HOME
DETAILS

വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കി; ഹനമാകിയിൽ കരടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

  
Web Desk
November 15, 2025 | 1:42 PM

airport operations disrupted search launched to find bear in hanamaki

ഹനമാകി: ജപ്പാനിലെ ഒരു പ്രധാന വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കിയത് മറ്റാരുമല്ല, റൺവേയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഒരു കരടിയാണ്. യാത്രാ വിമാനം ലാൻഡ് ചെയ്യുന്നതിനിടയിൽ റൺവേയിലൂടെ തലങ്ങും വിലങ്ങും പായുന്ന കരടിയെ അധികൃതർ കണ്ടെത്തിയതോടെ ജപ്പാനിലെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഹനമാകി വിമാനത്താവളത്തിൽ വലിയ ആശയക്കുഴപ്പമാണ് ഉണ്ടായത്.

ബുധനാഴ്ചയാണ് സംഭവം. റൺവേയിൽ അതിക്രമിച്ച് കയറിയ കരടി വിമാനത്താവളത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും അലങ്കോലപ്പെടുത്തി. ഉടൻ തന്നെ അധികൃതർ റൺവേ അടച്ചിടുകയും പൊലിസും വിമാനത്താവള ഉദ്യോഗസ്ഥരും ചേർന്ന് കരടിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളമാണ് തിരച്ചിൽ നീണ്ടത്. എന്നാൽ, മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലും കരടിയെ കണ്ടെത്താനായില്ല.

അടുത്തിടെയായി വടക്ക് കിഴക്കൻ ജപ്പാനിൽ കരടിയുടെ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ പർവ്വത മേഖലയിൽ സാധാരണക്കാർക്ക് നേരെ കരടിയുടെ ആക്രമണം പതിവായതോടെ നവംബർ മാസത്തിൽ ജപ്പാൻ പ്രതിരോധ സേനയെ വരെ ഇവിടെ വിന്യസിച്ചിരുന്നു.

സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, സൂപ്പർമാർക്കറ്റുകൾ, റിസോർട്ടുകൾ എന്നിവിടങ്ങൾക്ക് സമീപം പോലും ആളുകളെ കൂസാതെ കരടി എത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് ഈ മേഖലയിൽ പതിവായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ നൂറിലധികം ആളുകൾക്കാണ് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. അതിൽ 12 പേർ മരണപ്പെടുകയും ചെയ്തു എന്നതാണ് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നത്.

കൂൺ ശേഖരിക്കാൻ പോയ വയോധികയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് അകിറ്റ മേഖലയിൽ കരടിയെ നേരിടാൻ സൈന്യത്തെ വിന്യസിക്കേണ്ടി വന്നത്. 2006 മുതലാണ് ജപ്പാനിൽ കരടിയാക്രമണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങിയത്. ഗ്രാമപ്രദേശങ്ങളിൽ ആളുകൾ കുറഞ്ഞതോടെ തോട്ടങ്ങളായി മാറിയ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ തമ്പടിക്കാൻ തുടങ്ങിയതാണ് ഈ ഭീഷണിയുടെ പ്രധാന കാരണം.

ഈ സാഹചര്യത്തിൽ, റൺവേയിലെ കരടിയുടെ സാന്നിധ്യം വിമാനത്താവള അധികൃതരെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്.

 

A bear on the runway at Hanamaki Airport in Japan caused major disruption to airport operations. Authorities spotted the bear as a passenger plane was landing, forcing them to shut down the runway for two hours while they searched for the animal. This incident highlights the growing issue of bear attacks in the region, which has led to numerous injuries and fatalities in recent months.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  3 days ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  3 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  3 days ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  3 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  3 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  3 days ago
No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  3 days ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  3 days ago