HOME
DETAILS

ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

  
Web Desk
March 12, 2026 | 12:53 PM

Trump administration opened a new trade investigation into replace tariffs struck down by supreme court

വാഷിങ്ടൺ: ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ ചുമത്തിയ അധിക തീരുവ യുഎസ് സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് അവ മറ്റൊരു രീതിയിൽ അടിച്ചേൽപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കംതുടങ്ങിയത്. ഇതിനായുള്ള പുതിയ വ്യാപാര അന്വേഷണത്തിന് ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. സുപ്രിംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ അധിക തീരുവ റദ്ദാക്കി പുറപ്പെടുവിച്ച വിധിന്യായത്തിന് ശേഷം നൂറ്കണക്കിന് ബില്യൺ ഡോളർ വരുമാനം നഷ്ടപ്പെട്ടതോടെ, അതു തിരിച്ചുപിടിക്കാനാണ് പുതിയ നീക്കം. ഇതിനായി വ്യത്യസ്ത നിയമങ്ങൾ ഉപയോ​ഗിച്ച് പുതിയി താരിഫുകൾ ചുമത്തുന്നതിനെകുറിച്ചാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി വിവിധ രാജ്യങ്ങളിലെ ഉൽപ്പാദന, വിതരണ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. 

 

1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് നടപടി. ഇത് പുതിയ ഇറക്കുമതി നികുതികളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ പ്രക്രിയയുടെ ഫലം മുൻകൂട്ടി വിലയിരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, കോടതികളുടെയും മറ്റ് കാര്യങ്ങളുടെയും വ്യതിയാനങ്ങൾ അനുസരിച്ച് ഉപകരണങ്ങൾ മാറിയേക്കാമെന്ന സൂചന ഗ്രീർ നൽകിയിട്ടുണ്ട്. യുഎസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക വ്യാവസായിക ശേഷിയും സർക്കാർ പിന്തുണയും പരിശോധിക്കുമെന്നും ​ഗ്രീർ പറഞ്ഞു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, നോർവേ, ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ബംഗ്ലാദേശ്, മെക്സിക്കോ, ജപ്പാൻ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ അന്വേഷണത്തിന് വിധേയമാകും. യുഎസുമായുള്ള സ്ഥിരമായ വ്യാപാര മിച്ചം, സബ്‌സിഡികൾ, തൊഴിലാളികളുടെ വേതനം തുടങ്ങിയ നയങ്ങളും സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; ചാലിശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

Kerala
  •  2 hours ago
No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  4 hours ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  4 hours ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  4 hours ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  4 hours ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  4 hours ago
No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  5 hours ago
No Image

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

International
  •  6 hours ago