മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദം'; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഇബ്രാഹിംകുഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ എറണാകുളം ലേക് ഷോർ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മുഖ്യമന്ത്രിയുടെ വാക്കുകൾ
"മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. നാല് തവണ എം.എൽ.എയും രണ്ട് തവണ മന്ത്രിയുമായിരുന്ന അദ്ദേഹം മധ്യകേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ ട്രേഡ് യൂണിയൻ രംഗത്തും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു." മുഖ്യമന്ത്രി പറഞ്ഞു.
"സൗമ്യമായി ജനങ്ങളോട് ഇടപെട്ടിരുന്ന ജനകീയനായ ഒരു പ്രതിനിധിയെയാണ് നമുക്ക് നഷ്ടമായത്. യു.ഡി.എഫിന് ഇതൊരു വലിയ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനമറിയിച്ച് പറഞ്ഞു.
മൃതദേഹം ഇന്ന് വൈകിട്ട് ആറ് മണി മുതൽ സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിന്. രാത്രി ഒൻപത് മണിയോടെ ആലങ്ങാട് ചിറയത്തെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
former kerala minister and senior muslim league leader v.k. ebrahim kunju passed away at a private hospital in kochi while undergoing treatment for cancer. chief minister pinarayi vijayan condoled his death, describing him as the "powerful voice of the muslim league in central kerala." a four-time mla and two-time minister, kunju was also a prominent figure in trade union activities. his funeral is scheduled to take place at the alangad juma masjid on wednesday morning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."