പണ്ഡിതർ പഠിപ്പിക്കുന്നത് തലയുയർത്തി നടക്കാൻ: കർണാടക സ്പീക്കർ
മംഗളൂരു: തലയുയർത്തി നടക്കാനാണ് പണ്ഡിതർ എന്നും സമൂഹത്തെ പഠിപ്പിക്കുന്നതെന്നും പണ്ഡിതന്മാരാൽ ആർക്കും തലതാഴ്‌ത്തേണ്ടി വരുന്നില്ലെന്നും കർണാടക സ്പീക്കർ യു.ടി ഖാദർ പറഞ്ഞു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയുടെ സമാപനം മംഗളൂരുവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ തീവ്രവാദം, വിദ്വേഷം തുടങ്ങിയവയ്ക്കെതിരേ സമസ്ത എന്നും നിലപാടെടുത്തു. ഇസ്‌ലാമിക പൈതൃകം മുറുകെപ്പിടിച്ച് മുന്നേറുന്ന സമസ്തയുടെ പ്രയാണത്തിൽ ഒരു നൂറ്റാണ്ടിനിടെ ഒരാക്ഷേപമോ പരാതിയോ ഇല്ല. സാധാരണക്കാരിലേക്ക് മതത്തിന്റ മൂല്യങ്ങളറിയിച്ചതും അവരെ സംസ്‌കരിച്ചെടുത്തതും സമസ്ത പണ്ഡിതന്മാരാണ്. കേരളത്തിൽ മാത്രമല്ല കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ലോകത്ത് എല്ലായിടത്തും സമസ്തയുടെ സ്വാധീനം കാണാനാകും. കർണാടകയിൽ സമസ്തക്ക് കരുത്തുണ്ട്. ഇത്തരം സമ്മേളനങ്ങളിലൂടെ അത് കൂടുതൽ തിളങ്ങും. മനുഷ്യബന്ധങ്ങൾക്ക് മൂല്യം കൽപ്പിച്ചാണ് ജിഫ്‌രി തങ്ങളുടെ സന്ദേശ പ്രയാണം അവസാനിക്കുന്നത്. അത് ഈ രാജ്യത്ത് വലിയ മാറ്റങ്ങൾക്കും ചിന്തകൾക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
conclusion of the samasta centenary message journey led by samasta president sayyid muhammad jifri muthukoya thangal was inaugurated by ut khader in mangaluru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."