പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികർക്ക് ആശ്വാസം: പുനരധിവാസ പദ്ധതി ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി
ന്യൂഡൽഹി: സായുധ സേനയുടെ പരിശീലന വേളയിൽ വൈകല്യം സംഭവിച്ച സൈനികരുടെ പുനരധിവാസത്തിനായി ആറ് ആഴ്‌ചക്കകം സമഗ്രമായ പദ്ധതി ആവിഷ്കരിച്ച് സമർപ്പിക്കാൻ സുപ്രിം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. സൈനികരുടെ ദയനീയമായ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ ഇടക്കാല ഉത്തരവ്.
കൂടിക്കാഴ്ചകൾക്കൊടുവിൽ മൂന്ന് സേനാ വിഭാഗങ്ങളുടെയും ആസ്ഥാനങ്ങൾ ഗുണപരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എങ്കിലും, ഈ പദ്ധതിക്ക് പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും അവർ ബോധിപ്പിച്ചു.
ഈ അപേക്ഷ മാനിച്ചാണ് പദ്ധതി സമർപ്പിക്കാൻ ആറ് ആഴ്‌ചത്തെ സമയം അനുവദിച്ചത്. 2026 ജനുവരി 28-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിഷയത്തിൽ വ്യക്തമായ പുരോഗതി ഉണ്ടാകുമെന്നാണ് കോടതിയുടെ പ്രതീക്ഷയെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
The Supreme Court of India has ordered the Central Government to formulate and submit a comprehensive rehabilitation plan within six weeks for armed forces personnel who suffered disabilities during training. The court took up the case suo motu (on its own) after taking note of the plight of these disabled soldiers. The court expects the Ministries of Defence and Finance to formally approve the proposal agreed upon by the three service headquarters before the next hearing on January 28, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."