ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു
പെരുമ്പാവൂർ: നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ പെരുമ്പാവൂരിൽ നാടകീയ നീക്കങ്ങൾ. ഭാര്യയെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഓഫീസ് കെട്ടിട ഉടമ പൂട്ടിച്ചു. ഓഫീസിന് മുന്നിലെ ബോർഡ് മാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ കെട്ടിട ഉടമയുടെ ഭാര്യയും യുഡിഎഫ് കൗൺസിലറുമായ ജെസി എജിയെ ചെയർപേഴ്സൺ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് എം.എൽ.എയുടെ ഓഫീസ് അടച്ചുപൂട്ടിയത്. എംഎൽഎ ഓഫീസിൻ്റെ ബോർഡ് ഇളക്കിമാറ്റി റോഡരികിൽ തള്ളുകയും ചെയ്തു. കരാർ ഇല്ലാത്തതിനാൽ ഉടൻ ഒഴിയാൻ നിർദ്ദേശവും നൽകി.
ഡിസംബർ ആദ്യവാരമാണ് 20-ാം വാർഡിലെ ഈ വീട്ടിലേക്ക് എംഎൽഎ ഓഫീസ് പ്രവർത്തനം മാറ്റിയത്. വാടക കരാർ ഒപ്പിടുന്നതിന് മുൻപേയായിരുന്നു ഈ നീക്കം. കൗൺസിലറായ ജെസി എജി ഉൾപ്പെടെ മൂന്ന് പേരാണ് അധ്യക്ഷ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഡിസിസി നിർദ്ദേശപ്രകാരം കെ.എസ്. സംഗീതയെ അധ്യക്ഷയായി തെരഞ്ഞെടുത്തു.
തൻ്റെ ഭാര്യയെ പരിഗണിക്കാതിരുന്നത് എംഎൽഎ ഇടപെട്ടിട്ടാണെന്ന നിഗമനത്തിലാണ് കെട്ടിട ഉടമയുടെ നടപടി. ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോൾ ഓഫീസ് ബോർഡ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. വൈദ്യുതി കൂടി വിച്ഛേദിച്ചതോടെ ഓഫീസ് പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടു.
അപ്രതീക്ഷിത നീക്കത്തെത്തുടർന്ന് ഓഫീസ് ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് എംഎൽഎയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. പെരുമ്പാവൂരിലെ പ്രാദേശിക കോൺഗ്രസ് രാഷ്ട്രീയത്തിൽ ഈ സംഭവം വലിയ ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്.
In a dramatic turn of events in Perumbavoor, a building owner forcefully shut down the office of MLA Eldose Kunnappilly after his wife was not appointed as the Municipality Chairperson. The landlord's wife, a UDF councillor, was a top contender for the post, but the party leadership chose another candidate instead. Enraged by the decision, the owner removed the MLA's official signboard, dumped it on the roadside, and disconnected the electricity to the building. As there was no formal rental agreement in place, the MLA’s staff has decided to shift the office to a new location immediately.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."