ചരിത്രത്തിലാദ്യം! ഒരു താരത്തിനുമില്ലാത്ത ലോക റെക്കോർഡ് സ്വന്തമാക്കി മെസി
മേജർ ലീഗ് സോക്കറിൽ നാഷ്വില്ലക്കെതിരെ ഇന്റർ വയാമി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ എതില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മയമായിയുടെ തട്ടകമായ ചെയ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലയണൽ മെസി, ടാഡിയോ അല്ലെൻഡെ എന്നിവർ ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ ഇന്റർ മയാമി വിജയിച്ചുകയറുകയായിരുന്നു.
മത്സരത്തിൽ ഗോളുകൾക്ക് പുറമെ അസിസ്റ്റ് നേടിയും മെസി തിളങ്ങിയിരുന്നു. ഈ പ്രകടനങ്ങൾക്ക് പിന്നാലെ ഫുട്ബോളിന്റെ ചരിത്രത്തിൽ 400 അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായി മാറാനും മെസിക്ക് സാധിച്ചു. ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. 269 അസിസ്റ്റുകളാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി നേടിയത്. അർജന്റീന ദേശീയ ടീമിനായി 60 തവണയാണ് മെസി സഹതാരങ്ങൾകൊണ്ട് ഗോൾ അടിപ്പിച്ചത്. പിഎസ്ജിക്കായി 34 അസിസ്റ്റുകളും മെസി സ്വന്തമാക്കി. ഇപ്പോൾ ഇന്റർ മയാമിക്കൊപ്പം 39 അസിസ്റ്റുകൾ നേടിക്കൊണ്ട് പുത്തൻ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ് മെസി.
നാഷ്വില്ലക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും ഇരട്ട ഗോൾ നേടി മെസി തിളങ്ങിയിരുന്നു. ഇതോടെ ഒരു കലണ്ടർ ഇയറിൽ എല്ലാ മത്സരങ്ങളിലും നിന്നുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന എംഎൽഎസ് താരമെന്ന നേട്ടവും മെസി കൈവരിച്ചു. 39 ഗോളുകളാണ് ഈ വർഷം മെസിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്. ഡെന്നിസ് ബൗംഗ, കാർലോസ് വെല എന്നിവരെയാണ് മെസി ഈ റെക്കോർഡിൽ മറികടന്നത്. ഇരുവരും ലോസ് എയ്‌ഞ്ചൽസിൽ കളിക്കുന്ന സമയത്താണ് ഈ ഗോൾ വേട്ട നടത്തിയത്. ഇരു താരങ്ങളും 38 ഗോളുകളാണ് നേടിയത്.
അതേസമയം മത്സരത്തിൽ ഷോട്ടുകളുടെ എണ്ണത്തിൽ നാഷ്വില്ലയാണ് മുന്നിട്ട് നിന്നത്. 12 ഷോട്ടുകളാണ് നാഷ്വില്ല ഇന്റർ മയാമിയുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതിൽ നാല് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. എന്നാൽ ഒന്ന് പോലും ഗോളാക്കി മാറ്റാൻ നാഷ്വില്ലക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇന്റർ മയാമി ഏഴ് ഷോട്ടുകളിൽ നിന്നും അഞ്ചു ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിച്ചു.
Inter Miami won a huge victory over Nashville in Major League Soccer. Inter Miami won by four goals to none in the match. Lionel Messi also shone in the match by scoring an assist. Following these performances, Messi became the first player in the history of football to score 400 assists.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."