സഊദിയിൽ അനധികൃത ടാക്സി സർവിസ്; രണ്ട് വിദേശികൾ പിടിയിൽ, പരിശോധന കർശനം
റിയാദ്: സഊദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തിയ രണ്ട് വിദേശികളെ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പിടികൂടി. ഇവർക്കെതിരെ 12,000 റിയാൽ വരെ പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചു. ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ ഫീൽഡ് പരിശോധനക്കിടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സഊദിയിൽ ലാൻഡ് ട്രാൻസ്‌പോർട്ട് നിയമപ്രകാരം ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റുന്നതും ഗതാഗത സേവനങ്ങൾ നടത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇതുപ്രകാരം യാത്രക്കാരെ വിളിച്ചു വരുത്തുന്നതോ വാഹനങ്ങൾ തടഞ്ഞുനിർത്തി സേവനം വാഗ്ദാനം ചെയ്യുന്നതോ നിയമവിരുദ്ധമാണ്. നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ വൻ തുക പിഴയായി ഈടാക്കുന്നതിനൊപ്പം വാഹനം കണ്ടുകെട്ടുകയും ചെയ്യും. സഊദി പൗരന്മാരല്ലാത്ത നിയമലംഘകർക്കെതിരെ നാടുകടത്തൽ നടപടികൾ സ്വീകരിക്കും. രാജ്യത്ത് വരുംദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Saudi Transport General Authority (TGA) arrested two foreign nationals for operating illegal taxi services (Kaddad). Violators face fines up to SR12,000 and deportation for non-compliance with the Kingdom's land transport laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."