സൈപ്രസ് ബ്രിട്ടൻ വ്യോമതാവളം ആക്രമിച്ച ഡ്രോൺ ഇറാനിൽ നിന്നുള്ളതല്ല; വ്യക്തമാക്കി യുകെ
ലണ്ടൻ: സൈപ്രസിലുള്ള ബ്രിട്ടന്റെ വ്യോമസേനാ താവളം ആക്രമിച്ച സംഭവം ഇറാനിൽ നിന്ന് അല്ലെന്ന് വ്യക്തമാക്കി യുണൈറ്റഡ് കിങ്ഡം (യുകെ). ഡ്രോൺ ഇറാനിൽ നിന്ന് വിക്ഷേപിച്ചതല്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർച്ച് മൂന്നിനാണ് സൈപ്രസിലെ ബ്രിട്ടന്റെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇറാന്റെ ഷഹെദ് ഡ്രോണിന് സമാനമായ ഡ്രോണാണ് സൈപ്രസിലെ അക്രോട്ടിരി വ്യോമതാവളം ആക്രമിച്ചതെന്നും എന്നാൽ ഈ ഡ്രോൺ ഇറാനിൽ നിന്ന് വിക്ഷേപിച്ചതല്ലെന്ന് വ്യക്തമായതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യത്തിന് യുകെ സമ്മതം നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്.
ഇസ്‌റാഈൽ - അമേരിക്ക സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണത്തിൽ പിന്നാലെ പശ്ചിമേഷ്യയിൽ ആകെ വ്യാപിച്ച ആക്രമണത്തിൽ പശ്ചിമേഷ്യക്ക് പുറത്തുണ്ടായ ആദ്യ ആക്രമണമായിരുന്നു സൈപ്രസിലുണ്ടായത്. രണ്ട് ഡ്രോണുകളാണ് പതിച്ചത്. സാമ്പത്തവത്തിൽ ആർക്കും പരിക്കേൽക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാകുകയോ ചെയ്തിരുന്നില്ല.
കൂടുതൽ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനായി ബ്രിട്ടീഷ് റോയൽ നേവിയുടെ വൈൽഡ്കാറ്റ് ഹെലികോപ്ടറുകൾ ഉൾപ്പെടെ സൈപ്രസ് സൈനിക താവളത്തിൽ വിന്യസിക്കുമെന്നും യുകെ വ്യക്തമാക്കി. മേഖലയിലെ ബ്രിട്ടീഷ് സഖ്യകക്ഷികളുടെ താൽപര്യം സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."