HOME
DETAILS

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

  
Web Desk
January 05, 2025 | 3:50 AM

Dr Rajagopal Chidambaram Key Figure Behind Indias Nuclear Success Passes Away

ന്യൂഡല്‍ഹി: ഇന്ത്യ നേടിയ ആണവക്കരുത്തിന് പിന്നിലെ നിഷേധിക്കാനാകാത്ത സാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. രാജഗോപാല ചിദംബരം. 1974ലെ ഒന്നാം പൊഖ്‌റാന്‍, 1998ലെ രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ചിദംബരം ആണവോര്‍ജ ശേഷിയില്‍ ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ആണവോര്‍ജ രംഗത്ത് മാത്രമല്ല, പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലും ചിദംബരത്തിന്റെ കരങ്ങളുണ്ടായിരുന്നു.

17 വര്‍ഷക്കാലത്തോളം ഇന്ത്യയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവിന്റെ പദവിയില്‍ ഡോ.ചിദംബരം തുടര്‍ന്നത് അദ്ദേഹത്തിലെ ആത്മാര്‍ഥതയും ഗവേഷണ മികവും സ്ഥിരോത്സാഹവും കാരണമാണ്. ഭാഭാ അറ്റോണിക് റിസേര്‍ച്ച് സെന്റര്‍ ഡയരക്ടര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട തന്റെ സേവനകാലത്തിനിടെ ചിദംബരം വഹിച്ചത് എണ്ണമറ്റ പദവികളാണ്.
രാജ്യത്തെ ആദ്യത്തെ ആണവപരീക്ഷണത്തിന് പിന്നിലെ നിര്‍ണായക പങ്ക് ചിദംബരത്തിനായിരുന്നു. 1974ലെ പൊഖ്‌റാന്‍ 1 ആണവ പരീക്ഷണം സമാധനപരമായ ആണവ സ്‌ഫോടനമെന്ന് വിശേഷിപ്പിച്ചത് ചിദംബരമാണ്. ആണവ പരീക്ഷണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ അമേരിക്കയിലേക്ക് അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടു. എന്നാല്‍ പിന്നീട് അമേരിക്ക ഈ നടപടി തിരുത്താന്‍ തയാറായി. ശാസ്ത്ര ഗവേഷണ മേഖലയില്‍ തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാന്‍ വിദിച്ച ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്ത ചിദംബരം രാജ്യത്തിനുള്ളില്‍ ഗവേഷണത്തിലൂടെ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ആസൂത്രകനായി.

ഭൗതിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ആണവോര്‍ജ ഗവേഷണത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചു. ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയല്‍ സയന്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ഗവേഷണം ഇന്ത്യയുടെ ശ്രദ്ധേയമായ ശാസ്ത്രനേട്ടങ്ങളായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ ചിദംബരത്തിന്റെ ബുദ്ധിയും ഗവേഷണ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

 Dr. Rajagopal Chidambaram, who played a pivotal role in India's nuclear prowess, passed away yesterday. A central figure in the first Pokhran test in 1974 and the second in 1998, he was instrumental in advancing India's nuclear capabilities. Apart from his contributions to nuclear energy, Chidambaram also made significant strides in the defense sector, developing critical weapons systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  3 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  3 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  3 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  3 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  3 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  3 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  3 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  3 days ago