കൂറ്റൻ തോൽവി; ടി-20 ലോകകപ്പ് കളിക്കാത്തവർ പാകിസ്ഥാനെ തകർത്തെറിഞ്ഞു
ടി-20 ലോകകപ്പിന് ശേഷമുള്ള ബംഗ്ലാദേശിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് വമ്പൻ തോൽവി. ധാക്കയിലെ ഷെർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ബംഗ്ലാദേശിന്റെ വിജയം.
ടി-20 ലോകകപ്പിൽ പങ്കെടുക്കാത്ത ബംഗ്ലാദേശ് ലോകകപ്പിന് ശേഷമുള്ള പരമ്പരയിൽ തന്നെ പാകിസ്ഥാനെ വീഴ്ത്തി തിരിച്ചു വന്നിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 30.4 ഓവറിൽ വെറും 114 റൺസിന് പുറത്തായി. വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 15.1 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
Bangladesh won by 8 wickets | Bangladesh 🆚 Pakistan | 1st ODI | Dutch-Bangla Bank ODI Series 2026! 🏏🔥
— Bangladesh Cricket (@BCBtigers) March 11, 2026
11 March 2026 | 2:15 PM (BST)
SBNCS, Dhaka#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/QfJfNIQ3kx
അർദ്ധ സെഞ്ച്വറി നേടിയ ടാൻസിൻ ഹസന്റെ കരുത്തിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. 42 പന്തിൽ പുറത്താവാതെ 67 റൺസാണ് ടാൻസിൻ നേടിയത്. ഏഴ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 27 റൺസ് നേടിയ നജ്മുൾ ഹുസൈൻ ഷാന്റോയും ബംഗ്ലാദേശിന്റെ വിജയം അനായാസമാക്കി.
A fiery innings from Tanzid Hasan Tamim. 67 runs off just 42 balls! 🐯🏏
— Bangladesh Cricket (@BCBtigers) March 11, 2026
#BCB #Cricket #Bangladesh #Pakistan #ODI pic.twitter.com/PC0jFqvZOB
ആദ്യം ബാറ്റ് ചെയ്ത പാക് ടീമിനെ എറിഞ്ഞു വീഴ്ത്തിയത് നഹിദ് റാണയാണ്. അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. ക്യാപ്റ്റൻ മെഹദി ഹസൻ മിറാസ് മൂന്ന് വിക്കറ്റുകളും നേടിയപ്പോൾ പാക് ടീം ഇന്നിംഗ്സ് 114ൽ അവസാനിച്ചു. ഫഹീം അഷ്‌റഫ് 37 റൺസ് നേടി ടോപ് സ്കോററായി. ടി-20 ലോകകപ്പിൽ രണ്ട് സെഞ്ച്വറികൾ വീതം നേടിയ ഫർഹാൻ 27 റൺസും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."