HOME
DETAILS

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

  
കെ.കൃഷ്ണകുമാർ
November 10, 2024 | 5:28 AM

through the constituency  Who will be Chelakkara Luckystar

തൃശൂർ: കലയും സംസ്‌കാരവും ഇഴചേർന്ന കാർഷികഭൂമിയിൽ ആവേശത്തിന്റെ തീയാട്ടമാണ്. സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാൽ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടും. കോൺഗ്രസ് തോറ്റാൽ ജനവിരുദ്ധഭരണമെന്ന വാദത്തിൽ കരിന്തിരി പടരും. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ഇരു മുന്നണികൾക്കും പ്രതീക്ഷകളേക്കാൾ ആശങ്കകളാണ്.

അടിയൊഴുക്കുണ്ടാകാമെന്ന പേടിയിൽ നേതാക്കൾക്ക് നെഞ്ചിടിപ്പേറുകയാണ്. കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഇവിടെ 13 നാണ് ജനവിധി. പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആർ പ്രദീപും യു.ഡി.എഫിന്റെ രമ്യഹരിദാസും ഇഞ്ചോടിഞ്ചു പോരിലാണ്. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് എന്ന നിലയിൽ സുപരിചിതനാണ് എൻഡി.എയുടെ കെ.ബാലകൃഷ്ണൻ.

കലാമണ്ഡലവും കുത്താമ്പുള്ളിയും വെടിക്കെട്ടും കൊണ്ടു പ്രസിദ്ധമായ ഇവിടെ ന്യൂനപക്ഷവോട്ടുകൾ നിർണായകമാണ്.  1996 ൽ കെ. രാധാകൃഷ്ണൻ മത്സരിക്കാനെത്തിയതോടെയാണ് കോൺഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടതുവശം ചേർന്നത്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള കഠിന യത്‌നത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇടത് പ്രചാരണം.

കെ.സുധാകരൻ, വി.ഡി സതീശൻ എന്നിവരാണ് യു.ഡി.എഫിന്റെ കുന്തമുനകൾ. എൻ.കെ സുധീറിനെ മുൻനിർത്തി പി.വി അൻവർ എം.എൽ.എയും സജീവം. 65 മുതൽ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 8 വട്ടം ഇടതിനാണ് നേട്ടം. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

 

നോ ഡീൽ

പാലക്കാട് രഹസ്യഡീൽ ആരോപണത്തിൽ മുങ്ങിത്താഴ്ന്നപ്പോൾ ചേലക്കരയിൽ നോഡീൽ പോരാട്ടമാണ്. നേർക്കുനേർ മത്സരം. മണ്ഡലത്തിന്റെ അവികസിതാവസ്ഥയും സാമ്പത്തികപ്രതിസന്ധികളും യാത്രാദുരിതവുമൊക്കെ തെരഞ്ഞെടുപ്പ് ചർച്ചയിലേക്കു ശരവേഗത്തിൽ കടന്നുവന്നു. കെ.രാധാകൃഷ്ണൻ 5 വട്ടം പ്രതിനിധീകരിച്ച ചേലക്കരയിൽ വികസനത്തിനു അടിത്തറയിട്ടതായി ഇടതുമുന്നണി.

കാർഷികമേഖലയുടെ തകർച്ചയും ദാരിദ്ര്യവും കോളനികളുടെ ദുരവസ്ഥയും മുഖ്യപ്രശ്‌നമാണെന്ന് കോൺഗ്രസ്. ആരോഗ്യമേഖലയിൽ ഇനിയുമേറെ പോകാനുണ്ടെന്ന് കോൺഗ്രസ് പറയുമ്പോൾ ചേലക്കരയിലെ കുടുംബാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കിയതിന്റെ നേട്ടമാണ് ഇടതുപക്ഷം വിവരിക്കുന്നത്.

തൃശൂർപൂരം കലക്കൽ, കൊടകര കുഴൽപ്പണക്കേസ്, കരുവന്നൂർ തട്ടിപ്പ്, ഭരണരംഗത്തെ അഴിമതി എന്നിവ കുടുംബയോഗങ്ങളിൽ സജീവചർച്ചയാണ്. 500 ഓളം കോളനികൾ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം ചൂടുപിടിക്കുന്നത്. ആകെ 9 പഞ്ചായത്തുകളിൽ 6 ഇടത്തും എൽ.ഡി.എഫ് ഭരണമാണ്. 3 സ്ഥലത്ത് യു.ഡി.എഫ്.


വോട്ടുനില

2021 നിയമസഭ
കെ.രാധാകൃഷ്ണൻ (സി.പി.എം) 83415 (54.41 %)
സി.സി ശ്രീകുമാർ (കോൺഗ്രസ്) 44015 (28.71 %)
ഷാജുമോൻ വട്ടേക്കാട് ( ബി.ജെ.പി) 24045 (15.68%)
ഭൂരിപക്ഷം: 39400

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്
കെ.രാധാകൃഷ്ണൻ (സി.പി.എം) 60368 (41.21 %)
രമ്യഹരിദാസ് (കോൺഗ്രസ്) 55195 (37.67 %)
ഡോ.ടി.എൻ സരസു (ബി.ജെ.പി) 28974 (19.78 %)
ഭൂരിപക്ഷം 5173

രാഷ്ട്രീയത്തിനും അപ്പുറം
രാഷ്ട്രീയകണക്കുകൾക്കും അപ്പുറത്താണ് ചേലക്കരയുടെ മനസ്. കെ.രാധാകൃഷ്ണൻറെ സൗമ്യതയ്ക്ക് ഇവിടത്തുകാർ എ പ്ലസ് മാർക്കിട്ടു. 2016 ൽ രാധാകൃഷ്ണനു പകരം യു.ആർ പ്രദീപാണ് എത്തിയത്. 21 ൽ വീണ്ടും രാധാകൃഷ്ണൻ വന്നപ്പോൾ റെക്കോഡ് ഭൂരിപക്ഷം നൽകി. കൂടെനിൽക്കുന്നവരുടെ കൂടെയുണ്ടാകുമെന്നാണ് ചേലക്കരയുടെ ഉറപ്പ്.

അതിലൂന്നിയാണ് രമ്യഹരിദാസും വോട്ടുതേടുന്നത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 39400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലത്തിലെ ലീഡ് കേവലം 5173. രമ്യയുടെ സ്വപ്‌നങ്ങളെ ത്രിവർണമണിയിക്കുന്നതും ഈ കണക്കാണ്. 6 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  3 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  3 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  3 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  3 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  3 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  3 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  3 days ago