HOME
DETAILS

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

  
Farzana
November 04 2024 | 09:11 AM

Indian Stock Market Plunges Amid US Election Uncertainty and Global Economic Concerns

മുംബൈ: കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി. ബോംബെ സൂചിക സെന്‍സെക്‌സിലും ദേശീയ സൂചിക നിഫ്റ്റിയിലും വലിയ നഷ്ടമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. നിഫ്റ്റിയില്‍ 488 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,948.95 പോയിന്റിലേക്കാണ് സൂചിക ഇടിഞ്ഞത്. ബോംബെ സൂചിക സെന്‍സെക്‌സില്‍ 1,491.52 പോയിന്റിന്റെ നഷ്ടമുണ്ടായി. 

വിപണി തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലേക്കൊന്ന് കണ്ണോടിക്കാം.

യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കയാണ് വിപണിയുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അധികാരത്തില്‍ കമലയോ ട്രംപോ എന്നത് വിപണിയെ വലിയ തോതില്‍ ബാധിച്ചെന്ന് ഇവര്‍ പറയുന്നു. 

ട്രംപിന്റെ ഭരണകാലത്ത് സെന്‍സെക്‌സില്‍ 82.3 ശതമാനവും നിഫ്റ്റിയില്‍ 73.6 ശതമാനവും നേട്ടമുണ്ടായിരുന്നു. എന്നാല്‍, ബൈഡന്റെ ഭരണകാലത്ത് യഥാക്രമം 59 ശതമാനവും 64.5 ശതമാനവും നേട്ടമാണ് ഉണ്ടായത്.  വായ്പ പലിശനിരക്കുകള്‍ നിശ്ചയിക്കാന്‍ നവംബര്‍ ആറ്, ഏഴ് തീയതികളില്‍ ഫെഡറല്‍ റിസര്‍വിന്റെ യോഗം നടക്കുന്നതും ഓഹരി വിപണിയെ സ്വാധീനിക്കുന്നുണ്ട്.

നിഫ്റ്റിയില്‍ ലിസ്റ്റ് ചെയ്ത പല കമ്പനികള്‍ക്കും രണ്ടാംപാദത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാത്തതും ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിന്റെ കണക്ക് പ്രകാരമാണ് ഇത്. 

വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വില്‍പന നടത്തുന്നത് ഇന്ത്യന്‍ വിപണിയുടെ തകര്‍ച്ചക്കുള്ള മറ്റൊരു കാരണമായി പറയുന്നു. ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ 94,017 കോടിയുടെ ഓഹരികളാണ് വിറ്റത്. നവംബര്‍ ഒന്നാം തീയതി മാത്രം 211.93 കോടിയുടെ ഓഹരികള്‍ വിറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 

The Indian stock market witnessed a sharp decline as both the Bombay Stock Exchange (Sensex) and the National Stock Exchange (Nifty) recorded significant losses. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  4 days ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  4 days ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  4 days ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  4 days ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  4 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  4 days ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  4 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  4 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  4 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  4 days ago


No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  4 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  4 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  4 days ago
No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  4 days ago