HOME
DETAILS

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ

  
Web Desk
April 19 2025 | 03:04 AM

US Launches Fierce Attack on Yemen Port 58 Killed Houthis Vow Retaliation

 

സനാ: അമേരിക്കയുടെ മാരകമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്റഈലിനും യുഎസിനുമെതിരെ സൈനിക നടപടികൾ ശക്തമാക്കുമെന്ന്  യമനിലെ ഹൂതി വിമതർ. റാസ് ഇസ എണ്ണ തുറമുഖത്ത്  യുഎസ് നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഗസ്സയിൽ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമൻ സായുധ സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ആക്രമണങ്ങൾ കൂടുതൽ ലക്ഷ്യമിടലുകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിക്കും എന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

മാർച്ച് പകുതി മുതൽ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ "അതിശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണങ്ങൾ യമനിലെ ഏറ്റവും മാരകമായവയിൽ ഒന്നായി മാറി. ഹൂതികളുടെ ഇന്ധന, വരുമാന സ്രോതസ്സുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. "ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാമ്പത്തിക ശക്തി ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ, റാസ് ഇസ തുറമുഖത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നതായി ഹൊദൈദ ആരോഗ്യ ഓഫീസ് റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 മുതൽ ​ഗസ്സയിൽ ഇസ്റഈൽ നടത്തുന്ന യുദ്ധത്തിനെതിരെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്റഈലിന് നേരെ മിസൈലുകൾ പ്രയോഗിക്കുകയും ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഹൂതികളുടെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കി, അവർ യമൻ ജനതയെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM പ്രസ്താവനയിൽ യുഎസ് വ്യക്തമാക്കി.

 

A devastating US airstrike on Yemen's Ras Issa port killed 58 people and injured 171, targeting Houthi resources. The Iran-backed Houthis vowed to escalate attacks against the US and Israel, citing solidarity with Palestinians in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവെ സ്റ്റേഷനിൽ വെച്ച് മക്കൾക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-14-05-2025

PSC/UPSC
  •  a day ago
No Image

മുസ്‌ലിംകളിൽ വിഘടനവാദം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തി, അപമാനകരം, തനി തറ ഭാഷ'; സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബി.ജെ.പി മന്ത്രിക്കെതിരേ കടുത്ത നിലപാടുമായി കോടതി

National
  •  a day ago
No Image

മാലിയിൽ സൈനിക ഭരണകൂടത്തിന്റെ കടുത്ത നീക്കം: എല്ലാ രാഷ്ട്രീയ പാർട്ടികളും പിരിച്ചുവിട്ടു

International
  •  2 days ago
No Image

കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്

International
  •  2 days ago
No Image

ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം

Saudi-arabia
  •  2 days ago
No Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

National
  •  2 days ago
No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  2 days ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  2 days ago