HOME
DETAILS

രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി

  
Web Desk
July 24 2025 | 05:07 AM

Rajeev Chandrasekhars Talent Hunt Setback for Muraleedharan and Surendran Factions in Morcha Leadership Appointments

 

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ, വിവിധ മോർച്ചകളുടെ അധ്യക്ഷന്മാരെ നിയമിച്ചതിൽ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും കെ. സുരേന്ദ്രൻ പക്ഷത്തെയും പൂർണമായി വെട്ടിനിരത്തി. പോഷക സംഘടനകളുടെ ഭാരവാഹി പട്ടികയിലും സുരേന്ദ്രൻ വിഭാഗത്തിന് കനത്ത തോൽവി നേരിടേണ്ടി വന്നു.

യുവമോർച്ച സംസ്ഥാന അധ്യക്ഷനായി വി. മനുപ്രസാദിനെയും മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസിനെയും നിയമിച്ചു. ഇവർ രാജീവ് ചന്ദ്രശേഖറിന്റെയും പി.കെ. കൃഷ്ണദാസിന്റെയും വിഭാഗത്തെ പിന്തുണയ്ക്കുന്നവരാണ്. ഒ.ബി.സി, മൈനോറിറ്റി, കിസാൻ മോർച്ചകളുടെ നേതൃസ്ഥാനങ്ങളിലും ഈ വിഭാഗത്തിൽ നിന്നുള്ളവർ എത്തി. എസ്.സി മോർച്ച അധ്യക്ഷനായ ഷാജുമോൻ വട്ടേക്കാടും എസ്.ടി മോർച്ച അധ്യക്ഷനായ മുകുന്ദൻ പള്ളിയറയും മുൻപ് മുരളീധരനോട് അടുപ്പം കാട്ടിയവരാണെങ്കിലും, ഇപ്പോൾ ഔദ്യോഗിക വിഭാഗത്തോടൊപ്പം നിൽക്കാനാണ് സാധ്യത. നിലവിൽ മുരളീധരൻ വിഭാഗത്തോടൊപ്പമുള്ളവർ പോലും ഏത് നിമിഷവും മറുപക്ഷത്തേക്ക് മാറുമോ എന്ന ആശങ്കയും വിഭാഗത്തിനുണ്ട്. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തോട് അടുപ്പം പുലർത്തിയ എസ്. സുരേഷും വി.വി. രാജേഷും ഔദ്യോഗിക വിഭാഗത്തിലേക്ക് ചേക്കേറിയത് വലിയ തിരിച്ചടിയായി.

ടാലന്റ് ഹണ്ട് വിവാദം

രാജീവ് ചന്ദ്രശേഖർ ആവിഷ്കരിച്ച ടാലന്റ് ഹണ്ടിന്റെ മറവിലാണ് സുരേന്ദ്രൻ വിഭാഗത്തെ ഒഴിവാക്കിയതെന്ന് ആക്ഷേപമുയർന്നു. യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാൻ നടത്തിയ അഭിമുഖം നേരത്തെ വിവാദമായിരുന്നു. രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ അഭിമുഖത്തിനെതിരെ സുരേന്ദ്രൻ വിഭാഗം രംഗത്തെത്തിയിരുന്നു.

യുവമോർച്ച അധ്യക്ഷ സ്ഥാനത്തേക്ക് പ്രതീക്ഷിച്ച ശ്യാംരാജ്, മഹിളാ മോർച്ചയിലേക്ക് പരിഗണിക്കപ്പെട്ട ടി.പി. സിന്ധുമോൾ, വിനീതാ ഹരിഹരൻ എന്നിവരെ ഒഴിവാക്കിയത് ടാലന്റ് ഹണ്ടിന്റെ മറവിൽ ആണെന്ന് എതിർപക്ഷം ആരോപിക്കുന്നു. പ്രവർത്തന പരിചയമുള്ളവരെ തഴഞ്ഞാണ് തിരുവനന്തപുരത്തു നിന്നുള്ള മനുപ്രസാദിനെ യുവമോർച്ച അധ്യക്ഷനായി നിയമിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസ്, ഐ.ടി രംഗത്തെ ജോലി ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്ന് പി.കെ. കൃഷ്ണദാസിന്റെയും എം.ടി. രമേശിന്റെയും പിന്തുണയോടെ അതിവേഗം നേതൃനിരയിലേക്ക് ഉയർന്നു. ഇതിനെതിരെ സുരേന്ദ്രൻ വിഭാഗം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഗവർണർ സ്ഥാനത്തേക്കുള്ള മത്സരം

സംസ്ഥാന ജനറൽ സെക്രട്ടറിമാരെ നിയമിക്കുമ്പോഴും മുരളീധരൻ-സുരേന്ദ്രൻ വിഭാഗത്തിന് ഒരു സ്ഥാനവും ലഭിച്ചില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാരെ ഗവർണർമാരായി നിയമിക്കുന്ന പതിവ് സുരേന്ദ്രന്റെ കാര്യത്തിൽ നടപ്പാകാത്തതും ശ്രദ്ധേയമാണ്. ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയപ്പോൾ സുരേന്ദ്രനെ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഗ്രൂപ്പ് പോര് ആ സാധ്യത ഇല്ലാതാക്കി. പകരം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിനെയാണ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് വിവരം.

സുരേന്ദ്രൻ വിഭാഗം ബി.എൽ. സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കൾ വഴി ഈ നീക്കങ്ങളെ തടയാൻ ശ്രമിക്കുന്നുണ്ട്. അതേസമയം, വി. മുരളീധരനും ഗവർണർ സ്ഥാനത്തേക്ക് എത്താൻ ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, കേരള ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ അന്തിമ തീരുമാനം ഉണ്ടാകൂ.

 

Rajeev Chandrasekhar's strategic talent hunt for Morcha leadership roles has dealt a significant blow to the factions led by V. Muraleedharan and K. Surendran, reshaping the political dynamics within the party



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു 

Kerala
  •  19 hours ago
No Image

റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

International
  •  20 hours ago
No Image

ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

uae
  •  20 hours ago
No Image

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഒൻപത് മരണം; നിരവധിപേർക്ക് പരുക്ക്, സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

National
  •  20 hours ago
No Image

കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി

National
  •  21 hours ago
No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  a day ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  a day ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  a day ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  a day ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  a day ago