HOME
DETAILS

ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം

  
November 02, 2025 | 11:33 AM

cpim-admits-lapse-pm-shri-scheme-kerala-mv-govindan

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ വീഴ്ച സമ്മതിച്ച് സി.പി.എം. പി.എം ശ്രീയില്‍ വീഴ്ചയുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചര്‍ച്ചയില്ലാതെ ഒപ്പിട്ടുവെന്നും അതില്‍ വീഴ്ചയുണ്ടായെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത് വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഒപ്പിടുന്നതിനു മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷവും ചില വിദഗ്ധരും അതിനെ വിമര്‍ശിച്ചുകണ്ടു. നവംബര്‍ ഒന്നിന് നടന്നത് പ്രഖ്യാപനം മാത്രമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം അതിന് പിന്നിലുണ്ട്. വിഡി സതീശന്‍ പ്രതിപക്ഷ നേതാവാണ്. തദ്ദേശസ്ഥാപനങ്ങള്‍ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല.യുഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങള്‍ അടക്കം പദ്ധതിയുടെ ഭാഗമാണ്. 

നാലര വര്‍ഷം മിണ്ടാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോള്‍ വിമര്‍ശനവുമായി ഇറങ്ങുന്നത്. എന്ത് കളവും പറയാന്‍ മടിയില്ലാത്ത പ്രതിപക്ഷ നേതാവും അതിനൊപ്പം നില്‍ക്കുന്ന ദരിദ്രരുമാണുള്ളത്. ഇനി ലക്ഷ്യം ദാരിദ്ര്യ ലഘൂകരണമാണ്. ക്ഷേമത്തിന്റെ തുടര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. 

ക്ഷേമപെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവ നിലപാടെടുത്താല്‍ 2500 ആക്കും. കേന്ദ്ര,ഉപരോധം നീക്കിയാല്‍ വേണമെങ്കില്‍ 3000ഉം ആക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

English Summary: The CPI(M) has admitted an error in signing the PM SHRI scheme agreement without prior internal discussion. Party state secretary M.V. Govindan acknowledged that the decision was made without consulting the Left Front or the Cabinet in full, calling it a procedural lapse.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് പരിശോധനയില്ലാതെ സഹകരണ സ്ഥാപനങ്ങളിൽ ഇനി ജോലിയില്ല; ഉദ്യോഗാർത്ഥി 1000 രൂപ ഫീസ് നൽകണം; നടപടിക്രമങ്ങൾ പുറത്തിറക്കി

Kerala
  •  3 days ago
No Image

ഉമീദ് രജിസ്ട്രേഷൻ: പരിശോധനയ്ക്ക് അധികസമയം വേണം; ന്യൂനപക്ഷ മന്ത്രാലയത്തിന് വഖ്ഫ് ബോർഡിന്റെ കത്ത്

National
  •  3 days ago
No Image

ബഹ്റൈനിലെ മുന്‍ നയതന്ത്രജ്ഞന്‍ ഡോ. ദാഫര്‍ അഹമ്മദ് അല്‍ ഉമ്രാന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ഏറ്റവും പ്രമുഖ നയതന്ത്രജ്ഞരിൽ ഒരാൾ

bahrain
  •  3 days ago
No Image

കൊട്ടിക്കലാശം: ഏഴ് ജില്ലകളിലെ പ്രചാരണം ഇന്ന് അവസാനിക്കും; കളംനിറഞ്ഞ് 'വിവാദ' രാഷ്ട്രീയം

Kerala
  •  3 days ago
No Image

യു.എ.ഇ–ഒമാൻ ദേശീയാഘോഷങ്ങൾ: ഒരാഴ്ചക്കിടെ ഹത്ത അതിർത്തി കടന്നത് ഒന്നര ലക്ഷത്തിലധികം പേർ

oman
  •  3 days ago
No Image

ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം: 23 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഭൂരിഭാഗവും ജീവനക്കാർ

National
  •  3 days ago
No Image

വീണ്ടും ഖത്തറിന്റെ മാധ്യസ്ഥത; ദോഹയില്‍ കൊളംബിയ ഇജിസി സമാധാന കരാര്‍

qatar
  •  3 days ago
No Image

കൊല്ലത്ത് വൻ അഗ്നിബാധ: മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു; കോടികളുടെ നഷ്ടം

Kerala
  •  3 days ago
No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago