HOME
DETAILS

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ

  
Web Desk
April 19, 2025 | 3:30 AM

US Launches Fierce Attack on Yemen Port 58 Killed Houthis Vow Retaliation

 

സനാ: അമേരിക്കയുടെ മാരകമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്റഈലിനും യുഎസിനുമെതിരെ സൈനിക നടപടികൾ ശക്തമാക്കുമെന്ന്  യമനിലെ ഹൂതി വിമതർ. റാസ് ഇസ എണ്ണ തുറമുഖത്ത്  യുഎസ് നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഗസ്സയിൽ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമൻ സായുധ സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ആക്രമണങ്ങൾ കൂടുതൽ ലക്ഷ്യമിടലുകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിക്കും എന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

മാർച്ച് പകുതി മുതൽ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ "അതിശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണങ്ങൾ യമനിലെ ഏറ്റവും മാരകമായവയിൽ ഒന്നായി മാറി. ഹൂതികളുടെ ഇന്ധന, വരുമാന സ്രോതസ്സുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. "ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാമ്പത്തിക ശക്തി ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ, റാസ് ഇസ തുറമുഖത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നതായി ഹൊദൈദ ആരോഗ്യ ഓഫീസ് റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 മുതൽ ​ഗസ്സയിൽ ഇസ്റഈൽ നടത്തുന്ന യുദ്ധത്തിനെതിരെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്റഈലിന് നേരെ മിസൈലുകൾ പ്രയോഗിക്കുകയും ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഹൂതികളുടെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കി, അവർ യമൻ ജനതയെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM പ്രസ്താവനയിൽ യുഎസ് വ്യക്തമാക്കി.

 

A devastating US airstrike on Yemen's Ras Issa port killed 58 people and injured 171, targeting Houthi resources. The Iran-backed Houthis vowed to escalate attacks against the US and Israel, citing solidarity with Palestinians in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  10 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  10 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  10 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  10 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  10 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  10 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  10 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  10 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  10 days ago