HOME
DETAILS

ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം

  
September 09 2025 | 13:09 PM

indias vice-presidential election vote counting begins fierce contest between cp radhakrishnan and s sudarshan reddy

ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആരംഭിച്ചു. രാവിലെ 10 മണിക്ക് എഫ് 101 നമ്പർ മുറിയിൽ ആരംഭിച്ച വോട്ടെടുപ്പിൽ 12 എംപിമാരൊഴികെ എല്ലാ പാർലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണനും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരമാണ് നടക്കുന്നത്. 96 ശതമാനം പോളിംങ് ആണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പിന്റെ വിശദാംശങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തിയതോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ മുതിർന്ന എൻഡിഎ നേതാക്കളും വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ നിന്നുള്ള എംപിമാരിൽ ശശി തരൂർ, സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർ ഉച്ചയ്ക്ക് മുമ്പ് വോട്ട് ചെയ്തു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാവിലെ 11 മണിക്ക് ഒന്നിച്ചെത്തി വോട്ട് രേഖപ്പെടുത്തി.

വോട്ടെടുപ്പിന് മുമ്പ് തന്നെ പാർലമെന്റ് മന്ദിരത്തിൽ എംപിമാരുടെ നീണ്ട ക്യൂ ശ്രദ്ധേയമായി. എന്നാൽ, വോട്ടെടുപ്പിനുള്ള സൗകര്യങ്ങളിൽ പല എംപിമാരും അതൃപ്തി പ്രകടിപ്പിച്ചു. ഒന്നര മണിക്കൂർ വരെ ക്യൂവിൽ നിന്ന ശേഷമാണ് ചിലർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എൻഡിഎയുടെ തന്ത്രവും ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷയും

എൻഡിഎ പക്ഷം കർശനമായ നിരീക്ഷണത്തോടെയാണ് വോട്ടെടുപ്പിനെ സമീപിച്ചത്. അവരുടെ എംപിമാരെ ബാച്ചുകളായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ വോട്ടെടുപ്പിന് എത്തിച്ചു. തെക്കേ ഇന്ത്യയിൽ നിന്നുള്ള എംപിമാരുടെ ഏകോപനം ശിവരാജ് സിംഗ് ചൗഹാനാണ് നിർവഹിച്ചത്. എൻസിപി (അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേൽ, സിപി രാധാകൃഷ്ണന് ഇന്ത്യ സഖ്യത്തിന്റെ ചില എംപിമാരുടെ വോട്ടും ലഭിക്കുമെന്നും 110 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുമെന്നും അവകാശപ്പെട്ടു.

മറുവശത്ത്, ഇന്ത്യ സഖ്യം 'മനസാക്ഷി വോട്ട്' എന്ന ആഹ്വാനവുമായി എൻഡിഎയിലെ അസംതൃപ്തരായ എംപിമാരെ ലക്ഷ്യമിട്ടു. പ്രതിപക്ഷ സ്ഥാനാർത്ഥി എസ്. സുദർശന് റെഡ്ഡി അവസാന നിമിഷം വരെ വിജയപ്രതീക്ഷ പ്രകടിപ്പിച്ചു. "പ്രതിപക്ഷത്തിന്റെ 315 എംപിമാരും ഒറ്റക്കെട്ടായി വോട്ട് ചെയ്തത് അസാധാരണ ഐക്യത്തിന്റെ തെളിവാണ്," എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവർ

ഭാരത് റാഷ്ട്ര സമിതി (ബിആർഎസ്), ബിജു ജനതാദൾ (ബിജെഡി), ശിരോമണി അകാലിദൾ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതായി റിപ്പോർട്ടുകൾ. 12 എംപിമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. ഇത് തെരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രധാന തെരഞ്ഞെടുപ്പ് നടക്കുന്നത്. എഫ് 101 മുറിയിൽ ഏർപ്പെടുത്തിയ വോട്ടെടുപ്പ് സൗകര്യങ്ങൾ, എംപിമാരുടെ പരാതികൾക്കിടയിലും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് സഹായകമായി.

ആര് ഉപരാഷ്ട്രപതിയാകും?

സിപി രാധാകൃഷ്ണന് വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ് എന്നാണ് എൻഡിഎയുടെ കണക്കുകൂട്ടലുകൾ. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ ഐക്യവും മനസാക്ഷി വോട്ടിന്റെ സാധ്യതയും തെരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, രാജ്യം ഉറ്റുനോക്കുന്നത് പുതിയ ഉപരാഷ്ട്രപതിയെ അറിയാനാണ്.

 

 

The vote counting for India's 2025 Vice-Presidential election has begun, with a tight race between NDA's CP Radhakrishnan and INDIA bloc's S Sudarshan Reddy. Voting started at 10 AM in the new Parliament House, with 12 MPs abstaining. All 315 opposition MPs participated, while NDA ensured strict oversight to secure votes. The outcome remains uncertain as both sides claim victory. 

India Vice-Presidential Election 2025, CP Radhakrishnan, S Sudarshan Reddy, vote counting, NDA, INDIA bloc, Parliament House, election results, Indian politics



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  10 hours ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  10 hours ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  11 hours ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  11 hours ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  11 hours ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  12 hours ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  12 hours ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  12 hours ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  13 hours ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  13 hours ago