HOME
DETAILS

വിമാന യാത്രക്കാര്‍ക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിന് പിന്നാലെ ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യ

  
Web Desk
March 11, 2026 | 3:33 AM

air india introduces fuel surcharge amid rising aviation fuel costs

 

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ വിമാന ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരില്‍ നിന്നും ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തീരുമാനിച്ചു. യുഎസ് -ഇസ്രഈല്‍, ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഊര്‍ജപ്രതിസന്ധിയാണ് വിമാനക്കമ്പനികളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ആഭ്യന്തര അന്തര്‍ദേശീയ വിമാനയാത്രകള്‍ക്ക് ചിലവേറും.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് അധിക നിരക്ക് ബാധകമാവുക. ആഭ്യന്തര സര്‍വീസുകള്‍ക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കുമുള്ള (മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍) യാത്രകള്‍ക്കും ടിക്കറ്റ് നിരക്കിന് പുറമെ 399 രൂപ വീതം അധികമായി നല്‍കണം. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദേശയാത്രകള്‍ക്കുള്ള അധിക നിരക്കുകള്‍

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് 10 ഡോളര്‍

യൂറോപ്പ്- 25 ഡോളര്‍ (മാര്‍ച്ച് 18 മുതല്‍)

നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ- 50 ഡോളര്‍ (മാര്‍ച്ച് 18 മുതല്‍)

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍- 20 ഡോളര്‍

ആഫ്രിക്കന്‍ രാജ്യങ്ങള്‍- 30 ഡോളര്‍

 

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ വര്‍ധനവ് ബാധകമല്ലെങ്കിലും യാത്ര റീഷെഡ്യൂള്‍ ചെയ്യുകയോ തീയതി മാറ്റുകയോ ചെയ്താല്‍ അധിക തുക നല്‍കേണ്ടി വരും. വിമാനക്കമ്പനികളുടെ ആകെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ചാര്‍ജ് ഈടാക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനികളുടെ വിശദീകരണം. വരും ദിവസങ്ങളില്‍ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.

 

Air India and Air India Express have announced an additional fuel surcharge starting Thursday, ranging from ₹399 for domestic flights to $50 for international routes, citing the global energy crisis and rising operational costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ആര്‍ഷോ വധഭീഷണി മുഴക്കിയെന്ന് പരാതി; 'തീര്‍ത്തുകളയും' എന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ എസ്എഫ്‌ഐ നേതാവ്

Kerala
  •  2 hours ago
No Image

പാചകവാതക പ്രതിസന്ധി അതീവ ഗുരുതരം; ഗ്യാസ് സിലിണ്ടർ ഇനി അവശ്യവസ്തുക്കളുടെ പട്ടികയിൽ; ഹോട്ടലുകളിൽ സിലിണ്ടർ നിയന്ത്രണം

Kerala
  •  2 hours ago
No Image

ഇന്ത്യയിലേക്കുള്ള എണ്ണടാങ്കർ ഹോർമുസ് കടന്നു; കപ്പലിലുള്ളത് പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ 

International
  •  2 hours ago
No Image

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

Kerala
  •  3 hours ago
No Image

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; തെരഞ്ഞെടുപ്പ് കൺവൻഷനും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവും നടത്തും

Kerala
  •  3 hours ago
No Image

കെ.ആർ ജയാനന്ദയുടെ സ്ഥാനാർഥിത്വം; മഞ്ചേശ്വരത്ത് സിപിഎമ്മിൽ എതിർപ്പ്, പരാതിയുമായി ഡി.വൈ.എഫ്.ഐ കമ്മിറ്റികൾ

Kerala
  •  3 hours ago
No Image

അടുക്കള യുദ്ധം; പ്രകൃതിവാതക വിതരണം നിയന്ത്രിക്കാൻ അവശ്യവസ്തു നിയമം ബാധകമാക്കി കേന്ദ്രം, ഗാർഹിക, ഗതാഗത ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന

Kerala
  •  3 hours ago
No Image

എല്‍.ഡി.എഫില്‍ ഇലപൊഴിയും കാലം; അക്കരപ്പച്ചതേടി സി.പി.എം, സി.പി.ഐ നേതാക്കള്‍

Kerala
  •  3 hours ago
No Image

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

International
  •  4 hours ago
No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  4 hours ago