അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ
ബെംഗളൂരു: ഡൽഹിയിൽ ഇന്നലെ 13 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ.
രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പൂർണപരാജയമാണെന്നും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ രാജിവെച്ച് പുറത്തുപോകുമായിരുന്നുവെന്നും ഖർഗെ തുറന്നടിച്ചു.
"കഴിവില്ലാത്ത ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സംഭവിച്ചത് സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്റെ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?" പ്രിയങ്ക് ഖർഗെ ചോദ്യമുന്നയിച്ചു. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് ഇന്നലെ വൈകുന്നേരമാണ് കാർ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനമുണ്ടായത്. ആസൂത്രിത ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Karnataka Minister and Congress leader Priyank Kharge sharply criticized Union Home Minister Amit Shah following a car bomb blast near the Red Fort in Delhi, which killed 13 people. Kharge called Shah a 'failed Home Minister' and argued that security lapses in Delhi, Manipur, and Pahalgam prove his incompetence, demanding his immediate resignation. He alleged that Shah's only job is to destabilize state governments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."