HOME
DETAILS

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ

  
Web Desk
April 19, 2025 | 3:30 AM

US Launches Fierce Attack on Yemen Port 58 Killed Houthis Vow Retaliation

 

സനാ: അമേരിക്കയുടെ മാരകമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്റഈലിനും യുഎസിനുമെതിരെ സൈനിക നടപടികൾ ശക്തമാക്കുമെന്ന്  യമനിലെ ഹൂതി വിമതർ. റാസ് ഇസ എണ്ണ തുറമുഖത്ത്  യുഎസ് നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഗസ്സയിൽ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമൻ സായുധ സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ആക്രമണങ്ങൾ കൂടുതൽ ലക്ഷ്യമിടലുകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിക്കും എന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

മാർച്ച് പകുതി മുതൽ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ "അതിശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണങ്ങൾ യമനിലെ ഏറ്റവും മാരകമായവയിൽ ഒന്നായി മാറി. ഹൂതികളുടെ ഇന്ധന, വരുമാന സ്രോതസ്സുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. "ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാമ്പത്തിക ശക്തി ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ, റാസ് ഇസ തുറമുഖത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നതായി ഹൊദൈദ ആരോഗ്യ ഓഫീസ് റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 മുതൽ ​ഗസ്സയിൽ ഇസ്റഈൽ നടത്തുന്ന യുദ്ധത്തിനെതിരെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്റഈലിന് നേരെ മിസൈലുകൾ പ്രയോഗിക്കുകയും ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഹൂതികളുടെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കി, അവർ യമൻ ജനതയെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM പ്രസ്താവനയിൽ യുഎസ് വ്യക്തമാക്കി.

 

A devastating US airstrike on Yemen's Ras Issa port killed 58 people and injured 171, targeting Houthi resources. The Iran-backed Houthis vowed to escalate attacks against the US and Israel, citing solidarity with Palestinians in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  12 days ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

Kerala
  •  12 days ago
No Image

തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടം പതിച്ച് അബൂദബിയില്‍ ഒരാള്‍ക്ക് പരുക്ക്

uae
  •  12 days ago
No Image

പേർഷ്യൻ സിംഹങ്ങൾ: ഇറാനിയൻ സാമ്രാജ്യങ്ങളുടെ ഗർജിക്കുന്ന അടയാളം; പുരാതന നാഗരികത മുതൽ വംശനാശം വരെ

International
  •  12 days ago
No Image

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

International
  •  12 days ago
No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  12 days ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  12 days ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  12 days ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  12 days ago