HOME
DETAILS

എവിടെയും 'പാര്‍ക്കാം'; ആരും ചോദിക്കില്ല

Advertisement
  
backup
August 30, 2016 | 10:13 PM

%e0%b4%8e%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82-%e0%b4%86%e0%b4%b0%e0%b5%81
Advertisement



കണ്ണൂര്‍: നഗരത്തില്‍ എത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതോര്‍ത്ത് പേടിക്കേണ്ട. എവിടെ വേണമെങ്കിലും പാര്‍ക്ക് ചെയ്യാം. ആരും ചോദിക്കാനെത്തില്ല. നടപ്പാതകള്‍ കൈയേറിയും നോ പാര്‍ക്കിങ് ബോര്‍ഡിനു താഴെയായും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ നഗരത്തില്‍ പതിവു കാഴ്ചയാണ്. എന്നാല്‍ കേസെടുക്കേണ്ട ട്രാഫിക് പൊലിസാണെങ്കില്‍ നോട്ടമിടുന്നതു ബൈക്ക് യാത്രക്കാരെ മാത്രം. വാഹനങ്ങള്‍ ഓവുചാലുകള്‍ക്കു മുകളില്‍ നിര്‍ത്തിയിടുന്നതു പതിവായി പലയിടങ്ങളിലും സ്ലാബുകള്‍ തകര്‍ന്നിരിക്കുകയാണ്.
നടപ്പാതകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളും പാത കൈയേറിയുള്ള അനധികൃത പാര്‍ക്കിങും കാല്‍നടയാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ചെറുതല്ല. വീതികുറഞ്ഞ റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നടക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. നടപ്പാതകളിലെ സ്ലാബുകള്‍ തകര്‍ന്നതിനാല്‍ കണ്ണൊന്ന് തെറ്റിയാന്‍ ഓവുചാലില്‍ വീഴുന്ന സ്ഥിതിയുമുണ്ട്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, മുനീശ്വരന്‍ കോവില്‍, യോഗശാല റോഡ്, തെക്കീ ബസാര്‍, താവക്കര എന്നിവിടങ്ങളിലെ നടപ്പാതകളില്‍ യാത്രക്കാര്‍ക്ക് ചതിക്കുഴിയൊരുങ്ങിയിരിക്കുകയാണ്. മിക്കയിടങ്ങളിലും സ്ലാബുകള്‍ പൊട്ടി കമ്പികള്‍ പുറത്തു വന്നു. രാത്രി യാത്ര ചെയ്യുന്നവരുടെ കാര്യമാണ് ദയനീയം. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ പൊട്ടിയ സ്ലാബുകളില്‍ കാലുകള്‍ തട്ടി മുറിവേല്‍ക്കുന്നതും പതിവാണ്. കാല്‍ടെക്‌സിലാണ് നടപ്പാത കൈയേറിയുള്ള വാഹന പാര്‍ക്കിങ് കൂടുതലും. തിരക്കേറിയ കാല്‍ടെക്‌സില്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമായിരുന്ന നടപ്പാതകള്‍ സമീപത്തെ കടകളിലേക്കും മറ്റുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ കൈയടക്കുകയാണ്. എന്‍.എസ് ടാക്കീസ് മുതല്‍ സി.എച്ച് സര്‍ക്കിള്‍ വരെ ഇത്തരം കാഴ്ചകള്‍ പതിവാണ്. കലക്ടറേറ്റിന്റെയും പൊലിസ് സ്റ്റേഷന്റെയും മൂക്കിന്‍ തുമ്പത്ത് നടക്കുന്ന അനധികൃത പാര്‍ക്കിങ്ങിനെതിരേ അധികൃതര്‍ അനങ്ങാത്തതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



Advertisement

Advertisement
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  2 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  3 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  3 hours ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  4 hours ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  4 hours ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  4 hours ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  4 hours ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  4 hours ago
No Image

തിയേറ്റർ ഓഫ് ഡ്രീംസ് ഉണരുന്നു! കാരിക്കിന്റെ തന്ത്രങ്ങളിൽ പഴയ വീര്യം വീണ്ടെടുത്ത് 'റെഡ് ഡെവിൾസ്'; In-Depth Story

Football
  •  5 hours ago