
66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

പാലക്കാട്: അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് മാനേജ്മെൻ്റ് കൈയേറിയ ദേവസ്വം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി മലബാർ ദേവസ്വം ബോർഡ്. അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള 66.5 ഏക്കർ ഭൂമിയാണ് എൻ.എസ്.എസ് മാനേജ്മെൻ്റ് കൈവശപ്പെടുത്തിയിരിക്കുന്നതെങ്കിലും അതിൽ 50 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് മലബാർ ദേവസ്വം ബോർഡ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. 2023 ഡിസംബർ 11ലെ ഹൈക്കോടതി ഉത്തരവിൻ്റെ പിൻബലത്തിലാണ് നടപടികൾ ത്വരിതഗതിയിലാക്കിയത്.
125 ഏക്കർ ഭൂമിയിലാണ് മലമ്പുഴ അകത്തേത്തറയിലുള്ള എൻ.എസ്.എസ് എൻജിനീയറിങ് കോളജ് സ്ഥിതിചെയ്യുന്നത്. ഇതിൽ 66.5 ഏക്കർ ഭൂമി അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവിക്ഷേത്രത്തിൻ്റേതാണെന്ന അവകാശവാദവുമായി ദേവസ്വം കോടതിയെ സമീപിക്കുകയായിരുന്നു. 1960 മുതൽ പാട്ടക്കരാറുള്ള 50 ഏക്കർ ഭൂമി ദേവസ്വത്തിന് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് ഈ സ്ഥലം തിരിച്ചെടുക്കാനുള്ള നടപടികളുമായി ദേവസ്വം മുന്നോട്ടു പോകുന്നത്.
ശേഷിക്കുന്ന 16.5 ഏക്കർ ഭൂമി ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നതിന് മുമ്പുള്ള ട്രസ്റ്റ് എൻ.എസ്.എസ് മാനേജ്മെൻ്റിന് വിൽപന നടത്തിയതായാണ് രേഖകൾ. എന്നാൽ ദേവസ്വം ഭൂമി വിൽപന നടത്താൻ ഒരു കമ്മിറ്റികൾക്കും അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ ദേവസ്വം ബോർഡ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
എൻജിനീയറിങ് കോളജ് നടത്തിപ്പിനായി 36 വർഷത്തേക്ക് 50 ഏക്കറിന് പ്രതിവർഷം 300 രൂപ നൽകാമെന്നായിരുന്നു 1960ൽ എൻ.എസ്.എസ് മാനേജ്മെൻ്റും അന്നത്തെ ക്ഷേത്ര ട്രസ്റ്റും തമ്മിലുള്ള കരാർ. എന്നാൽ 1992 മുതൽ ഈ കരാർ എൻ.എസ്.എസ് മാനേജ്മെൻ്റ് ലംഘിച്ചു. മാത്രമല്ല ഈ ഭൂമി സ്വന്തമെന്ന രീതിയിൽ കെട്ടിടങ്ങൾ അടക്കം നിർമിക്കാനും തുടങ്ങി. ഇതോടെയാണ് അകത്തേത്തറ ചാത്തന്‍കുളങ്ങരക്ഷേത്രം ട്രസ്റ്റ് കോടതിയെ സമീപിച്ചത്.
ദേവസ്വം സ്ഥലത്ത് കോളജ് ഹോസ്റ്റൽ, ജീവനക്കാർക്കുള്ള ക്വാട്ടേഴ്സുകൾ, ലൈബ്രറി എന്നിവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 25 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളാണ് പലതും. ഇവയുടെ മൂല്യം കണക്കാക്കി എൻജിനീയറിങ് കോളജ് മാനേജ്മെൻ്റിന് നഷ്ടപരിഹാരം നൽകി ഈ ഭൂമി ക്ഷേത്രം ട്രസ്റ്റിന് തിരിച്ചെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയുടെ നിർദേശത്തിൽ പാലക്കാട് മുൻസിഫ് കോടതി നിയമിച്ച കമ്മിഷനാണ് ഇപ്പോൾ ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നത്.
50 ഏക്കർ ഭൂമിയുടെ അതിരുകൾ കണ്ടെത്തുന്നതിനായി സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം ഡിജിറ്റൽ സർവേയും നടത്തും. തുടർന്ന് റവന്യൂ - തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ ഇതിൽ ഉൾപ്പെട്ട കെട്ടിടങ്ങളുടെ ആസ്തി മൂല്യനിർണയം നടത്തി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഓഫിസർ മണികണ്ഠൻ 'സുപ്രഭാത'ത്തോട് പറഞ്ഞു.
അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റിൻ്റെ കൈവശമുള്ള 21 ഏക്കർ സ്ഥലം പ്രതിവർഷം 21,35,000 രൂപ പാട്ടത്തുക നിശ്ചയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് ലീസ് നൽകിയതോടെയാണ് എൻ.എസ്.എസ് കൈയേറിയ ഭൂമിയും തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വേഗതവന്നത്. 33 വർഷത്തേക്കാണ് ക്രിക്കറ്റ് അസോസിയേഷന് ദേവസ്വം ഭൂമി പാട്ടത്തിന് നൽകുന്നത്.
ക്ഷേത്രത്തിൻ്റെ രണ്ടര ഏക്കർ ഭൂമി ഗ്രീൻഫീൽഡ് ഹൈവേക്കായി സർക്കാരും ഏറ്റെടുക്കുന്നുണ്ട്. ഈയിനത്തിൽ അഞ്ച്കോടി രൂപ വരെ ക്ഷേത്രം ട്രസ്റ്റിന് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സ്പോർട്സ് ഹബ്ബ് യാഥാർഥ്യമാകുന്നതോടെ ക്ഷേത്രം ട്രസ്റ്റിന് ലഭിക്കുന്ന പണമുപയോഗിച്ച് അനുബന്ധ വികസനപദ്ധതികളും ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 2 days ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 2 days ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 2 days ago
ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ്സ് ചെയ്യും: ജോട്ടയുടെ വിയോഗത്തിൽ വൈകാരികമായി റൊണാൾഡോ
Football
• 2 days ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 2 days ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 3 days ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 3 days ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 3 days ago
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala
• 3 days ago
ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍
International
• 3 days ago
അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു
uae
• 3 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്മെന്റിലെത്തി; കുരുമുളക് സ്പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു
National
• 3 days ago
ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
Football
• 3 days ago
തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 3 days ago
ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു
International
• 3 days ago
ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍
uae
• 3 days ago
സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം
Kerala
• 3 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ
Kerala
• 3 days ago
സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍
International
• 3 days ago