HOME
DETAILS

യമൻ തുറമുഖത്ത് യുഎസിന്റെ ശക്തമായ ആക്രമണം: 58 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതികൾ

  
Web Desk
April 19, 2025 | 3:30 AM

US Launches Fierce Attack on Yemen Port 58 Killed Houthis Vow Retaliation

 

സനാ: അമേരിക്കയുടെ മാരകമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്റഈലിനും യുഎസിനുമെതിരെ സൈനിക നടപടികൾ ശക്തമാക്കുമെന്ന്  യമനിലെ ഹൂതി വിമതർ. റാസ് ഇസ എണ്ണ തുറമുഖത്ത്  യുഎസ് നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 171 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

ഗസ്സയിൽ ഇസ്റഈലിന്റെ ആക്രമണം അവസാനിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹൂതി നിയന്ത്രണത്തിലുള്ള യമൻ സായുധ സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ആക്രമണങ്ങൾ കൂടുതൽ ലക്ഷ്യമിടലുകളിലേക്കും ഏറ്റുമുട്ടലുകളിലേക്കും നയിക്കും എന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

മാർച്ച് പകുതി മുതൽ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് തുടർച്ചയായ വ്യോമാക്രമണങ്ങൾ നടത്തിവരികയാണ്. എണ്ണ ശുദ്ധീകരണശാലകൾ, വിമാനത്താവളങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഹൂതി ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ "അതിശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന ആക്രമണങ്ങൾ യമനിലെ ഏറ്റവും മാരകമായവയിൽ ഒന്നായി മാറി. ഹൂതികളുടെ ഇന്ധന, വരുമാന സ്രോതസ്സുകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു. "ഇറാൻ പിന്തുണയുള്ള ഹൂതികളുടെ സാമ്പത്തിക ശക്തി ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെ, റാസ് ഇസ തുറമുഖത്ത് നടന്ന മറ്റൊരു ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നതായി ഹൊദൈദ ആരോഗ്യ ഓഫീസ് റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 മുതൽ ​ഗസ്സയിൽ ഇസ്റഈൽ നടത്തുന്ന യുദ്ധത്തിനെതിരെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂതികൾ ഇസ്റഈലിന് നേരെ മിസൈലുകൾ പ്രയോഗിക്കുകയും ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

ഹൂതികളുടെ നിയമവിരുദ്ധ വരുമാന സ്രോതസ്സുകൾ ഇല്ലാതാക്കി, അവർ യമൻ ജനതയെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം," CENTCOM പ്രസ്താവനയിൽ യുഎസ് വ്യക്തമാക്കി.

 

A devastating US airstrike on Yemen's Ras Issa port killed 58 people and injured 171, targeting Houthi resources. The Iran-backed Houthis vowed to escalate attacks against the US and Israel, citing solidarity with Palestinians in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുഭൂമിയിലെ മഞ്ഞുലോകം മുതൽ ബുർജ് ഖലീഫ വരെ: ദുബൈയുടെ ചരിത്രം തിരുത്തിയ 11 വൻകിട പദ്ധതികൾ

uae
  •  a day ago
No Image

യുണൈറ്റഡിൽ പുലി, പോർച്ചുഗലിൽ എത്തുമ്പോൾ എലി; ബ്രൂണോയെ വിമർശിച്ച പോസ്റ്റിന് ലൈക്കടിച്ച് റൊണാൾഡോയുടെ സഹോദരി! വിവാദം പുകയുന്നു

Football
  •  a day ago
No Image

കാട്ടാക്കടയില്‍ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പര്‍, ടെലഗ്രാമില്‍ വ്യാജന്‍; 19കാരന്‍ അറസ്റ്റില്‍

National
  •  a day ago
No Image

ബ്രസീൽ രണ്ടടിച്ചാൽ ജർമനിയുടെ ആ 'ഏഴ് ഗോൾ' അഹങ്കാരം നാളെ തീരും? കാനറികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Football
  •  a day ago
No Image

ഒരു കല്ലറയില്‍ രണ്ട് മൃതദേഹം?; സംഭവം കണ്ണൂര്‍ ഇരിട്ടിയിലെ സെമിത്തേരിയില്‍, ദുരൂഹത

Kerala
  •  a day ago
No Image

നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം വേണമെന്ന് സുപ്രിംകോടതി

National
  •  a day ago
No Image

ധൈര്യമുണ്ടെങ്കിൽ ബോക്സിങ് റിങ്ങിലിറങ്ങിലേക്ക് വാ, പരസ്യം വെച്ചുള്ള കളി വേണ്ട; ഹർഭജന് നേരെ ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്

Cricket
  •  a day ago
No Image

ബ്രഹ്മപുത്രയിൽ ചൈന ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കുന്നു; ഇന്ത്യക്ക് ജലബോംബാകുമോ? ┃in-depth

International
  •  a day ago
No Image

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  a day ago