ഇറാന്റെ ഡ്രോൺ ആക്രമണം തകർത്ത് ഖത്തർ; വ്യോമാതിർത്തിയിൽ കനത്ത ജാഗ്രത
ദോഹ: ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിച്ച് ഖത്തർ. ഞായറാഴ്ചയാണ് രാജ്യം ഇത്തരമൊരു വ്യോമാക്രമണ ഭീഷണിക്ക് വിധേയമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
ഖത്തർ സായുധ സേനയുടെ ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിക്ഷേപിക്കപ്പെട്ട എല്ലാ ഡ്രോണുകളെയും ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപുതന്നെ തടയാൻ സാധിച്ചുവെന്ന് ഖത്തർ ന്യൂസ് ഏജൻസി (QNA) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഖത്തർ സായുധ സേനയുടെ മിന്നൽ വേഗത്തിലുള്ള ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. എല്ലാ ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ തകർത്തു. ഇറാനിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങൾക്കിടയിൽ ഖത്തറിന് നേരെയുണ്ടായ ആക്രമണശ്രമം മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. യുഎഇയിലെ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തറും സമാനമായ വെല്ലുവിളി നേരിട്ടത്. സമാധാന ചർച്ചകൾക്ക് ഖത്തർ മുൻകൈ എടുക്കുന്നതിനിടെയുണ്ടായ ഈ സംഭവം ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.
qatar intercepted iranian drones approaching its airspace, prompting authorities to issue heightened security alerts and strengthen air defense systems amid rising tensions in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."