മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോ, മെസി എന്നിവയെക്കാൾ മികച്ച താരം നെയ്മർ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം കഫു. പുതിയ തലമുറയിൽ നെയ്മർ എല്ലാവരെക്കാളും മുന്നിലാണെന്നാണ് ബ്രസീലിയൻ ഇതിഹാസം അഭിപ്രായപ്പെട്ടത്. ബ്രസീലിയൻ പോഡ്കാസ്റ്റായ പോഡ്പോയിലൂടെ സംസാരിക്കുകയായിരുന്നു കഫു.
"എന്റെ അഭിപ്രായത്തിൽ നെയ്മർ മെസിയെക്കാൾ മികച്ചവനാണ്. എന്നാൽ കളിക്കളത്തിലെ മെസിയുടെ പ്രതിബദ്ധത വ്യത്യസ്തമായിരിക്കാം. എന്നാൽ ഈ പുതിയ തലമുറയിൽ നെയ്മർ എല്ലാവരെക്കാളും മികച്ചതാണ്. മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാളും മികച്ചവനാണ് നെയ്മർ. അദ്ദേഹത്തിന്റെ ടെക്നിക്കൽ നിലവാരം അവരെ രണ്ടാളെയും മറികടക്കുന്നു" ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.
നിലവിൽ 2026 ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് നെയ്മർ. എന്നാൽ ലോക കപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നെയ്‌മർക്ക് ഇടം നേടാൻ സാധിച്ചില്ല. ഫിറ്റ്നസ് നേടാൻ സാധിക്കാത്തത് നെയ്‌മർക്ക് തിരിച്ചടിയായത്.
128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മറാണ് ബ്രസീലിൻ്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്, ഒളിമ്പിക് ഗോൾഡ് എന്നീ കിരീടങ്ങൾ നെയ്‌മർ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും നെയ്മറിന് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഫിറ്റ്നസും താരത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
2023 ഒക്ടോബറിൽ ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുമ്പോൾ നെയ്‌മറുടെ എസിഎൽ പൊട്ടുകയും മെനിസ്കസിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. അൽ-ഹിലാലിൽ നിന്ന് ജനുവരിയിൽ സാൻ്റോസിലേക്ക് താരം എത്തിയെങ്കിലും സീസണിലുടനീളം പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും നെയ്‌മറെ അലട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."