HOME
DETAILS

വഖ്ഫിൽ പി.എസ്.സി നിയമനം 'മുസ് ലിം ഓൺലി' ആക്കുന്നത് ഭാവിയിൽ നിയമപ്രശ്നത്തിനിടയാക്കും

  
backup
November 12, 2021 | 7:41 PM

485635132-2


തിരുവനന്തപുരം
പി.എസ്.സിക്ക് വിട്ട കേരള വഖ്ഫ് ബോർഡ് നിയമനങ്ങൾക്ക് മുസ് ലിങ്ങൾക്ക് വേണ്ടി മാത്രമായുണ്ടാക്കിയ സ്കോളർഷിപ്പിന്റെ ഗതി വരുമോയെന്ന് ആശങ്ക. മുസ് ലിങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം സമുദായത്തിന് വേണ്ടി മാത്രമായി രൂപം കൊടുത്ത സ്കോളർഷിപ്പ് 80ഃ20 അനുപാതത്തിലും പിന്നീട് ജനസംഖ്യാനുപാതികവുമാക്കി അട്ടിമറിച്ചതിന് സമാനമായ നടപടികൾ വഖ്ഫ് ബോർഡ് നിയമനത്തിലും ഉണ്ടാവുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
വഖ്ഫ് ബോർഡ് നിയമനത്തിൽ മുസ് ലിം സമുദായത്തിലുള്ളവർക്ക് മാത്രമായി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ വിജ്ഞാപനമിറക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്നാണ് ബില്ല് അവതരിപ്പിച്ച് വഖ്ഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞത്.


എന്നാൽ, ഇത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സർക്കാർ സർവിസ് ചട്ടമനുസരിച്ച് ഒരു തസ്തികയിലേക്കും ഏതെങ്കിലും മതവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കി അപേക്ഷ ക്ഷണിക്കാൻ കഴിയില്ല.
എന്നിരിക്കെ മന്ത്രിയുടെ ഇതു സംബന്ധിച്ച അവകാശവാദം വരും നാളുകളിൽ എത്ര കണ്ട് പ്രാവർത്തികമാകുമെന്നാണ് സംശയം ഉയരുന്നത്.
ന്യൂനപക്ഷ സ്കോളർഷിപ്പ് 80ഃ20 ആനുപാതം ആക്കിയതിനെതിരായ നടപടി ചോദ്യം ചെയ്തു കൊണ്ടുളള ഹരജി പരിഗണിച്ചാണ് കോടതി അതു ജനസംഖ്യാനുപാതികമായി വിഭജിച്ചത്.
വഖ്ഫ് ബോർഡിലേക്കുള്ള പി.എസ്.സി വിജ്ഞാപനത്തിൽ ''മുസ് ലിംകൾക്ക് മാത്രം'' എന്ന വ്യവസ്ഥ വയ്ക്കുകയാണെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ , വരും വർഷങ്ങളിൽ അത് വർഗീയ പ്രചാരണത്തിന് ഉപയോഗിക്കാനും ഇടയുണ്ട്.


ഭൂരിപക്ഷ വികാരം മാനിച്ച് ദേവസ്വം ബോർഡിലെ നിയമനം പി.എസ്.സിക്ക് വിടാത്ത സർക്കാർ കേവലം 120ൽ താഴെ മാത്രം തസ്തികകളുള്ള വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ ഇരട്ടത്താപ്പും ചർച്ചയാവുന്നുണ്ട്.
കൂടാതെ വഖ്ഫ് ബോർഡിലേക്കുള്ള നിയമനം മറ്റു സർക്കാർ സർവിസ് മേഖലകളിലെ ജനറൽ ക്വാട്ടയിൽ നിന്നുള്ള മുസ് ലിങ്ങളുടെ അവസരം കുറയ്ക്കാൻ കാരണമാവും.
- വഖ്ഫ് ബോർഡ് നിയമനത്തിൽ സംവരണ, റൊട്ടേഷൻ സംവിധാനം ബാധകമല്ലാത്തതും വിവാദമാവാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  2 days ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  2 days ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  2 days ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  2 days ago
No Image

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

National
  •  2 days ago
No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  2 days ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  2 days ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  2 days ago