HOME
DETAILS

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

  
June 05, 2026 | 2:21 PM

uae campaign raises millions for iraqi child battling rare disease

ദുബൈ: അപൂർവ രോഗം ബാധിച്ച് തളർന്നുപോയ പത്തു വയസ്സുകാരൻ യൂസഫ് ഹൈദറിന്റെ ജീവൻ രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും ചെലവേറിയ ചികിത്സാ കുത്തിവെയ്പ്പ് ഒരുക്കി യുഎഇ. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃക ലോകത്തിന് മുന്നിൽ കാണിച്ച്, ഒരൊറ്റ കാമ്പയിനിലൂടെ 10.6 ദശലക്ഷം ദിർഹമാണ് (ഏകദേശം 24 കോടിയിലധികം ഇന്ത്യൻ രൂപ) കുട്ടിയുടെ ചികിത്സയ്ക്കായി യുഎഇ സമാഹരിച്ചത്.

ഹൃദയത്തെയും പേശികളെയും ക്രമേണ തളർത്തുന്ന ‘ഡുച്ചെൻ മസ്കുലർ ഡിസ്ട്രോഫി’ എന്ന കഠിനമായ ജനിതക രോഗത്തോടായിരുന്നു ഈ ഇറാഖി കുരുന്ന് പോരാടിയിരുന്നത്.

സമയത്തിനെതിരായ ആ ഓട്ടം ജയിച്ചപ്പോൾ

യൂസഫിന് നാല് വയസ്സുള്ളപ്പോഴാണ് ശരീരം തളരുന്ന ഈ രോഗം തിരിച്ചറിയുന്നത്. പ്രായം കൂടുംതോറും മകന്റെ അവസ്ഥ വഷളാകുന്നത് കണ്ട് വർഷങ്ങളായി ഭയത്തോടെ ജീവിച്ച കുടുംബത്തിന് യുഎഇയുടെ കാരുണ്യം പുതുജീവൻ നൽകുകയായിരുന്നു.

"യൂസഫിനെ രക്ഷിക്കൂ... പേശികളും ഹൃദയവും പരാജയപ്പെടുന്നതിന് മുമ്പ് സമയത്തിനെതിരായ ഒരു ഓട്ടം" എന്ന പേരിൽ കഴിഞ്ഞ മാർച്ചിൽ അൽ ഖലീജ് പത്രമാണ് ഈ അഭ്യർത്ഥന ജനങ്ങളിലേക്ക് എത്തിച്ചത്.  പ്രമുഖ ജീവകാരുണ്യ സംഘടനയായ 'ദാർ അൽ ബെർ സൊസൈറ്റി'യുമായി സഹകരിച്ച് നടത്തിയ വൻ കാമ്പയിനിലൂടെ യുഎഇയിലെ പ്രവാസികളും സ്വദേശികളും ചേർന്ന് ദിവസങ്ങൾക്കുള്ളിൽ കോടികളുടെ ചികിത്സാ തുക ഒഴുക്കുകയായിരുന്നു.

വിപുലമായ വൈദ്യപരിശോധനകൾക്കും ലബോറട്ടറി ടെസ്റ്റുകൾക്കും ശേഷം യൂസഫിന് വിജയകരമായി ഈ വിലകൂടിയ കുത്തിവെയ്പ്പ് നൽകിയെന്ന് പിതാവ് ഹൈദർ അൽ വാലി സ്ഥിരീകരിച്ചു.

"യുഎഇ എന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുക മാത്രമല്ല ചെയ്തത്, ദുർബലമായ പ്രതീക്ഷകൾക്കും നിരന്തരമായ ഭയത്തിനും ഇടയിൽ വർഷങ്ങളായി ശ്വാസം മുട്ടി ജീവിച്ചിരുന്ന ഒരു കുടുംബത്തെ മുഴുവനുമാണ് രക്ഷിച്ചത്." വികാരഭരിതയായ യൂസഫിന്റെ മാതാവ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ദയാലുവായ രാജ്യമെന്ന് യുഎഇ വീണ്ടും തെളിയിച്ച ഈ സംഭവം, സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയിക്കുകയും വലിയ കൈയടി നേടുകയും ചെയ്യുകയാണ്.

A humanitarian campaign in the UAE raised millions in support of an Iraqi child suffering from a rare disease, highlighting the country's strong culture of charity and compassion.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം ഉണ്ടാക്കുന്നത് മ്യാൻമറിൽ, കഴിക്കുന്നത് ഇന്ത്യയിൽ- രണ്ട് രാജ്യങ്ങളിലായി ഒരു വീട്!

National
  •  2 hours ago
No Image

കാൾസണും, ഫിറോസ്ജയ്ക്കും പിന്നാലെ ഗുകേഷിനെയും വീഴ്ത്തി പ്രഗ്നാനന്ദയ്ക്ക് ഹാട്രിക് മാസ്സ് വിജയം; കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്ക്

Others
  •  2 hours ago
No Image

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; മേപ്പാടി പഞ്ചായത്തില്‍ ഹോം സ്‌റ്റേകളും, റിസോര്‍ട്ടുകളും അടയ്ക്കും 

Kerala
  •  2 hours ago
No Image

കള്ളപ്പണ മാഫിയക്കെതിരെ കടുത്ത നടപടി; യുഎഇയിൽ കഴിഞ്ഞ വർഷം മാത്രം കണ്ടുകെട്ടിയത് 4.23 ബില്യൺ ദിർഹം

uae
  •  2 hours ago
No Image

റോണോയുടെ പറങ്കിപ്പട ഞങ്ങൾക്ക് എതിരാളികളേയല്ല; ലോകകപ്പിലെ കടുത്ത എതിരാളികളെ പ്രഖ്യാപിച്ച് മെസി

Football
  •  3 hours ago
No Image

ബഹ്‌റൈനില്‍ പുരാതന രാജകീയ ശവകുടീരം കണ്ടെത്തി; ചരിത്രലോകത്തെ അമ്പരപ്പിച്ച് ജാപ്പനീസ് ഗവേഷക സംഘം

bahrain
  •  3 hours ago
No Image

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

Kerala
  •  3 hours ago
No Image

അശ്രദ്ധമായ ഡ്രൈവിംഗും പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  3 hours ago
No Image

ലോർഡ്സ് ടെസ്റ്റിൽ കിവീസിന്റെ നെഞ്ചകം തകർത്ത ആ ഒരു ഓവർ! 149 വർഷത്തെ ചരിത്രം തകർത്ത് ഇം​ഗ്ലീഷ് താരം

Cricket
  •  3 hours ago
No Image

മിനാ അല്‍ ഫഹല്‍ തുറമുഖത്ത് പ്രവര്‍ത്തനം സാധാരണ നിലയില്‍; അഭ്യൂഹങ്ങള്‍ തള്ളി പി.ഡി.ഒ

oman
  •  3 hours ago