HOME
DETAILS

ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

  
Web Desk
March 12, 2026 | 12:53 PM

Trump administration opened a new trade investigation into replace tariffs struck down by supreme court

വാഷിങ്ടൺ: ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ ചുമത്തിയ അധിക തീരുവ യുഎസ് സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് അവ മറ്റൊരു രീതിയിൽ അടിച്ചേൽപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കംതുടങ്ങിയത്. ഇതിനായുള്ള പുതിയ വ്യാപാര അന്വേഷണത്തിന് ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. സുപ്രിംകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ അധിക തീരുവ റദ്ദാക്കി പുറപ്പെടുവിച്ച വിധിന്യായത്തിന് ശേഷം നൂറ്കണക്കിന് ബില്യൺ ഡോളർ വരുമാനം നഷ്ടപ്പെട്ടതോടെ, അതു തിരിച്ചുപിടിക്കാനാണ് പുതിയ നീക്കം. ഇതിനായി വ്യത്യസ്ത നിയമങ്ങൾ ഉപയോ​ഗിച്ച് പുതിയി താരിഫുകൾ ചുമത്തുന്നതിനെകുറിച്ചാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി വിവിധ രാജ്യങ്ങളിലെ ഉൽപ്പാദന, വിതരണ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. 

 

1974ലെ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് നടപടി. ഇത് പുതിയ ഇറക്കുമതി നികുതികളിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ പ്രക്രിയയുടെ ഫലം മുൻകൂട്ടി വിലയിരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ, കോടതികളുടെയും മറ്റ് കാര്യങ്ങളുടെയും വ്യതിയാനങ്ങൾ അനുസരിച്ച് ഉപകരണങ്ങൾ മാറിയേക്കാമെന്ന സൂചന ഗ്രീർ നൽകിയിട്ടുണ്ട്. യുഎസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അധിക വ്യാവസായിക ശേഷിയും സർക്കാർ പിന്തുണയും പരിശോധിക്കുമെന്നും ​ഗ്രീർ പറഞ്ഞു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂനിയൻ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, നോർവേ, ഇന്തോനേഷ്യ, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ബംഗ്ലാദേശ്, മെക്സിക്കോ, ജപ്പാൻ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ അന്വേഷണത്തിന് വിധേയമാകും. യുഎസുമായുള്ള സ്ഥിരമായ വ്യാപാര മിച്ചം, സബ്‌സിഡികൾ, തൊഴിലാളികളുടെ വേതനം തുടങ്ങിയ നയങ്ങളും സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  6 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  6 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  6 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  6 days ago
No Image

'മാതൃരാജ്യത്തോടുള്ള വഞ്ചന വെച്ചുപൊറുപ്പിക്കില്ല'; ഭീകരവാദികൾക്കെതിരെ കർശന നിലപാടുമായി യുഎഇ ഫെഡറൽ കൗൺസിൽ

uae
  •  6 days ago
No Image

ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ കടുത്ത നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Kerala
  •  6 days ago
No Image

യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

latest
  •  6 days ago
No Image

പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗത്തിൽ ചട്ടലംഘനം ആരോപിച്ചു റിട്ട് ഹർജി

National
  •  6 days ago
No Image

യുഎഇയുടെ എഐ മുന്നേറ്റത്തിന് ഇലോൺ മസ്കിന്റെ പ്രശംസ; സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ തീരുമാനം

uae
  •  6 days ago
No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  6 days ago