HOME
DETAILS

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

  
Web Desk
April 26 2025 | 09:04 AM

mass protest against waqf amendment bill in kochi on may 04 coducted by ulama coordination committee

കൊച്ചി: മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്രവും മൗലിക അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് വൈകിട്ട് നാലുമണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം നടത്തുമെന്ന് പണ്ഡിത സഭ നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, മമ്പാട് നജീം മൗലവി തുടങ്ങിയ പണ്ഡിത പ്രമുഖരും ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും പണ്ഡിതന്മാരും മഹല്ല് ഭാരവാഹികൾ ഉൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.കഴിഞ്ഞദിവസം വിളിച്ചു കൂട്ടിയ യോഗത്തിൽ സമ്മേളനത്തിനായി 15 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 
 
സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് നേരേയുള്ള കടന്നുകയറ്റം പൊറുക്കാവുന്നതല്ലന്നും പരലോകമോക്ഷത്തിന് വേണ്ടി സൃഷ്ടാവിന് സമർപ്പിക്കപ്പെടുന്നതാണ് വഖഫ് സ്വത്തുക്കളെന്നും നേതാക്കൾ വ്യക്തമാക്കി.

ബ്രിട്ടീഷുകാരുടെ കാലത്ത് പോലും വഖഫ് സംരക്ഷണ കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം മുസ്ലിം സമുദായത്തെ പാർശ്വവൽക്കരിക്കാനും അസ്തിത്വം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പള്ളികളും മദ്‌സകളും കബർസ്ഥാനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ വക്കഫ് ഭൂമി അന്യാദീനപ്പെടാനും മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമായ വഖഫ് നിയമത്തെ പിന്തുണച്ച കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.

വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഏതറ്റംവരെ പോകുമെന്നും ജനാധിപത്യ മാർഗത്തിലൂടെ വിശ്വാസികളിത് ചെറുക്കുക തന്നെ ചെയ്യുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഐ.ബി ഉസ്മാൻ ഫൈസി,വർക്കിംഗ് ചെയർമാൻ കെ.പി മുഹമ്മദ് തൗഫീക്ക് മൗലവി, ജനറൽ കൺവീനർ വി.എച്ച് അലി ദാരിമി,വർക്കിംഗ് സെക്രട്ടറി എ.എം പരീത്, ട്രഷറർ ബഷീർ വഹബി അടിമാലി,ചീഫ് കോഡിനേറ്റർ സയ്യിദ് സി.ടി ഹാഷിം തങ്ങൾ, കോ-ഓഡിനേറ്റർ ടി.എ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റയൽ ഇതിഹാസം റൊണാൾഡോയുടെ തട്ടകത്തിലേക്കില്ല; അൽ നസറിന്റെ ട്രാൻസ്ഫർ മോഹങ്ങൾ പൊലിയുന്നു

Football
  •  a day ago
No Image

ശ്രീലങ്കയിൽ ബുദ്ധ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേ‍ർക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം

National
  •  a day ago
No Image

സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ

Kerala
  •  a day ago
No Image

നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍

uae
  •  a day ago
No Image

'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ് 

National
  •  a day ago
No Image

രാജകുടുംബത്തിന്റെ ആഢംബര ജീവിതം: ഹെലികോപ്റ്റർ യാത്ര മുതൽ കോടികളുടെ വൈദ്യുതി ബിൽ വരെ; പൊതു ധനസഹായം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്

International
  •  a day ago
No Image

എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന

Cricket
  •  a day ago
No Image

യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദ​ഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ

uae
  •  a day ago
No Image

കിരീടപ്പോരിൽ ശ്രീലങ്കക്കെതിരെ കൊടുങ്കാറ്റായി സ്മൃതി മന്ദാന; അടിച്ചെടുത്തത് റെക്കോർഡ് സെഞ്ച്വറി

Cricket
  •  a day ago