HOME
DETAILS

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

  
Web Desk
October 14, 2024 | 4:15 AM

Killers of Journalist Gauri Lankesh Welcomed by Right-Wing Group Sri Ram Sene After Release on Bail

ബംഗളൂരു: പ്രമുഖമാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്ക് വമ്പിച്ച സ്വീകരണം നല്‍കി തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേന.  സേനാ പ്രവര്‍ത്തകര്‍ കൂടിയായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്കായിരുന്നു സ്വീകരണം. ആറ് വര്‍ഷക്കാലം ജയിലില്‍ കിടന്ന പ്രതികള്‍ക്ക് ഈ മാസം ഒമ്പതിനാണ് ബംഗളുരു സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 11 വെള്ളിയാഴ്ചയാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലില്‍ നിന്നിറങ്ങിയത്. 


തുടര്‍ന്ന് ജന്മ നഗരമായ വിജയപുരയിലെത്തിയ ഇരുവരെയും തീവ്ര ഹിന്ദുത്വവാദികള്‍ മാലയിട്ടും കാവി നിറത്തിലുള്ള ഷാളുകളണിയിച്ചും മുദ്രാവാക്യം വിളികളോടെ സ്വീകരിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് മുന്നില്‍ വെച്ചാണ് ഇരുവര്‍ക്കും മാലയിട്ടത്. പിന്നീട് സംഘം കാളി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തി.

നേരത്തെ ശ്രീരാമസേനയുടെ ഒളിത്താവളത്തില്‍ ഉപേക്ഷിച്ച ടൂത്ത് ബ്രഷില്‍ നിന്ന് ലഭിച്ച ഡി.എന്‍.എയും പരശുറാം വാഗ്മറുടെത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. വാഗ്മോറിന്റെ ടൂത്ത് ബ്രഷില്‍ കണ്ടെത്തിയ ടിഷ്യൂകളുടെ ഡി.എന്‍.എ സാംപിളും കൊലപാതക ഗൂഢാലോചനയിലെ മറ്റ് പ്രധാനികളുടെ ഒളിത്താവളങ്ങളിലെ ബെഡ്ഷീറ്റുകളില്‍ കണ്ടെത്തിയ മുടിയും ഒന്നായത്, ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസില്‍ വാഗ്മോറിന്റെയും ഹിന്ദുത്വ സംഘടനയുടെയും പങ്ക് ബന്ധിപ്പിക്കുന്ന പ്രധാന തെളിവാണ്.

2017 സെപ്തംബര്‍ അഞ്ചിനാണ് തെക്കുപടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുന്നില്‍ മൂന്നംഗ സംഘം ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്നത്. 2018 നവംബറിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൗരി ലങ്കേഷിനെ വെടിവച്ചത് വാഗ്മോറാണെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. വാഗ്മറുള്‍പ്പെടെയുള്ള തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഒളിത്താവളമായി ഉപയോഗിച്ചത് കെട്ടിട നിര്‍മാണ കരാറുകാരന്‍ എച്ച്.എല്‍ സുരേഷിന്റെ വീട്ടിലായിരുന്നു. സുരേഷ് പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സുരേഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളിലാണ് ടൂത്ത് ബ്രഷ് ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകനാണ് സുരേഷ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  19 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  20 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  20 hours ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  20 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  20 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  21 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  21 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  21 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  21 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  21 hours ago