HOME
DETAILS

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

  
January 25, 2026 | 3:53 AM

Martyr Fund embezzlement exposed V Kunhikrishnan out

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ വഴി പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സി.പി.എമ്മിൽനിന്ന് പുറത്തേക്ക്. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ ടി.ഐ മധുസൂദനൻ എം.എൽ.എ നടത്തിയ ധനാപഹരണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണനും അറിവുണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. നേതൃത്വത്തെ സംശയനിഴലിൽ നിർത്തിയുള്ള ആരോപണങ്ങളിൽ നടപടി എടുത്തില്ലെങ്കിൽ അത് പാർട്ടി അച്ചടക്കത്തെ ബാധിക്കുമെന്നതിനാൽ നാളത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാവും പുറത്താക്കൽ തീരുമാനമെന്നറിയുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിനു പുറമേ പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലും ടി.ഐ മധുസൂദനൻ വെട്ടിപ്പ് നടത്തിയെന്നാണ് കഴിഞ്ഞദിവസം സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ വി.കുഞ്ഞികൃഷ്ണൻ തുറന്നടിച്ചത്. കണക്കവതരിപ്പിക്കാൻ വൈകിയതുമാത്രമാണ് പ്രശ്നമെന്നും കാരണക്കാർക്കെതിരേ നടപടി എടുത്തുവെന്നുമാണ് സി.പി.എം കണ്ണൂർ നേതൃത്വം ഇതുവരെ വിശദീകരിച്ചത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അതു മാറ്റിപ്പറയാനാവില്ലെന്നതിനാൽ കുഞ്ഞികൃഷ്ണനെ കൈയൊഴിയുക മാത്രമാണ് പാർട്ടിക്കു പോംവഴി. നിസാര കാര്യങ്ങളുടെ പേരിൽ പോലും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സി.പി.എം ബന്ധമുപേക്ഷിക്കുന്ന നേതാക്കൾ പെരുകുന്ന സാഹചര്യത്തിൽ പാർട്ടിയിൽ ശുദ്ധികലശം അനിവാര്യമാണെന്നും നേതൃത്വം കണക്കുകൂട്ടുന്നു. എന്നാൽ താൻ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും പാർട്ടി ഘടകങ്ങളിൽ പലവട്ടം പരാതിപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ് ചാനലിലെ വെളിപ്പെടുത്തലുമെന്നുമാണ് കുഞ്ഞികൃഷ്ണൻ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വി.കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നിൽ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നറിയുന്നു. ചില മുതിർന്ന നേതാക്കളും വലിയൊരു വിഭാഗം അണികളും നൽകുന്ന പിന്തുണയുടെ ബലത്തിലാണ് കുഞ്ഞികൃഷ്ണൻ തുറന്നുപറച്ചിലിനൊരുങ്ങിയതെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  3 hours ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 hours ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  4 hours ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  5 hours ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  12 hours ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  12 hours ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  13 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  13 hours ago