HOME
DETAILS

അമിത് ഷാ 'കഴിവുകെട്ട' ആഭ്യന്തരമന്ത്രി; രാജിവെച്ച് പുറത്തുപോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖർഗെ

  
Web Desk
November 11, 2025 | 2:28 PM

amit shah a failed home minister time is overdue for his resignation priyank kharges sharp criticism

ബെംഗളൂരു: ഡൽഹിയിൽ ഇന്നലെ 13 പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. 

രാജ്യത്തിന്റെ തലസ്ഥാന ന​ഗരിയിലെ അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്നിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ പൂർണപരാജയമാണെന്നും കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്നും, മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ രാജിവെച്ച് പുറത്തുപോകുമായിരുന്നുവെന്നും ഖർഗെ തുറന്നടിച്ചു. 

"കഴിവില്ലാത്ത ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സംഭവിച്ചത് സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിന്റെ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?" പ്രിയങ്ക് ഖർഗെ ചോദ്യമുന്നയിച്ചു. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമിത് ഷായ്ക്കാണെന്നും, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. 

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് ഇന്നലെ വൈകുന്നേരമാണ് കാർ പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനമുണ്ടായത്. ആസൂത്രിത ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആക്രമണത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 20-ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

 

Karnataka Minister and Congress leader Priyank Kharge sharply criticized Union Home Minister Amit Shah following a car bomb blast near the Red Fort in Delhi, which killed 13 people. Kharge called Shah a 'failed Home Minister' and argued that security lapses in Delhi, Manipur, and Pahalgam prove his incompetence, demanding his immediate resignation. He alleged that Shah's only job is to destabilize state governments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  11 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  11 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  11 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  11 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  11 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  11 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  11 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  11 days ago