ജീവിച്ചിരിക്കെ 'മരണം' രേഖപ്പെടുത്തി: വോട്ടർ പട്ടികയിൽ നിന്നും, എസ്ഐആറിൽ നിന്നും പുറത്തായി റിട്ട. പ്രൊഫസർ; കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
കൊല്ലം: താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ 'മരിച്ചതായി' രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും, തുടർന്ന് കേരളത്തിലെ എസ്ഐആർ നടപടികളിൽ നിന്നും പുറത്താവുകയും ചെയ്തതായി കോളേജ് പ്രൊഫസറുടെ പരാതി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മുൻ പ്രൊഫസറായ വിൽസൺ ഇ.വി.യാണ് ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്നത്.
തേവള്ളി പാലസ് നഗർ വൈദ്യ റിട്രീറ്റ് എ-3-ൽ താമസിക്കുന്ന വിൽസൺ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർ സ്ലിപ്പ് ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. താൻ മരിച്ചതായി ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) റിപ്പോർട്ട് നൽകിയതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തെന്നാണ് അദ്ദേഹത്തിന് ലഭിച്ച വിവരം.
2015-ൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ലഭിച്ച ഇദ്ദേഹം, 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ കൊല്ലം ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ 85-ാം നമ്പർ ബൂത്തിൽ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2024-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനായില്ല.
എസ്ഐആർ നടപടികളും മുടങ്ങി
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന്, സംസ്ഥാന സർക്കാർ നടത്തുന്ന (എസ്ഐആർ) നടപടികൾ ആരംഭിച്ചപ്പോൾ വിൽസൺ ഇ.വി.ക്ക് എന്യുമറേഷൻ ഫോം പോലും ലഭിച്ചില്ല. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്ന് രേഖപ്പെടുത്തിയതോടെ, അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഈ റിട്ട. പ്രൊഫസർക്ക് ഉണ്ടായിരിക്കുന്നത്.
തന്റെ പേര് എത്രയും വേഗം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, എസ്ഐആർ പ്രക്രിയയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിൽസൺ ഇ.വി. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും, കളക്ടറേറ്റിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും, ഈ ഗുരുതരമായ പിഴവ് തിരുത്തി എത്രയും വേഗം തന്റെ പൗരാവകാശം പുനഃസ്ഥാപിക്കണമെന്നുമാണ് വിൽസൺ ഇ.വി.യുടെ ആവശ്യം.
Retired college professor Wilson E.V. from Kollam, Kerala, has been declared 'dead' in official records following a report by a Booth Level Officer (BLO). This clerical error led to his name being removed from the voter list, preventing him from voting in the 2024 Parliament elections. Consequently, he was also excluded from the recent Socio-Economic Registry (SIR) enumeration process. Despite filing a complaint with the District Collector, he alleges that no action has been taken to correct the record and restore his rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."