HOME
DETAILS

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

  
കെ.കൃഷ്ണകുമാർ
November 10, 2024 | 5:28 AM

through the constituency  Who will be Chelakkara Luckystar

തൃശൂർ: കലയും സംസ്‌കാരവും ഇഴചേർന്ന കാർഷികഭൂമിയിൽ ആവേശത്തിന്റെ തീയാട്ടമാണ്. സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാൽ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടും. കോൺഗ്രസ് തോറ്റാൽ ജനവിരുദ്ധഭരണമെന്ന വാദത്തിൽ കരിന്തിരി പടരും. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ഇരു മുന്നണികൾക്കും പ്രതീക്ഷകളേക്കാൾ ആശങ്കകളാണ്.

അടിയൊഴുക്കുണ്ടാകാമെന്ന പേടിയിൽ നേതാക്കൾക്ക് നെഞ്ചിടിപ്പേറുകയാണ്. കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഇവിടെ 13 നാണ് ജനവിധി. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആർ പ്രദീപും യു.ഡി.എഫിന്റെ രമ്യഹരിദാസും ഇഞ്ചോടിഞ്ചു പോരിലാണ്. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് എന്ന നിലയിൽ സുപരിചിതനാണ് എൻഡി.എയുടെ കെ.ബാലകൃഷ്ണൻ.

കലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും കൊണ്ടു പ്രസിദ്ധമായ ഇവിടെ ന്യൂനപക്ഷവോട്ടുകൾ നിർണായകമാണ്.  1996 ൽ കെ. രാധാകൃഷ്ണൻ മത്സരിക്കാനെത്തിയതോടെയാണ് കോൺഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടതുവശം ചേർന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഠിന യത്‌നത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇടത് പ്രചാരണം.

കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവരാണ് യു.ഡി.എഫിന്റെ കുന്തമുനകൾ. എൻ.കെ സുധീറിനെ മുൻനിർത്തി പി.വി അൻവർ എം.എൽ.എയും സജീവം. 65 മുതൽ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 8 വട്ടം ഇടതിനാണ് നേട്ടം. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

 

നോ ഡീൽ

പാലക്കാട് രഹസ്യഡീൽ ആരോപണത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ചേലക്കരയിൽ നോഡീൽ പോരാട്ടമാണ്. നേർക്കുനേർ മത്സരം. മണ്ഡലത്തിന്റെ അവികസിതാവസ്ഥയും സാമ്പത്തികപ്രതിസന്ധികളും യാത്രാദുരിതവുമൊക്കെ തെരഞ്ഞെടുപ്പ് ചർച്ചയിലേക്കു ശരവേഗത്തിൽ കടന്നുവന്നു. കെ.രാധാകൃഷ്ണൻ 5 വട്ടം പ്രതിനിധീകരിച്ച ചേലക്കരയിൽ വികസനത്തിനു അടിത്തറയിട്ടതായി ഇടതുമുന്നണി.

കാർഷികമേഖലയുടെ തകർച്ചയും ദാരിദ്ര്യവും കോളനികളുടെ ദുരവസ്ഥയും മുഖ്യപ്രശ്‌നമാണെന്ന് കോൺഗ്രസ്. ആരോഗ്യമേഖലയിൽ ഇനിയുമേറെ പോകാനുണ്ടെന്ന് കോൺഗ്രസ് പറയുമ്പോൾ ചേലക്കരയിലെ കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കിയതിന്റെ നേട്ടമാണ് ഇടതുപക്ഷം വിവരിക്കുന്നത്.

തൃശൂർപൂരം കലക്കൽ, കൊടകര കുഴൽപ്പണക്കേസ്, കരുവന്നൂർ തട്ടിപ്പ്, ഭരണരംഗത്തെ അഴിമതി എന്നിവ കുടുംബയോഗങ്ങളിൽ സജീവചർച്ചയാണ്. 500 ഓളം കോളനികൾ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം ചൂടുപിടിക്കുന്നത്. ആകെ 9 പഞ്ചായത്തുകളിൽ 6 ഇടത്തും എൽ.ഡി.എഫ് ഭരണമാണ്. 3 സ്ഥലത്ത് യു.ഡി.എഫ്.


വോട്ടുനില

2021 നിയമസഭ
കെ.രാധാകൃഷ്ണൻ (സി.പി.എം) 83415 (54.41 %)
സി.സി ശ്രീകുമാർ (കോൺഗ്രസ്) 44015 (28.71 %)
ഷാജുമോൻ വട്ടേക്കാട് ( ബി.ജെ.പി) 24045 (15.68%)
ഭൂരിപക്ഷം: 39400

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്
കെ.രാധാകൃഷ്ണൻ (സി.പി.എം) 60368 (41.21 %)
രമ്യഹരിദാസ് (കോൺഗ്രസ്) 55195 (37.67 %)
ഡോ.ടി.എൻ സരസു (ബി.ജെ.പി) 28974 (19.78 %)
ഭൂരിപക്ഷം 5173

രാഷ്ട്രീയത്തിനും അപ്പുറം
രാഷ്ട്രീയകണക്കുകൾക്കും അപ്പുറത്താണ് ചേലക്കരയുടെ മനസ്. കെ.രാധാകൃഷ്ണൻറെ സൗമ്യതയ്ക്ക് ഇവിടത്തുകാർ എ പ്ലസ് മാർക്കിട്ടു. 2016 ൽ രാധാകൃഷ്ണനു പകരം യു.ആർ പ്രദീപാണ് എത്തിയത്. 21 ൽ വീണ്ടും രാധാകൃഷ്ണൻ വന്നപ്പോൾ റെക്കോഡ് ഭൂരിപക്ഷം നൽകി. കൂടെനിൽക്കുന്നവരുടെ കൂടെയുണ്ടാകുമെന്നാണ് ചേലക്കരയുടെ ഉറപ്പ്.

അതിലൂന്നിയാണ് രമ്യഹരിദാസും വോട്ടുതേടുന്നത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 39400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിലെ ലീഡ് കേവലം 5173. രമ്യയുടെ സ്വപ്‌നങ്ങളെ ത്രിവർണമണിയിക്കുന്നതും ഈ കണക്കാണ്. 6 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  5 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  5 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  5 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  5 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  5 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  5 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  5 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  5 days ago
No Image

ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്

oman
  •  5 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  5 days ago