
'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' ഇസ്‌റാഈല്‍ സര്‍ക്കാറിന് തലവേദനയായി തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്‍മാരുടെ പ്രതിഷേധം

തെല്‍ അവീവ്: ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍. 'ജയിലില്‍ പോവും എന്നാലും സൈന്യത്തിലേക്കില്ല' എന്ന മുദ്രാവാക്യവുമായി ഹരേദി ജൂതന്‍മാര്‍ തെരുവിലിറങ്ങിയത് നെതന്യാഹു സര്‍ക്കാറിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
മധ്യ ഇസ്‌റാഈലില്‍ ഹൈവേ തടഞ്ഞ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടലുണ്ടായി. തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്‍മാര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമായ ബ്‌നെയ് ബ്രേക്ക് നഗരത്തിന് സമീപത്തെ ഹൈവേ നാലാണ് ഹരേദി ജൂത വിഭാഗക്കാര്‍ ഉപരോധിച്ചത്.
ഇസ്‌റാഈലിന്റെ നിര്‍ബന്ധിത സൈനിക സേവനത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹരേദി ജൂത വിഭാഗക്കരെയും ഇതിനായി തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. വരുന്ന ഞായറാഴ്ച മുതല്‍ ഇവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം വീണ്ടും വ്യാപകമായി.
സൈനികര്‍ക്കെതിരേയും ഇവര്‍ പ്രതിഷേധം ശക്തമാക്കി. കഴിഞ്ഞ ദിവസം ഹരേദി യുവാക്കള്‍ രണ്ട് ഇസ്‌റാഈലി സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നു. കൊലപാതകികളാണെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. കുപ്പികള്‍ കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു യുവാക്കള്‍. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തില്‍ വലിയ തോതിലുള്ള ആള്‍ക്ഷാമം നേരിടുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഗസ്സയില്‍ നിരവധി ഇസ്‌റാഈലി സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. പതിനായിരത്തിന് മുകളില്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശാരീരികമായി മാത്രമല്ല മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് സൈനികര്‍. ഗസ്സക്ക് പുറമെ വടക്കന്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും വലിയ ആക്രമണം സയണിസ്റ്റ് സേന നേരിടുന്നുണ്ട്. ഫലമോ പലരും സൈന്യത്തോടൊപ്പം ചേരാനും യുദ്ധഭൂമിയിലേക്ക് പോകാനും മടിക്കുകയാണ്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇസ്‌റാഈലിലെ സുപ്രിംകോടതി ഹരേദി ജൂതന്‍മാരെയും നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരക്കാര്‍ പഠിക്കുന്ന മതസ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്‌റാഈല്‍ നിയമം. പുരുഷന്‍മാര്‍ക്ക് 32 മാസവും സ്ത്രീകള്‍ക്ക് 24 മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം. എന്നാല്‍, ഇതില്‍നിന്ന് ഹരേദികളെ ഒഴിവാക്കിയത് പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കവിഷയമാണ്. ഇതാണ് ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായിരിക്കുന്നത്. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഇസ്‌റാഈല്‍ ജനസംഖ്യയുടെ 13 ശതമാനം വരുന്ന വിഭാഗമാണ് ഹരേദി ജൂതന്‍മാര്‍. ഇവരില്‍പെട്ട ബഹുഭൂരിഭാഗം പേരും സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം മതഗ്രന്ഥമായ തോറ പഠിക്കാനായാണ് ഇവരുടെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നത്.
പഠനം ഉപേക്ഷിച്ചവരെയടക്കം സൈന്യത്തില്‍ ചേര്‍ക്കാനായി അധികൃതര്‍ ജൂത സെമിനാരി തലവന്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സൈന്യത്തില്‍ ഹരേദികള്‍ക്ക് മാത്രമായി യൂനിറ്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, സൈന്യത്തിലേക്കുള്ള റിക്രൂട്ട് അവഗണിക്കണമെന്ന് പല പുരോഹിതന്‍മാരും വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഹരേദി വിഭാഗക്കാരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുന്‍ സെഫേര്‍ദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടു. തോറയുടെ പുത്രന്‍മാരായ പണ്ഡിതന്‍മാരെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കണം. നിലവില്‍ പഠനം നിര്‍ത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അങ്ങോട്ട് പോകാന്‍ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു. നിര്‍ബന്ധിത സൈനിക സേവനം നടപ്പാക്കിയാല്‍ ഇസ്‌റാഈലില്‍നിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭാര്യ മുട്ടക്കറി ഉണ്ടാക്കിയില്ല; ഭർത്താവ് ആത്മഹത്യ ചെയ്തു
National
• 21 days ago
സർട്ടിഫൈഡ് ഭക്ഷ്യ സുരക്ഷാ വിദഗ്ധർ, നിരീക്ഷണ ക്യാമറകൾ; സെൻട്രൽ കിച്ചണുകളുടെ പ്രവർത്തനത്തിനായി പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കി സഊദി അറേബ്യ
Saudi-arabia
• 21 days ago
ബാറിൽ നിന്നുള്ള തർക്കം റോഡിലേക്ക്; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഘത്തിൽ നടി ലക്ഷ്മി മേനോനും, ഒളിവിലെന്ന് സൂചന
Kerala
• 21 days ago
'ബോംബ് കയ്യിലുണ്ട്, താമസിയാതെ പൊട്ടിക്കും' പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോണ്‍ഗ്രസ്
Kerala
• 21 days ago
6,000 രൂപ മുതൽ പ്രമുഖ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പറക്കാം; മൂന്ന് ദിവസത്തെ സ്പെഷൽ സെയിലുമായി ഒമാൻ എയർ
oman
• 21 days ago
ബലാത്സഗക്കേസില്‍ റാപ്പര്‍ വേടന് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; 9ന് വീണ്ടും ഹാജരാകണം
Kerala
• 21 days ago
സഊദിയില്‍ സന്ദര്‍ശന വിസയിലെത്തിയ വീട്ടമ്മ മൂന്നു മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചു
Saudi-arabia
• 21 days ago
ഓണാഘോഷം വാനോളം: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ
uae
• 21 days ago
അറബിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ സാധിക്കുന്ന പ്ലാറ്റ്‌ഫോം; ഹ്യൂമെയ്ൻ ചാറ്റ് അവതരിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 21 days ago
'അങ്ങേയറ്റം ഖേദകരവും ഞെട്ടിപ്പിക്കുന്നതെന്നും'; ഗസ്സയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഇന്ത്യ
International
• 21 days ago
'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി
uae
• 21 days ago
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും തിരിച്ചടി; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala
• 21 days ago
ജമ്മുകശ്മീരിലെ മഴക്കെടുതി; പ്രളയത്തിലും മണ്ണിടിച്ചിലിലും 35 പേര് മരിച്ചു, നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും സംശയം
National
• 21 days ago
UAE Traffic Alert: യുഎഇയില്‍ രാത്രി സമയത്ത് വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഓണാക്കിയില്ലെങ്കില്‍ കനത്ത പിഴയും ശിക്ഷയും
uae
• 21 days ago
കരിഓയിൽ കൊണ്ടുപോകാൻ രണ്ടരലക്ഷം രൂപ കോഴ വാങ്ങി, പിന്നാലെ പിഴയും; ഇടനിലക്കാരനും ജി.എസ്.ടി ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം
Kerala
• 21 days ago
ഹജ്ജ്: സാങ്കേതിക പരിശീലന ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും
Kerala
• 21 days ago
ജയിലിലേക്ക് ഫോണും ലഹരിയും 'വായുമാർഗം' എത്തും, കൂലി 2,000 വരെ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Kerala
• 21 days ago
നേരിട്ട് ദേശീയ ടീമിലേക്ക്; മുഹമ്മദ് ഉവൈസില്‍ ഖാലിദ് ജമീല്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമുണ്ട്; ഒരേസമയം ഇന്ത്യന്‍ ജഴ്സിയില്‍ രണ്ട് മലപ്പുറത്തുകാര്‍ | Journey of Muhammad Uvais
Football
• 21 days ago
പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ് നടത്തിയ പൊലിസുകാരി അറസ്റ്റില്‍; ബാങ്ക് രേഖയില്‍ തിരിമറി കാണിച്ച് തട്ടിയത് 20 ലക്ഷം
Kerala
• 21 days ago
കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രമില്ലാതെ വലഞ്ഞ് കേരളം; 30 ലക്ഷം വാഹനങ്ങൾ പെരുവഴിയിൽ
Kerala
• 21 days ago
സുപ്രഭാതം ജീവനക്കാരന് ഷൗക്കത്തലി നിര്യാതനായി
latest
• 21 days ago