HOME
DETAILS

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

  
Web Desk
January 05, 2025 | 3:50 AM

Dr Rajagopal Chidambaram Key Figure Behind Indias Nuclear Success Passes Away

ന്യൂഡല്‍ഹി: ഇന്ത്യ നേടിയ ആണവക്കരുത്തിന് പിന്നിലെ നിഷേധിക്കാനാകാത്ത സാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. രാജഗോപാല ചിദംബരം. 1974ലെ ഒന്നാം പൊഖ്‌റാന്‍, 1998ലെ രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ചിദംബരം ആണവോര്‍ജ ശേഷിയില്‍ ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ആണവോര്‍ജ രംഗത്ത് മാത്രമല്ല, പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലും ചിദംബരത്തിന്റെ കരങ്ങളുണ്ടായിരുന്നു.

17 വര്‍ഷക്കാലത്തോളം ഇന്ത്യയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവിന്റെ പദവിയില്‍ ഡോ.ചിദംബരം തുടര്‍ന്നത് അദ്ദേഹത്തിലെ ആത്മാര്‍ഥതയും ഗവേഷണ മികവും സ്ഥിരോത്സാഹവും കാരണമാണ്. ഭാഭാ അറ്റോണിക് റിസേര്‍ച്ച് സെന്റര്‍ ഡയരക്ടര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട തന്റെ സേവനകാലത്തിനിടെ ചിദംബരം വഹിച്ചത് എണ്ണമറ്റ പദവികളാണ്.
രാജ്യത്തെ ആദ്യത്തെ ആണവപരീക്ഷണത്തിന് പിന്നിലെ നിര്‍ണായക പങ്ക് ചിദംബരത്തിനായിരുന്നു. 1974ലെ പൊഖ്‌റാന്‍ 1 ആണവ പരീക്ഷണം സമാധനപരമായ ആണവ സ്‌ഫോടനമെന്ന് വിശേഷിപ്പിച്ചത് ചിദംബരമാണ്. ആണവ പരീക്ഷണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ അമേരിക്കയിലേക്ക് അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടു. എന്നാല്‍ പിന്നീട് അമേരിക്ക ഈ നടപടി തിരുത്താന്‍ തയാറായി. ശാസ്ത്ര ഗവേഷണ മേഖലയില്‍ തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാന്‍ വിദിച്ച ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്ത ചിദംബരം രാജ്യത്തിനുള്ളില്‍ ഗവേഷണത്തിലൂടെ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ആസൂത്രകനായി.

ഭൗതിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ആണവോര്‍ജ ഗവേഷണത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചു. ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയല്‍ സയന്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ഗവേഷണം ഇന്ത്യയുടെ ശ്രദ്ധേയമായ ശാസ്ത്രനേട്ടങ്ങളായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ ചിദംബരത്തിന്റെ ബുദ്ധിയും ഗവേഷണ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

 Dr. Rajagopal Chidambaram, who played a pivotal role in India's nuclear prowess, passed away yesterday. A central figure in the first Pokhran test in 1974 and the second in 1998, he was instrumental in advancing India's nuclear capabilities. Apart from his contributions to nuclear energy, Chidambaram also made significant strides in the defense sector, developing critical weapons systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  6 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  6 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  6 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  6 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  6 days ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  6 days ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  6 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  6 days ago