
പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു. മൂന്നാം പ്രതി അമ്മാവന് നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും.
ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിന്‍കര ഷാരോണ്‍ രാജ് വധക്കേസില്‍ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം ബഷീറാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകന് ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്.
സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നും പൊലിസ് കണ്ടെത്തി. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ പ്രതികള്‍. വിഷം കൊടുക്കല്‍, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തെന്നു തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത്കുമാര്‍ വാദിച്ചു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഷാരോണിന്റെ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ് ലെനി തോമസാണ് മെഡി. കോളജ് ആശുപത്രിയിലെത്തി മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്കിയ ഒരു ഗ്ലാസ് കഷായമാണ് കുടിച്ചതെന്നു ഷാരോണ്‍ പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. 'പാരക്വറ്റ്' എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ന്നിരുന്നതെന്നു വിദഗ്ധര്‍ കണ്ടെത്തുകയും ചെയ്തു.
ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസില്‍ നിര്‍ണായകമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പൊലിസിനോടു പറഞ്ഞിരുന്നു. ചതിച്ചതാണെന്നും കഷായത്തില്‍ എന്തോ കലക്കിത്തന്നെന്നും ഷാരോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു പറഞ്ഞെന്നാണു ജയരാജിന്റെ മൊഴി.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി.എസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായ ജെ.പി ഷാരോണ്‍രാജ് (23) മരിച്ചത്. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19നാണ് മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 25ന് മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍, അസ്വാഭാവിക മരണത്തിനു പാറശാല പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഒരു വര്‍ഷത്തിലധികമായി ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ ഷാരോണ്‍ പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാന് തയ്യറായില്ല. ഇതെ തുടര്‍ന്നാണ് ഗ്രീഷ്മയും, അമ്മ സിന്ധുവും, അമ്മാവന് നിര്‍മ്മല്‍ കുമാര്‍ നായരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടു തവണ ജ്യൂസില്‍ അമിത ഡോസിലുഉള്ള മരുന്ന് നല്‍കിയെങ്കിലും കയ്പ് കാരണം ഷാരോണ്‍ കുടിച്ചില്ല. തുടര്‍ന്നാണ് കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തിയത്. ഈ മാസം 3ന് അന്തിമവാദം പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അന്ന് ഫൈനലിൽ ആ പെനാൽറ്റി എടുക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി: റൊണാൾഡോ
Football
• a day ago
ചൂട് കൂടും; സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• a day ago
കമ്പമലയ്ക്ക് തീയിട്ട പ്രതിയെ പിടികൂടി
Kerala
• a day ago
പാക്കിസ്ഥാനില്‍ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂര മര്‍ദനം; വീട്ടുജോലി ചെയ്യുന്ന ബാലികക്ക് ദാരുണാന്ത്യം
International
• a day ago
ഉപയോഗം കഴിഞ്ഞ മരുന്നുകൾ ഇനി വീട്ടിലെത്തി ശേഖരിക്കും; പദ്ധതിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്
Kerala
• a day ago
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്കി വ്യവസായി
uae
• a day ago
പകുതി വില തപ്പിട്ട്; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
latest
• a day ago
ലേലത്തിൽ ആരും വാങ്ങിയില്ല; ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• a day ago
ലേഖന വിവാദം: ശശിതരൂരിനെ ചര്‍ച്ചയ്ക്ക് വിളിച്ച് രാഹുല്‍ ഗാന്ധി
Kerala
• a day ago
2025 ചാമ്പ്യൻസ് ട്രോഫിയുടെ നഷ്ടങ്ങൾ ഈ 11 താരങ്ങൾ; നിരാശയോടെ ക്രിക്കറ്റ് ലോകം
Cricket
• a day ago
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ആദ്യകേസിലെ ജാമ്യം റദ്ദാക്കി
Kerala
• a day ago
പിണറായി മുഖ്യമന്ത്രിയായ ശേഷമാണോ കേരളത്തില്‍ പലചരക്ക് കടയും ബേക്കറിയും തുടങ്ങിയത്?; വ്യവസായമന്ത്രി സ്വയം പരിഹാസപാത്രമാകരുതെന്ന് വി.ഡി സതീശന്
Kerala
• a day ago
അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ; പ്രതികളിൽ നിന്ന് 364 കിലോഗ്രാം ഞണ്ട് പിടികൂടി
bahrain
• a day ago
ഗ്രോക്ക് 3 ഉപയോഗിക്കുന്നതിന് മുന്‍പേ ഇക്കാര്യം അറിഞ്ഞുവച്ചോളൂ.. ഇല്ലെങ്കില്‍ പണികിട്ടും
Tech
• a day ago
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി: ക്രിസ്ത്യൻ മിഷേലിന് ജാമ്യം
National
• a day ago
റമദാൻ 2025: ഭക്ഷണശാലകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ മുൻസിപ്പാലിറ്റി
uae
• a day ago
ഷവോമി 15 സീരീസുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും
Gadget
• a day ago
സഹപാഠികളെ കൊലചെയ്യുന്നത് എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറി; സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ.സുധാകരന്
Kerala
• a day ago
'അര്‍ധരാത്രിയിലെ തീരുമാനം മര്യാദകേട്'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ഗാന്ധി
National
• a day ago
രോഹിത്തും കോഹ്ലിയും ഉണ്ടായിട്ടും ഞാനാണ് ലോകത്തിലെ മികച്ച താരമെന്ന് സ്വയം വിശ്വസിച്ചു: മുൻ ഇന്ത്യൻ സൂപ്പർതാരം
Cricket
• a day ago
നിരവധി ഗുണങ്ങൾ, വിസിറ്റിംഗ് വിസയിലുള്ളവരുടെ ചിലവ് കുറയും; യുഎഇയുടെ പുതിയ പദ്ധതി അടിപൊളിയാണ്
uae
• a day ago