HOME
DETAILS

എവിടെയും 'പാര്‍ക്കാം'; ആരും ചോദിക്കില്ല

  
backup
August 30, 2016 | 10:13 PM

%e0%b4%8e%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%86%e0%b4%b0%e0%b5%81



കണ്ണൂര്‍: നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതോര്‍ത്ത് പേടിക്കേണ്ട. എവിടെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാം. ആരും ചോദിക്കാനെത്തില്ല. നടപ്പാതകള്‍ കൈയേറിയും നോ പാര്‍ക്കിങ് ബോര്‍ഡിനു താഴെയായും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ നഗരത്തില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ കേസെടുക്കേണ്ട ട്രാഫിക് പൊലിസാണെങ്കില്‍ നോട്ടമിടുന്നതു ബൈക്ക് യാത്രക്കാരെ മാത്രം. വാഹനങ്ങള്‍ ഓവുചാലുകള്‍ക്കു മുകളില്‍ നിര്‍ത്തിയിടുന്നതു പതിവായി പലയിടങ്ങളിലും സ്ലാബുകള്‍ തകര്‍ന്നിരിക്കുകയാണ്.
നടപ്പാതകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും പാത കൈയേറിയുള്ള അനധികൃത പാര്‍ക്കിങും കാല്‍നടയാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വീതികുറഞ്ഞ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നടക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. നടപ്പാതകളിലെ സ്ലാബുകള്‍ തകര്‍ന്നതിനാല്‍ കണ്ണൊന്ന് തെറ്റിയാന്‍ ഓവുചാലില്‍ വീഴുന്ന സ്ഥിതിയുമുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, മുനീശ്വരന്‍ കോവില്‍, യോഗശാല റോഡ്, തെക്കീ ബസാര്‍, താവക്കര എന്നിവിടങ്ങളിലെ നടപ്പാതകളില്‍ യാത്രക്കാര്‍ക്ക് ചതിക്കുഴിയൊരുങ്ങിയിരിക്കുകയാണ്. മിക്കയിടങ്ങളിലും സ്ലാബുകള്‍ പൊട്ടി കമ്പികള്‍ പുറത്തു വന്നു. രാത്രി യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ദയനീയം. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ പൊട്ടിയ സ്ലാബുകളില്‍ കാലുകള്‍ തട്ടി മുറിവേല്‍ക്കുന്നതും പതിവാണ്. കാല്‍ടെക്‌സിലാണ് നടപ്പാത കൈയേറിയുള്ള വാഹന പാര്‍ക്കിങ് കൂടുതലും. തിരക്കേറിയ കാല്‍ടെക്‌സില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമായിരുന്ന നടപ്പാതകള്‍ സമീപത്തെ കടകളിലേക്കും മറ്റുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ്. എന്‍.എസ് ടാക്കീസ് മുതല്‍ സി.എച്ച് സര്‍ക്കിള്‍ വരെ ഇത്തരം കാഴ്ചകള്‍ പതിവാണ്. കലക്ടറേറ്റിന്റെയും പൊലിസ് സ്റ്റേഷന്റെയും മൂക്കിന്‍ തുമ്പത്ത് നടക്കുന്ന അനധികൃത പാര്‍ക്കിങ്ങിനെതിരേ അധികൃതര്‍ അനങ്ങാത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  3 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  3 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  3 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  3 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  3 days ago
No Image

മരണം തൊട്ടടുത്ത്: ഹൈടെൻഷൻ ലൈനിന് താഴെ സാഹസം; ട്രെയിനിന് മുകളിൽ കയറിയ യുവാവിനെ വലിച്ച് താഴെയിറക്കി യാത്രക്കാരും പൊലിസും

National
  •  3 days ago
No Image

പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി

Kerala
  •  3 days ago
No Image

ഗസ്സ വംശഹത്യാ ആക്രമണങ്ങള്‍ ഇസ്‌റാഈലി സൈനികരേയും ബാധിച്ചു; മാനസിക വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ ലക്ഷത്തോളം

International
  •  3 days ago
No Image

'എനിക്ക് എന്റെ മക്കളില്‍ ഒരാളെ മാത്രം തിരഞ്ഞെടുക്കാന്‍ പറ്റില്ല; അവര്‍ എന്റെ ഇടതും വലതും കണ്ണുകളാണ്';  ഉമ്മയെ വിട്ടുനല്‍കാനാവാതെ കോടതിമുറിയിലെത്തി സഹോദരങ്ങള്‍ 

Saudi-arabia
  •  3 days ago
No Image

അച്ഛൻ്റെ ക്രൂരമർദനം: ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Kerala
  •  3 days ago