HOME
DETAILS

ഡോ.ആര്‍ ചിദംബരം-ഇന്ത്യയുടെ ആണവക്കുതിപ്പിന്റെ ശില്‍പി

  
Web Desk
January 05, 2025 | 3:50 AM

Dr Rajagopal Chidambaram Key Figure Behind Indias Nuclear Success Passes Away

ന്യൂഡല്‍ഹി: ഇന്ത്യ നേടിയ ആണവക്കരുത്തിന് പിന്നിലെ നിഷേധിക്കാനാകാത്ത സാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. രാജഗോപാല ചിദംബരം. 1974ലെ ഒന്നാം പൊഖ്‌റാന്‍, 1998ലെ രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണങ്ങളുടെ ബുദ്ധി കേന്ദ്രമായിരുന്ന ചിദംബരം ആണവോര്‍ജ ശേഷിയില്‍ ഇന്ത്യയെ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ആണവോര്‍ജ രംഗത്ത് മാത്രമല്ല, പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലും ചിദംബരത്തിന്റെ കരങ്ങളുണ്ടായിരുന്നു.

17 വര്‍ഷക്കാലത്തോളം ഇന്ത്യയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവിന്റെ പദവിയില്‍ ഡോ.ചിദംബരം തുടര്‍ന്നത് അദ്ദേഹത്തിലെ ആത്മാര്‍ഥതയും ഗവേഷണ മികവും സ്ഥിരോത്സാഹവും കാരണമാണ്. ഭാഭാ അറ്റോണിക് റിസേര്‍ച്ച് സെന്റര്‍ ഡയരക്ടര്‍, ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ആറു പതിറ്റാണ്ടോളം നീണ്ട തന്റെ സേവനകാലത്തിനിടെ ചിദംബരം വഹിച്ചത് എണ്ണമറ്റ പദവികളാണ്.
രാജ്യത്തെ ആദ്യത്തെ ആണവപരീക്ഷണത്തിന് പിന്നിലെ നിര്‍ണായക പങ്ക് ചിദംബരത്തിനായിരുന്നു. 1974ലെ പൊഖ്‌റാന്‍ 1 ആണവ പരീക്ഷണം സമാധനപരമായ ആണവ സ്‌ഫോടനമെന്ന് വിശേഷിപ്പിച്ചത് ചിദംബരമാണ്. ആണവ പരീക്ഷണത്തിന് ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ അമേരിക്കയിലേക്ക് അദ്ദേഹത്തിന് വിസ നിഷേധിക്കപ്പെട്ടു. എന്നാല്‍ പിന്നീട് അമേരിക്ക ഈ നടപടി തിരുത്താന്‍ തയാറായി. ശാസ്ത്ര ഗവേഷണ മേഖലയില്‍ തദ്ദേശീയമായ കണ്ടുപിടിത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കാന്‍ വിദിച്ച ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്ത ചിദംബരം രാജ്യത്തിനുള്ളില്‍ ഗവേഷണത്തിലൂടെ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ആസൂത്രകനായി.

ഭൗതിക ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് ആണവോര്‍ജ ഗവേഷണത്തിന് വേണ്ടി ഉഴിഞ്ഞുവെച്ചു. ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയല്‍ സയന്‍സ് എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ഗവേഷണം ഇന്ത്യയുടെ ശ്രദ്ധേയമായ ശാസ്ത്രനേട്ടങ്ങളായി മാറി. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നില്‍ ചിദംബരത്തിന്റെ ബുദ്ധിയും ഗവേഷണ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

 Dr. Rajagopal Chidambaram, who played a pivotal role in India's nuclear prowess, passed away yesterday. A central figure in the first Pokhran test in 1974 and the second in 1998, he was instrumental in advancing India's nuclear capabilities. Apart from his contributions to nuclear energy, Chidambaram also made significant strides in the defense sector, developing critical weapons systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദൈവം തന്ന ഭാഗ്യമെന്ന് കരുതിയില്ല: 45 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി

National
  •  6 days ago
No Image

മംഗഫ് തീപിടുത്തം; മലയാളികളടക്കം 50 പേരുടെ ജീവൻ പൊലിഞ്ഞ കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ച് കുവൈത്ത് കോടതി

Kuwait
  •  6 days ago
No Image

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ ഭീകരരുടെ ആക്രമണം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പ്രദേശം വളഞ്ഞ് സൈന്യം

latest
  •  6 days ago
No Image

സൈബർ തട്ടിപ്പിന്റെ ഹബ്ബായി കോഴിക്കോട്; 2025-ൽ ഇരയായത് ആയിരങ്ങൾ, നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ

Kerala
  •  6 days ago
No Image

'ശബരിമല കേസ് നിലവിലെ എസ്‌ഐടി അന്വേഷിച്ചാൽ തെളിയുന്നില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പിണറായിക്കെതിരെയും രൂക്ഷവിമർശനവുമായി പി.വി. അൻവർ

Kerala
  •  6 days ago
No Image

പഴയ സൂപ്പർതാരത്തെ വീണ്ടും ടീമിലെത്തിച്ച് ബാഴ്സ; കറ്റാലന്മാർക്ക് കരുത്ത് കൂടുന്നു

Football
  •  6 days ago
No Image

ലോകത്തിന്റെ മനം കവർന്ന കാരുണ്യം; മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

Saudi-arabia
  •  6 days ago
No Image

മാസപ്പടി കേസ്: അന്തിമവാദം വീണ്ടും മാറ്റി; വീണ വിജയനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ സമയമില്ലെന്ന് കോടതി

National
  •  6 days ago
No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  6 days ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്ററ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  6 days ago