനസംഖ്യാനുപാതികവുമാക്കി അട്ടിമറിച്ചതിന് സമാനമായ നടപടികൾ വഖ്ഫ് ബോർഡ് നിയമനത്തിലും ഉണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
വഖ്ഫ് ബോർഡ് നിയമനത്തിൽ മുസ് ലിം സമുദായത്തിലുള്ളവർക്ക് മാത്രമായി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ വിജ്ഞാപനമിറക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്നാണ് ബില്ല് അവതരിപ്പിച്ച് വഖ്ഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞത്.


എന്നാൽ, ഇത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സർക്കാർ സർവിസ് ചട്ടമനുസരിച്ച് ഒരു തസ്തികയിലേക്കും ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കി അപേക്ഷ ക്ഷണിക്കാൻ കഴിയില്ല.
എന്നിരിക്കെ മന്ത്രിയുടെ ഇതു സംബന്ധിച്ച അവകാശവാദം വരും നാളുകളിൽ എത്ര കണ്ട് പ്രാവർത്തികമാകുമെന്നാണ് സംശയം ഉയരുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് 80ഃ20 ആനുപാതം ആക്കിയതിനെതിരായ നടപടി ചോദ്യം ചെയ്തു കൊണ്ടുളള ഹരജി പരിഗണിച്ചാണ് കോടതി അതു ജനസംഖ്യാനുപാതികമായി വിഭജിച്ചത്.
വഖ്ഫ് ബോർഡിലേക്കുള്ള പി.എസ്.സി വിജ്ഞാപനത്തിൽ ''മുസ് ലിംകൾക്ക് മാത്രം'' എന്ന വ്യവസ്ഥ വയ്ക്കുകയാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ , വരും വർഷങ്ങളിൽ അത് വർഗീയ പ്രചാരണത്തിന് ഉപയോഗിക്കാനും ഇടയുണ്ട്.


ഭൂരിപക്ഷ വികാരം മാനിച്ച് ദേവസ്വം ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാത്ത സർക്കാർ കേവലം 120ൽ താഴെ മാത്രം തസ്തികകളുള്ള വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ ഇരട്ടത്താപ്പും ചർച്ചയാവുന്നുണ്ട്.
കൂടാതെ വഖ്ഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളിലെ ജനറൽ ക്വാട്ടയിൽ നിന്നുള്ള മുസ് ലിങ്ങളുടെ അവസരം കുറയ്ക്കാൻ കാരണമാവും.
- വഖ്ഫ് ബോർഡ് നിയമനത്തിൽ സംവരണ, റൊട്ടേഷൻ സംവിധാനം ബാധകമല്ലാത്തതും വിവാദമാവാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  5 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  5 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  5 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  5 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago