HOME
DETAILS

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

  
Web Desk
January 05 2025 | 03:01 AM

Dr Rajagopal Chidambaram Key Figure Behind Indias Nuclear Success Passes Away

ന്യൂഡല്‍ഹി: ഇന്ത്യ നേടിയ ആണവക്കരുത്തിന് പിന്നിലെ നിഷേധിക്കാനാകാത്ത സാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. രാജഗോപാല ചിദംബരം. 1974ലെ ഒന്നാം പൊഖ്‌റാന്‍, 1998ലെ രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ചിദംബരം ആണവോര്‍ജ ശേഷിയില്‍ ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ആണവോര്‍ജ രംഗത്ത് മാത്രമല്ല, പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലും ചിദംബരത്തിന്റെ കരങ്ങളുണ്ടായിരുന്നു.

17 വര്‍ഷക്കാലത്തോളം ഇന്ത്യയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവിന്റെ പദവിയില്‍ ഡോ.ചിദംബരം തുടര്‍ന്നത് അദ്ദേഹത്തിലെ ആത്മാര്‍ഥതയും ഗവേഷണ മികവും സ്ഥിരോത്സാഹവും കാരണമാണ്. ഭാഭാ അറ്റോണിക് റിസേര്‍ച്ച് സെന്റര്‍ ഡയരക്ടര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട തന്റെ സേവനകാലത്തിനിടെ ചിദംബരം വഹിച്ചത് എണ്ണമറ്റ പദവികളാണ്.
രാജ്യത്തെ ആദ്യത്തെ ആണവപരീക്ഷണത്തിന് പിന്നിലെ നിര്‍ണായക പങ്ക് ചിദംബരത്തിനായിരുന്നു. 1974ലെ പൊഖ്‌റാന്‍ 1 ആണവ പരീക്ഷണം സമാധനപരമായ ആണവ സ്‌ഫോടനമെന്ന് വിശേഷിപ്പിച്ചത് ചിദംബരമാണ്. ആണവ പരീക്ഷണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ അമേരിക്കയിലേക്ക് അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടു. എന്നാല്‍ പിന്നീട് അമേരിക്ക ഈ നടപടി തിരുത്താന്‍ തയാറായി. ശാസ്ത്ര ഗവേഷണ മേഖലയില്‍ തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാന്‍ വിദിച്ച ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്ത ചിദംബരം രാജ്യത്തിനുള്ളില്‍ ഗവേഷണത്തിലൂടെ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ആസൂത്രകനായി.

ഭൗതിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ആണവോര്‍ജ ഗവേഷണത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചു. ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയല്‍ സയന്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ഗവേഷണം ഇന്ത്യയുടെ ശ്രദ്ധേയമായ ശാസ്ത്രനേട്ടങ്ങളായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ ചിദംബരത്തിന്റെ ബുദ്ധിയും ഗവേഷണ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

 Dr. Rajagopal Chidambaram, who played a pivotal role in India's nuclear prowess, passed away yesterday. A central figure in the first Pokhran test in 1974 and the second in 1998, he was instrumental in advancing India's nuclear capabilities. Apart from his contributions to nuclear energy, Chidambaram also made significant strides in the defense sector, developing critical weapons systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  5 days ago
No Image

ഉക്രൈന്‍ യുദ്ധം നിർത്താൻ സഊദിയിൽ പുടിൻ - ട്രംപ് കൂടിക്കാഴ്ച, ഇരുവരും ഫോണിൽ സംസാരിച്ചത് ഒന്നര മണിക്കൂർ നേരം; സഊദിയിൽ ചർച്ച വരാൻ കാരണങ്ങൾ നിരവധി

Trending
  •  5 days ago
No Image

മോദി യു.എസില്‍, ട്രംപുമായി കൂടിക്കാഴ്ചക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനവും ലിസ്റ്റിലെന്ന് സൂചന; നാടുകടത്തലില്‍ ഇനിയെന്തെന്ന് ഉറ്റുനോക്കി ഇന്ത്യന്‍ വംശജര്‍ 

International
  •  5 days ago
No Image

ഇലോൺ മസ്‌കിന്റെ ബോറിങ്ങ് കമ്പനിയുമായി സഹകരണം; 'ദുബൈ ലൂപ്പ്' പദ്ധതി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  5 days ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  5 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

കണക്കുതീർക്കാൻ കാനറിപട ഇറങ്ങുന്നു; വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം

Football
  •  5 days ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  5 days ago