HOME
DETAILS

അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ

  
Web Desk
November 11, 2025 | 2:28 PM

amit shah a failed home minister time is overdue for his resignation priyank kharges sharp criticism

ബെംഗളൂരു: ഡൽഹിയിൽ ഇന്നലെ 13 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. 

രാജ്യത്തിന്റെ തലസ്ഥാന ന​ഗരിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പൂർണപരാജയമാണെന്നും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ രാജിവെച്ച് പുറത്തുപോകുമായിരുന്നുവെന്നും ഖർഗെ തുറന്നടിച്ചു. 

"കഴിവില്ലാത്ത ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സംഭവിച്ചത് സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്റെ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?" പ്രിയങ്ക് ഖർഗെ ചോദ്യമുന്നയിച്ചു. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. 

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് ഇന്നലെ വൈകുന്നേരമാണ് കാർ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനമുണ്ടായത്. ആസൂത്രിത ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

 

Karnataka Minister and Congress leader Priyank Kharge sharply criticized Union Home Minister Amit Shah following a car bomb blast near the Red Fort in Delhi, which killed 13 people. Kharge called Shah a 'failed Home Minister' and argued that security lapses in Delhi, Manipur, and Pahalgam prove his incompetence, demanding his immediate resignation. He alleged that Shah's only job is to destabilize state governments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  12 days ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  12 days ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  12 days ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  12 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  12 days ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  12 days ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  12 days ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  12 days ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  12 days ago
No Image

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും വധഭീഷണി; 'കർണിസേന വക്താവ്' കോട്ടയിൽ പൊലിസ് കസ്റ്റഡിയിൽ

National
  •  12 days ago