പ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരന് മർദ്ദനം: എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ കേസ്
തിരുവല്ല: തിരുവല്ലയിൽ വഞ്ചിപ്പാട്ട് കലാകാരനെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്ത് പൊലിസ്. പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. മർദ്ദനമേറ്റ വഞ്ചിപ്പാട്ട് പരിശീലകൻ ആരോമൽ ശിവയുടെ പരാതിയിലാണ് തിരുവല്ല പൊലിസ് കേസെടുത്തത്.
ഒരു വർഷം മുൻപ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വഞ്ചിപ്പാട്ട് പഠിപ്പിച്ചതിന്റെ പ്രതിഫലം ചോദിച്ചതാണ് മർദ്ദനത്തിന് കാരണമെന്ന് ആരോമൽ പറയുന്നു. മാർച്ച് 3-ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപം വെച്ചായിരുന്നു സംഭവം. തന്നെ വളഞ്ഞിട്ട് മർദ്ദിച്ചെന്നും ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ആരോമൽ പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ആരോമലിനെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്ഐ നേതാക്കളുടെ നിലപാട്. വിദ്യാർഥികളും പരിശീലകനും തമ്മിലുള്ള തർക്കം സംസാരിച്ച് പരിഹരിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും ഇവർ അവകാശപ്പെടുന്നു. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Police have registered a case against 15 SFI leaders, including Pathanamthitta district secretary Anandu Madhu and president Kiran, for allegedly assaulting folk artist Aromal Shiva. The complaint was filed by Aromal Shiva, a folk art trainer, alleging that the SFI leaders attacked him in Thiruvalla.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."