സൂപ്പർതാരത്തിന് പരുക്ക്; ഇന്ത്യൻ ലോകകപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
അഹമ്മദാബാദ്: ടി-20 ലോകകപ്പ് സൂപ്പർ 8ലേക്ക് കടന്നിരിക്കുകയാണ്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും എതിരാളികൾ.
ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സ്റ്റാർ പേസർ മുഹമ്മദ് സിറാജിന് പരിശീലനത്തിനിടെ പരുക്കേറ്റു. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ഹർദിക് പാണ്ഡ്യ അടിച്ച പന്ത് സിറാജിന്റെ ഇടത് കാൽമുട്ടിൽ കൊള്ളുകയായിരുന്നു. പന്ത് തട്ടിയ വേദന കൊണ്ട് പുളഞ്ഞ സിറാജ് ഗ്രൗണ്ടിൽ ഇരിക്കുകയുമായിരുന്നു. എന്നാൽ സിറാജിന്റെ പരുക്കിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചിട്ടില്ല. പരുക്കേറ്റ ഹർഷിദ് റാണക്ക് പകരക്കാരനായാണ് സിറാജ് ലോകകപ്പ് ടീമിലെത്തിയത്. ഇപ്പോൾ പരുക്ക് വീണ്ടും വില്ലനായി താരത്തെ തേടിയെത്തിയിരിക്കുകയാണ്.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ നാല് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് മുന്നേറിയത്. ഈ മികച്ച ആധിപത്യം സൂപ്പർ എട്ടിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
The T20 World Cup has entered the Super 8s. India's first match in the Super 8s will be played tomorrow. South Africa will be the opponents of Suryakumar Yadav in the match to be held at the Narendra Modi Stadium in Ahmedabad. India had to face a heavy setback ahead of this match. Star pacer Mohammed Siraj was injured during training. While training in the nets, a ball hit by Hardik Pandya hit Siraj's left knee.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."