HOME
DETAILS

കാഴ്ചക്കപ്പുറം ഇനിയും 200ലേറെ മനുഷ്യർ; ദുരന്തഭൂമിയിൽ തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

  
August 03, 2024 | 2:03 AM

wayanad mundakai landslide rescue operations continues in 5th day

മേപ്പാടി: കേരളത്തെ ഉലച്ച വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുന്നു. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത് എന്നാണ് കണക്കുകൾ. ഇവർക്ക് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 340 പേർ മരിച്ചെന്നാണ് കണക്കാക്കുന്നത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് പ്രധാനമായും തിരച്ചിൽ നടക്കുക. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, വനംവകുപ്പ്, സിവിൽ ഡിഫൻസ്, പൊലിസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, തമിഴ്നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം, പൊലിസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ഡോഗ് സ്‌ക്വാഡ് എന്നിവർക്കൊപ്പം വിവിധ സംഘടനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ. കേരളത്തിന്റെ മിക്ക ഇടങ്ങളിൽ നിന്നും എത്തിയ നിരവധി സന്നദ്ധ പ്രവർത്തകരും തിരച്ചിലിനു മുന്നിലുണ്ട്.

അതേസമയം, ഉരുൾ നാമവശേഷമാക്കിയ പ്രദേശങ്ങളിൽ യന്ത്രോപകരണങ്ങളും അത്യാധുനിക സെൻസറുകളും മനുഷ്യാധ്വാനവും സമന്വയിപ്പിച്ച് കേരളം ഇതുവരെ കാണാത്ത രക്ഷാപ്രവർത്തനമായിരുന്നു നാലാം ദിവസവും നടന്നത്. 68 മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളുമെല്ലാം ചേർന്ന് ദുരന്തഭൂമി ഉഴുതുമറിച്ച് പരിശോധിച്ചു. രണ്ട് ഹെലികോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശത്ത് വട്ടമിട്ടു പറന്നു. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് റോഡ്, ജി.വി.എച്ച്.എസ്.എസ് വെള്ളാർമല, പുഴയുടെ അടിവാരം എന്നീ മേഖലകളിൽനിന്ന് ഇന്നലെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 

ഇതോടെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 318 ആയി. 146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
207 മൃതദേഹങ്ങളുടേയും 134 ശരീരഭാഗങ്ങളുടെയും പോസ്റ്റ്മോർട്ടം നടന്നു. 273 പേരാണ് ദുരന്തമുഖത്തുനിന്നുമെത്തി ആശുപത്രിയിയിൽ കഴിയുന്നത്. 187 പേർ ആശുപത്രി വിട്ടു. സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽനിന്നായി 640 പേരാണ് തിരച്ചിലിൽ പങ്കെടുത്തത്. 

ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങൾ), വനംവകുപ്പ് (56), സിവിൽ ഡിഫൻസ് വിഭാഗം അടക്കം സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ സർവിസസ് (460), പൊലിസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ് (64), തമിഴ്നാട് ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്‌ക്വാഡ് (15), പൊലിസിന്റെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പൊലിസിന്റെ കെ.9 സ്‌ക്വാഡ്, കരസേനയുടെ കെ 9 സ്‌ക്വാഡിലെ മൂന്നു വീതം നായകളും ദൗത്യത്തിന്റെ ഭാഗമാണ്.  91 ദുരിതാശ്വാസ ക്യാംപുകളിൽ 9977 പേരാണുള്ളത്. മലപ്പുറം ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നാലു ദിവസത്തിനുള്ളിൽ ലഭിച്ചത് 68 മൃതദേഹങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

National
  •  5 days ago
No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  5 days ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  5 days ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  5 days ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  5 days ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  5 days ago
No Image

'കുഞ്ഞു മാലാഖമാര്‍ക്കായി കുഞ്ഞു ഖബറുകള്‍' ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 165 പെണ്‍കുട്ടികള്‍ക്കായി ഖബറൊരുക്കി ഇറാന്‍, ഉള്ള് വിങ്ങാതെ കണ്ടുനില്‍ക്കാവില്ല ആ ചിത്രം

International
  •  5 days ago
No Image

ഖത്തറിലെ ഡ്രോൺ ആക്രമണം: ഇന്ത്യയിൽ ഗ്യാസ് വിതരണത്തിന് നിയന്ത്രണം; വ്യവസായ മേഖല പ്രതിസന്ധിയിൽ

International
  •  5 days ago
No Image

ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി റഷ്യ തുടരുന്നു; രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

ചികിത്സയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പൊതുവേദിയിൽ; 'ആരോഗ്യം ആനന്ദം' സെമിനാറിന് പത്തനംതിട്ടയിൽ തുടക്കം

Kerala
  •  5 days ago

No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  5 days ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  5 days ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  5 days ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  5 days ago