
രാജ്യത്ത് ഒരാള്‍ക്ക് എംപോക്സ് സ്ഥിരീകരിച്ചു; കണ്ടെത്തിയത് ക്ലാഡ് 1 വൈറസ് അല്ല; പരിഭ്രാന്തി വേണ്ട

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്ക് എംപോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ക്ലാഡ് 2 ഇനം എംപോക്സാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന വകഭേദമാണ്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അതിവ്യാപന ശേഷിയുള്ള ക്ലാഡ് 1 എംപോക്സ് അല്ല രാജ്യത്ത് സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എം പോക്സ്. വസൂരി ലക്ഷണങ്ങളുമായി ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. എം പോക്സ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരേ സ്ക്രീനിംഗ് ടെസ്റ്റ് നടത്തണം. രോഗബാധ കണ്ടെത്തിയാല്‍ ഐസൊലേഷന്‍ ചെയ്യണമെന്നും രോഗവ്യാപനം തടയാന്‍ സമ്പര്‍ക്ക പട്ടിക തയാറാക്കണമെന്നും ഇതില്‍ അലംഭാവം അരുതെന്നും നിര്‍ദേശങ്ങളിലുണ്ട്. പൊതുജനാരോഗ്യ തയാറെടുപ്പുകള്‍ സംസ്ഥാന-ജില്ലാതല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്ത് സംശയിക്കപ്പെടുന്ന കേസുകളും സ്ഥിരീകരിച്ചവയും വേണ്ട പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാന്‍ ഐസൊലേഷന്‍ സൗകര്യ ആശുപത്രിയില്‍ ലഭ്യമാക്കണം. ആശുപത്രികളില്‍ മതിയായ ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും രോഗവ്യാപനം തടയുന്നതിന് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയവരെ കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കി.
വിദേശത്ത് നിന്നെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. സംശയിക്കപ്പെടുന്നവരുടെ സാംപിളുകള്‍ പരിശോധിക്കാന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴില്‍ ലബോറട്ടറി ശൃംഖല സജ്ജമാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ എംപോക്സ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസമാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ തലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം കൂടുതലായി പകരുന്നത് ലൈംഗികബന്ധത്തിലൂടെ
ക്ലാഡ് 2 ഇനത്തിലുള്ള എംപോക്സ് വൈറസ് കൂടുതലായി ബാധിക്കുന്നത് യുവാക്കളെ. പ്രത്യേകിച്ച് 30 - 40 വയസിനിടയിലുള്ളവര്‍ക്ക്. ഇതില്‍ മിക്ക കേസുകളും ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. സമ്പര്‍ക്കത്തിലൂടെയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരും.
അതേസമയം, രോഗം ബാധിച്ചവരില്‍ പകുതിയും എച്ച്.ഐ.വി ബാധിതരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പനിയും ശരീരത്തില്‍ കുരുക്കളുണ്ടായി ചൊറിഞ്ഞു പൊട്ടുന്നതുമാണ് പ്രധാന രോഗലക്ഷണം.
ക്ലാഡ് 2 എംപോക്സ് ബാധിതര്‍ മരിക്കുന്ന കേസുകള്‍ കുറവാണെങ്കിലും അതീവ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. ലോകത്ത് 2022 മുതല്‍ 1,02,997 പേര്‍ക്ക് എംപോക്സ് ബാധിച്ചതില്‍ 223 പേരാണ് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈവര്‍ഷം ജൂലൈ വരെ ലോകത്ത് 1,425 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ ആറുപേര്‍ മരിച്ചു. 55 ശതമാനം കേസുകളും ആഫ്രിക്കയിലാണ്. അമേരിക്കയില്‍ 24 ശതമാനം, യൂറോപ്പില്‍ 11 ശതമാനം എന്നിങ്ങനെയാണ് രോഗവ്യാപനം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഒരു ശതമാനം പേര്‍ക്കേ എംപോക്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
A monkeypox case has been confirmed in India, specifically a Clade 2 variant from West Africa. The health ministry assures that the virus does not pose a significant threat and advises against panic. Measures are in place for monitoring and isolation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ
Cricket
• 24 minutes ago
താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍
International
• an hour ago
യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത
uae
• an hour ago
അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 2 hours ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 2 hours ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• 2 hours ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 3 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 3 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 3 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 4 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 5 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 5 hours ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു
National
• 5 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 6 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 15 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 15 hours ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 16 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 16 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 6 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 7 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 7 hours ago